ആശുപത്രിക്കേസുകളില്‍ വര്‍ദ്ധന ; നിയന്ത്രണങ്ങള്‍ക്ക് സാധ്യതയില്ല

രാജ്യത്ത് കോവിഡ് വീണ്ടും വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. നിലവില്‍ കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 225 ആളുകളാണ് കോവിഡിനെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ഇത്രയധികം പുതിയ ഹോസ്പിറ്റല്‍ കേസുകള്‍ 24 മണിക്കൂറിനുള്ളില്‍ ഉണ്ടാകുന്നത് ആദ്യമാണ്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 4500 ഒളം ആശുപത്രി ജീവനക്കാര്‍ നിലവില്‍ അവധിയിലാണെന്നും എച്ച്എസ്ഇ വ്യക്തമാക്കി. എന്നാല്‍ ഭൂരിഭാഗം ആളുകളിലേയ്ക്കും വാക്‌സിന്‍ എത്തിയ സാഹചര്യത്തില്‍ നിലവില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കേണ്ട ആവശ്യം ഇല്ലെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള ആരോഗ്യ വിദഗ്ദരുടെ അഭ്യര്‍ത്ഥന. എല്ലാവരും തങ്ങളുടെ ഊഴം കാത്തിരുന്ന് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യവിദഗ്ദര്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്നത്. Share This News

Share This News
Read More

അയര്‍ലണ്ട് യൂറോകപ്പ് ആവേശത്തിലേയ്‌ക്കോ ?

ഇന്ത്യക്കാരടക്കമുള്ള അയര്‍ലണ്ടിലെ ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. 2028 ലെ യൂറോ കപ്പിന് അയര്‍ലണ്ട് യൂറോപ്പും സംയുക്തമായി ആതിഥ്യമരുളാനുള്ള സാധ്യതകളാണ് തെളിഞ്ഞു വരുന്നത്. നിലവില്‍ മറ്റാരുടേയും പേരുകള്‍ ഇതിലേയ്ക്ക് സമര്‍പ്പിച്ചിട്ടില്ല. ഇത് സംബന്ധിച്ച സമയപരിധി അവസാനിക്കുമ്പോള്‍ മറ്റാരുടേയും പേരുകള്‍ വന്നില്ലെങ്കില്‍ യൂറോപ്പിലെ ഫുട്‌ബോള്‍ വമ്പന്‍മാര്‍ അയര്‍ലണ്ടിലെ പച്ചപ്പുല്‍മൈതാനങ്ങളില്‍ 2028 ല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ആവേശപ്പോരാട്ടങ്ങള്‍ ഇപ്പോഴെ കാല്‍പ്പന്ത് പ്രേമികളുടെ മനസ്സുകളില്‍ ആരംഭിക്കുമെന്നതില്‍ തര്‍ക്കമില്ല. ഏപ്രില്‍ എഴിനാകും അത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.. പ്രഖ്യാപനത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് അയര്‍ലണ്ടിലെ ഫുട്‌ബോള്‍ ആരാധകര്‍. Share This News

Share This News
Read More

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തം

റഷ്യ-യുക്രൈന്‍ യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയേയും പ്രത്യേകിച്ച് യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയേയും ബാധിച്ചിരിക്കുന്നതിന്റെ അലയൊലികള്‍ അയര്‍ലണ്ടിലും ദൃശ്യമാണ്. പണപ്പെരുപ്പമടക്കം ഉയര്‍ന്ന അവസ്ഥയിലാണ്. വീട്ടുവാടകകള്‍ തങ്ങാവുന്നതിലുമപ്പുറത്തേയ്ക്ക് കടക്കുകയാണ്. ഇന്ധനവിലയിലെ വര്‍ദ്ധനവും കണ്ടു തുടങ്ങി കഴിഞ്ഞു. ഇത് മറ്റെല്ലാ മേഖലകളിലും വില വര്‍ദ്ധനവിന് കാരണമായേക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സമാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്. കോവിഡ് ദുരിതാശ്വാസ ഫണ്ട് സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഉപയോഗിക്കണമെന്ന് പ്രതിപക്ഷം ഇതിനകം ആവശ്യപ്പെട്ട് കഴിഞ്ഞു. ജനങ്ങള്‍ക്ക് നേരിട്ട് പണം നല്‍കുന്ന പദ്ധതികള്‍ വേണമെന്നും ആവശ്യമുയരുന്നുണ്ട്. മൂപ്പതിനായിരും യൂറോയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാസം 200 യൂറോ നല്‍കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിനു മുകളില്‍ വരുമാനമുള്ളവര്‍ക്ക് മാസം 100 യൂറോ സഹായം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. Share This News

Share This News
Read More

അയർലണ്ടിലെ ആദ്യകാല മലയാളി ക്രിക്കറ്റ് ക്ലബ്ബായ ‘നീന ക്രിക്കറ്റ് ക്ലബ് ’15 വർഷത്തിന്റെ നിറവിൽ.

നീനാ : (കൗണ്ടി ടിപ്പററി ) അയർലണ്ടിലെ ആദ്യകാല മലയാളി ക്രിക്കറ്റ് ക്ലബ്ബുകളിൽ ഒന്നായ ‘നീനാ ക്രിക്കറ്റ് ക്ലബ്’ മികച്ച നേട്ടങ്ങളുമായി 15 വർഷങ്ങൾ പിന്നിടുകയാണ് .നിലവിൽ മൺസ്റ്റർ ക്രിക്കറ്റ് യൂണിയൻ ഒന്നാം ഡിവിഷനിലാണ് നീനാ ക്രിക്കറ്റ് ക്ലബ് കളിച്ചുകൊണ്ടിരിക്കുന്നത് .2007 വർഷത്തിൽ ടിപ്പററി  കൗണ്ടിയിലെ നീന ടൗണിൽ ഒരു  കൂട്ടം മലയാളി സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഈ ക്ലബ് വർഷങ്ങൾക്ക് ഇപ്പുറം 2012 മൺസ്റ്റർ ചാമ്പ്യൻസ്, 2013,2014,2015  മൺസ്റ്റർ റണ്ണേഴ്‌സ് അപ്പ്  എന്ന് ഇങ്ങനെ  തുടർച്ചയായി മികച്ച പ്രകടനം  കാഴ്ചവെച്ച് നീനാ  നിവാസികൾക്കും വിശിഷ്യ മലയാളിക്കും അഭിമാനമായി മാറി. 2013 ഇൽ കണ്ണൻ ശ്രീനിവാസ് ,2021 ഇൽ ക്യാപ്റ്റൻ ജിൻസൺ അബ്രഹാം എന്നിവർ മൺസ്റ്ററിലെ മികച്ച താരങ്ങൾ ആയി തെരഞ്ഞെടുക്കപ്പെട്ടു . നിരവധി മികച്ച പ്രകടനങ്ങൾ  കൊണ്ട്  ഇതിനോടകം മൺസ്റ്റർ ക്രിക്കറ്റ്  യൂണിയനിൽ  നീന ക്രിക്കറ്റ്…

Share This News
Read More

Double bedroom available in Cork

One double bedroom available at a residential area in south Douglas road very close to Spice garden (Asian shop), centra, Douglas shopping centre for rent. Double room rent for double occupancy( 400 euros each)including all bills.Price mentioned above are with all bills inclusive. From house  UCC, CIT(MTU), CUH, Mercy Hospital,St Finbars,South infirmary are on proximity. You can get buses to above locations under 5 min walk from house. The following can be accessed from house: 219 : CIT , 220 : UCC, CIT, CUH ( 24×7), 216 : CUH main…

Share This News
Read More

അഞ്ച് ദിവസം ; 63,954 കോവിഡ് കേസുകള്‍

കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 63,954 കോവിഡ് കേസുകള്‍. ആരോഗ്യ വകുപ്പാണ് തിങ്കളാഴ്ച കണക്കുകള്‍ പുറത്ത് വിട്ടത്. സെന്റ് പാട്രിക്‌സ് ഡേ മുതല്‍ ഇങ്ങോട്ടുള്ള ദിവസങ്ങളിലെ കണക്കുകളാണിത്. സെന്റ് പാട്രിക്‌സ് ഡേയിലും തുടര്‍ന്നുള്ള വാരാന്ത്യ ദിനങ്ങളിലും രാജ്യത്ത് ആഘോഷങ്ങളും കൂടിച്ചേരലുകളും കൂടുതലായിരുന്നു. ഇതേ തുടര്‍ന്ന് വ്യാപനം ഇത്രത്തോളം വര്‍ദ്ധിച്ചതെന്നാണ് കണക്കുകള്‍. ആഴ്ചകള്‍ക്ക് മുമ്പാണ് രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി എടുത്തുമാറ്റിയത്. പൊതുസ്ഥലങ്ങളിലും പൊതു ഗതാഗത സംവിധാനങ്ങളിലും മാസ്‌ക് അടക്കമുള്ള നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയിരുന്നു. ഒമിക്രോണ്‍ രണ്ടാം തരംഗമാണ് യൂറോപ്പില്‍ വ്യാപിക്കുന്നതെന്നും എന്നാല്‍ രാജ്യത്ത് നിയത്രണങ്ങള്‍ തിരികെ കൊണ്ടുവരുവാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്നും ഇന്നലെ ഉപപ്രധാന മന്ത്രി ലിയോ വരദ്ക്കര്‍ പറഞ്ഞിരുന്നു. Share This News

Share This News
Read More

യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് ഐറീഷ് ജനതയുടെ സഹായ പ്രവാഹം

റഷ്യയുടെ ആക്രമണം തുടരുന്ന യുക്രൈനില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് സഹായാഭ്യര്‍ത്ഥനയുമായെത്തിയ അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഐറീഷ് ജനതയുടെ സഹായ പ്രവാഹം. ഇതുവരെ മാത്രം ഏകദേശം 20,000ത്തിലധികം താമസ സ്ഥലങ്ങളാണ് അഭയാര്‍ത്ഥികള്‍ക്കായി വിട്ടു നല്‍കിയിട്ടുള്ളത്. ഇവ ഉടന്‍ തന്നെ സര്‍ക്കാര്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാന്‍ ഉപയോഗിക്കും. വിട്ടു നല്‍കിയ 20,000 കെട്ടിടങ്ങളില്‍ 2000 എണ്ണം ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളും ബാക്കിയുള്ളവ ഷെയേഡ് അക്കമഡേഷനുമാണ്. ആദ്യം ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളില്‍ ആളുകളെ താമസിപ്പിച്ച ശേഷമായിരിക്കും ഷെയേഡ് അക്കോമഡേഷനില്‍ ആളുകളെ എത്തിക്കുക. ഈ ആഴ്ച അവസാനത്തോടെ ഇവിടങ്ങളിലേയ്ക്ക് അഭ്യാര്‍ത്ഥികളെ താമസിപ്പിച്ചു തുടങ്ങും. ഇതുവരെ ഒമ്പതിനായിരത്തോളം അഭയാര്‍ത്ഥികള്‍ അയര്‍ലണ്ടില്‍ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആളുകള്‍ കൂടുതലായി എത്തിയേക്കുമെന്നാണ് കണക്കുകള്‍. Share This News

Share This News
Read More

തൊഴിലവസരങ്ങളൊരുക്കി ഗ്ലോഫോക്‌സ്

റിക്രൂട്ട്‌മെന്റിനൊരുങ്ങി ഗ്ലോഫോക്‌സ് കമ്പനി. അയര്‍ലണ്ടിലെ പ്രമുഖ ഫിറ്റ്‌നസ് മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ കമ്പനിയാണ് ഗ്ലോഫോക്‌സ്. ഈ വര്‍ഷം തന്നെ ഏകദേശം 150 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് കമ്പനിയുടെ പദ്ധതി. ഇതില്‍ 60 ഓളം ഒഴിവുകള്‍ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിലായിരിക്കും. 2017 ലാണ് ഗ്ലോഫോക്‌സ് സ്ഥാപിക്കപ്പെട്ടത്. ഫിറ്റ്‌നെസ് സ്റ്റുഡിയോ ഓപ്പറേറ്റര്‍മാര്‍ക്കും ഫ്രാഞ്ചൈസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ സോഫ്ട്‌വെയറുകളാണ് സ്ഥാപനം വികസിപ്പിക്കുന്നത്. നിലവില്‍ 200 ഓളം പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ആഗോള തലത്തിലേയ്ക്ക് കമ്പനിയെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമനങ്ങള്‍. ഗള്‍ഫ് മേഖലയില്‍ ഉടന്‍ തന്നെ കമ്പനി സാന്നിധ്യമറിയിക്കും. നിയമനത്തിനുള്ള യോഗ്യതകളും നടപടികളും സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ ഉടന്‍ ലഭ്യമാകും. Share This News

Share This News
Read More

കോവിഡ് : നാലാം ഡോസ് വാക്‌സിന് അനുമതി നല്‍കിയേക്കും

രാജ്യത്ത് കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. ബൂസ്റ്റര്‍ ഡോസിന് പിന്നാലെ കോവിഡ് വാക്‌സിന്റെ നാലാം ഡോസും ഉണ്ടാകുമെന്നാണ് സൂചന. നാലാം ഡോസിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ പറഞ്ഞു. എന്നാല്‍ അത് എല്ലാവര്‍ക്കുമാവില്ലെന്നും എങ്ങനെ വേണമെന്നുള്ള കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം പകുതിയോടെ നാലാം ഡോസ് നല്‍കി തുടങ്ങാനാണ് സാധ്യത. യൂറോപ്പില്‍ ഒമിക്രോണിന്റെ രണ്ടാം തരംഗമാണ് വ്യാപിക്കുന്നതെന്നും എന്നാല്‍ എടുത്തു മാറ്റിയ നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലന്നും വരദ്ക്കര്‍ പറഞ്ഞു. ഉപപ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ സാഹചര്യത്തില്‍ നാലാം ഡോസിന് വേണ്ടിയുള്ള നടപടികള്‍ രാജ്യത്ത് ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് കരുതുന്നത്. Share This News

Share This News
Read More

അഭയാര്‍ത്ഥികള്‍ക്ക് കൈത്താങ്ങേകാന്‍ കത്തോലിക്കാ സഭയും

സെന്റ് പാട്രിക്‌സ് ഡേ ആഘോഷങ്ങ വേളയില്‍ ജീവകാരുണ്യ രംഗത്ത് പുത്തന്‍ പ്രഖ്യാപനവുമായി അയര്‍ലണ്ടിലെ കത്തോലിക്കാ സഭ. യുക്രൈനിലെ യുദ്ധക്കെടുതിയെ തുടര്‍ന്ന് രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് കൈത്താങ്ങേകാന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാ സഭ തീരുമാനിച്ചു. അഭയാര്‍ത്ഥികള്‍ക്ക് സഭയുടെ കെട്ടിടങ്ങളില്‍ താമസ സൗകര്യമൊരുക്കാനാണ് പദ്ധതി. നിലവില്‍ ഉപയോഗിക്കാത്ത നിരവധി കെട്ടിടങ്ങളാണ് അയര്‍ലണ്ടിലെ കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ളത്. സ്‌കൂള്‍ കെട്ടിടങ്ങളും പള്ളി ഹാളുകളും വൈദീക മന്ദിരങ്ങളും എല്ലാം ഇവയില്‍ ഉള്‍പ്പെടും. ഇത്തരത്തിലുള്ള കെട്ടിടങ്ങളുടെ വിവരങ്ങള്‍ നല്‍കാന്‍ ഇടവകകള്‍, പാസ്റ്ററല്‍ കൗണ്‍സിലുകള്‍, ഫിനാന്‍സ് കൗണ്‍സിലുകള്‍ വൈദീകര്‍ എന്നിവര്‍ക്ക് സഭാ നേതൃത്വം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. Share This News

Share This News
Read More