ജീവിത ചെലവ് ; ശമ്പള വര്‍ദ്ധനവ് ആശ്യപ്പെട്ട് അധ്യാപകര്‍

രാജ്യത്ത് പണപ്പെരുപ്പവും ജീവിത ചെലവും കുതിച്ചുയരുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ശമ്പള വര്‍ദ്ധനവ് വേണമെന്ന ആവശ്യം ഉയര്‍ത്താനൊരുങ്ങുകയാണ് അധ്യാപകരും. അധ്യാപക സംഘടനയായ Irish National Teachers’ Organisation (INTO) ആണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. സംഘടനയുടെ ഈസ്റ്റര്‍ സമ്മേളനം ഇപ്പോള്‍ നടക്കുകയാണ് . ഇതിനിടെയാണ് ഈ വിഷയവും ഗൗരവമായി ചര്‍ച്ച ചെയ്യുന്നത്. പൊതുമേഖല സ്ഥാപനങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഒരു ശതമാനം ശമ്പള വര്‍ദ്ധനവ് അംഗീകരിക്കാനാവില്ലെന്നും പണപ്പെരുപ്പത്തിനാനുപാതികമായ ശമ്പള വര്‍ദ്ധനവ് വേണമെന്നുമാണ് ഇവരുടെ ആവശ്യം. രാജ്യത്തെ പണപ്പെരുപ്പം 6.5 ശതമാനത്തിലേയ്ക്ക് ഉടന്‍ എത്തുമെന്നും എന്നാല്‍ അതിനനുപാതികമായി ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് സാമ്പത്തീക മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നുമാണ് സെന്‍ട്രല്‍ ബാങ്ക് പറഞ്ഞത്. എന്നിരുന്നാലും അധ്യാപക സംഘടനകള്‍ തങ്ങളുടെ ആവശ്യം സര്‍ക്കാരിന് മുന്നില്‍ അതിശക്തമായി തന്നെ ഉന്നയിക്കാനാണ് തീരുമാനം. Share This News

Share This News
Read More

142 വര്‍ഷം പഴക്കമുള്ള വിസ്‌കി ലേലത്തില്‍ വച്ചു ; വാങ്ങാനാളില്ല

പഴകുംതോറും വീര്യമേറുമെന്നാണ് പറച്ചിലെങ്കിലും ഇവിടെ വില കേള്‍ക്കുമ്പോള്‍ വാങ്ങാനാള്ള വീര്യം കുറഞ്ഞ് പോവുകയാണ്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള വിസ്‌കിയാണ് കഴിഞ്ഞ ദിവസം ലേലത്തിന് വച്ചത്. 19-ാം നൂറ്റാണ്ടിലെ ഒരു പത്രത്തില്‍ പൊതിഞ്ഞാണ് ഏകദേശം ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള വിസ്‌കി സൂക്ഷിച്ചിരുന്നത്. ഒര്‍ജിനല്‍ കാസ്സിഡീസ് വിസ്‌കിയാണിത്. കൗണ്ടി കില്‍ഡെയറിലെ മൊണാസ്റ്റെര്‍വിനിലാണ് ഇത് നിര്‍മ്മിച്ചത്. ഗ്ലാഡ്‌സ്‌റ്റോണിലെ പ്രായമായ ഒരു ഡോക്ടറുടെ പക്കലാണ് ഇപ്പോള്‍ ഈ വിസ്‌കിയുള്ളത്. ലേലത്തിന് വച്ചപ്പോള്‍ 12,000 മുതല്‍ 14000 വരെയാണ് വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരമാവധി 5,500 യൂറോ വരെയാണ് ഇതിന് ലേലത്തില്‍ പങ്കെടുക്കാനെത്തിയവര്‍ വില പറഞ്ഞത്. ഇതോടെ ഇത് വില്‍ക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അതേ സമയം മദ്യമായല്ല ഔഷധമായാകാം ഈ വിസ്‌കി പഴയകാലത്ത് ഉണ്ടാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. whiskeybidders.com ആണ് വിസ്‌കി ലേലത്തിന് വച്ചത്. Share This News

Share This News
Read More

കാൽപന്തുകളിയുടെ ആരവം; സെവൻസ് ഫുട്ബോൾ മത്സരങ്ങൾ മെയ് മാസം 2 നു

നീണ്ട കോവിഡ് കാല ഇടവേളക്ക് ശേഷം ഫുട്ബോൾ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ മൈൻഡ് അയർലണ്ട് സെവൻസ് ഫുട്ബോൾ മത്സരങ്ങൾ മെയ് മാസം 2 നു സംഘടിപ്പിക്കുക്കുന്നു. Venue :  Donaghmore Ashbourne GAA Club (Killegland West, Killegland, Ashbourne, Co. Meath, A84 YY47) Date : May 02 Monday ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും റോയൽ കേറ്ററേഴ്സ് ഒരുക്കുന്ന ഇന്ത്യൻ ഫുഡ് അന്നേ ദിവസം ലഭ്യമാണ്. Finance Choice (Income protection and mortgage protection) (https://financechoice.ie/), Indieweaves boutique, Dublin  (https://indieweaves.ie/), Royal Indian Cuisine, Ashbourne  (https://royalindiancuisine.ie/), Ingredients Asian Shop (https://ingredients.ie/) എന്നീ സ്ഥാപനങ്ങളാണ്  ഫുട്ബോൾ ടൂർണമെന്റ്  സ്പോൺസർ ചെയ്തിരിക്കുന്നത്. 12 ടീമുകൾക്കാണ് ടൂർണമെന്റിൽ മത്സരിക്കാനാകുക.  സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ജോസ് പോളി…

Share This News
Read More

യുകെയിലും അയര്‍ലണ്ടിലടക്കം യൂറോപ്പിലും കുട്ടികളില്‍ കരള്‍ രോഗം

യുഎസിലും യുകെയിലും അയര്‍ലണ്ട് അടക്കം യൂറോപ്പിലും കുട്ടികളില്‍ പ്രത്യേക തരം കരള്‍രോഗം വ്യാപിക്കുന്നു. ഒരിനം മഞ്ഞപ്പിത്തമാണ് കരള്‍ രോഗത്തിന് കാരണമെന്നാണ് നിഗമനം. ഈ മാസം ആദ്യം സ്‌കോഡ്‌ലന്‍ഡിലാണ് പത്ത് കുട്ടികളില്‍ ഈ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. യുഎസില്‍ ഇതുവരെ ഒമ്പത് കേസുകളും. ബ്രിട്ടനില്‍ 74 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌ മഞ്ഞപ്പിത്തം, വയറിളക്കം, ശര്‍ദ്ദി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. അഡിനോ വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രോഗം ബാധിച്ച ഏഴോളം കുട്ടികള്‍ക്ക് കരള്‍ മാറ്റിവയ്‌ക്കേണ്ടിയും വന്നിട്ടുണ്ട്. ചില കുട്ടികളില്‍ അഡിനോ വൈറസും കോറോണ വൈറസും കുട്ടികളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടില്‍ അഞ്ചോളം കുട്ടികളിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. Share This News

Share This News
Read More

ആശ്വാസം ; ആരോഗ്യപ്രവര്‍ത്തകരുടെ കോവിഡ് കാല ബോണസ് ഉടന്‍

കോവിഡ് മഹാമാരിയ്‌ക്കെതിരെ പോരാടി ജനങ്ങളുടെ ജീവന് കാവല്‍ നിന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് കാല ബോണസ് ഉടന്‍. നല്‍കും. അര്‍ഹരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെല്ലാം അടുത്ത ശമ്പളത്തോടോപ്പം ബോണസ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് ഉടന്‍ ഉത്തരവായി ഇറങ്ങും. ഈ ബോണസ് ടാക്‌സ് ഫ്രീ ആണെന്ന പ്രത്യേകത കൂടിയുണ്ട്. 600 യൂറോ മുതല്‍ ആയിരം യൂറോ വരെയാണ് ബോണസായി നല്‍കുന്നത്. 2020 മാര്‍ച്ച് ഒന്ന് മുതല്‍ 2021 ജൂണ്‍ 30 വരെ ജോലി ചെയ്തവരില്‍ ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് ബോണസ് ലഭിക്കുക. ഈ കാലഘട്ടത്തില്‍ അറുപത് ശതമാനം സമയമെങ്കിലും ജോലി ചെയ്തവര്‍ക്ക് 1000 യൂറോ ബോണസ് ലഭിക്കും. ജോലി സമയം 60 ശതമാനത്തില്‍ താഴെയാണെങ്കില്‍ 600 യൂറോയായിരികക്കും ലഭിക്കുക. നാലാഴ്ചയില്‍ താഴെ ജോലി ചെയ്തവര്‍ക്ക് ബോണസ് ഉണ്ടാകില്ല. നഴ്‌സുമാര്‍, കണ്‍സല്‍ട്ടന്റുമാര്‍, മിഡ് വൈഫുമാര്‍, ലാബ്…

Share This News
Read More

യൂറോപ്പില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് സന്തോഷവാര്‍ത്ത

യൂറോപ്പില്‍ ജോലി ചെയ്യുന്ന നോണ്‍ ഇയു യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ഇവര്‍ക്ക് ഏത് യൂറോപ്യന്‍ രാജ്യത്തേയ്ക്കും സഞ്ചരിക്കാനും ജോലി ചെയ്യാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്. ഇവര്‍ക്ക് റെസിഡന്‍സിയും തൊഴിലും മറ്റ് അംഗരാജ്യങ്ങളിലേയ്ക്കും മാറ്റാന്‍ കഴിയുന്ന വിധത്തിലുളള നിയമ നിര്‍മ്മാണത്തിനൊരുങ്ങുകയാണ് ഇയു കമ്മീഷന്‍. അത് സംബന്ധിച്ച് അന്ത്ിം പ്രപ്പോസല്‍ ഏപ്രീല്‍ മാസം അവസാനത്തോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് ദീര്‍ഘകാല റെസിഡന്‍സി ഉള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഇതിനുള്ള അവസരമൊരുങ്ങുന്നത്. ദീര്‍ഘകാല റെസിഡന്‍സിക്കുള്ള സമയപരിധി അഞ്ച് വര്‍ഷത്തില്‍ നിന്നും മൂന്ന് വര്‍ഷമാക്കാനും ആലോചനയുണ്ട്. എന്നാല്‍ യുറോപ്യന്‍ പൗരന്‍മാര്‍ക്കുള്ളതുപോലെ അനിയന്ത്രിതമായി യാത്രാസ്വാതന്ത്യം നല്‍കിയേക്കില്ലെന്നാണ് സൂചന. Share This News

Share This News
Read More

ആശ്വാസ നടപടികളുമായി സര്‍ക്കാര്‍ : ഊര്‍ജ്ജ ബില്ലുകളുടെ നികുതി കുറച്ചു

പണപ്പെരുപ്പവും ഇതോടൊപ്പം ജീവിത ചെലവുകളും വര്‍ദ്ധിച്ച കുടുംബ ബഡ്ജറ്റുകള്‍ താളം തെറ്റുമ്പോള്‍ കൈത്താങ്ങേകി അയര്‍ലണ്ട് സര്‍ക്കാര്‍. ഊര്‍ജ്ജ ബില്ലുകളിലെ നികുതികളില്‍ ഏകദേശം നാലര ശതമാനത്തിന്റെ കുറവു വരുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ ഗ്യാസിന്റേയും ഇലക്ട്രിസിറ്റിയുടേയും നികുതി 13.5 സതമാനത്തില്‍ നിന്നും ഒമ്പത് ശതമാനമായി കുറയും. വൈദ്യുതി ബില്ലില്‍ പ്രതിവര്‍ഷം 49 യൂറോയും ഗ്യാസിന്റെ ബില്ലില്‍ ഏകദേശം 61 യൂറോയുടേയും കുറവാണ് ഉണ്ടാകുന്നത്. മൂന്ന് ആഴ്ചത്തെ ഫ്യൂല്‍ അലവന്‍സ് ഒറ്റത്തവണയായി നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 370,000 ത്തോളം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഹോം ഹീറ്റിംഗ് ഓയില്‍ , സോളിഡ് ഫ്യുവല്‍ എന്നിവയ്ക്ക് നികുതിയില്‍ ഇളവ് ലഭിക്കില്ല. പെട്രോള്‍ , ഡീസല്‍ എന്നിവയുടെ വിലയേയും ഇത് ബാധിക്കില്ല. Share This News

Share This News
Read More

യാത്രക്കാര്‍ ഒരുപാട് നേരത്തെയെത്തേണ്ടെന്ന് ഡബ്ലിന്‍ എയര്‍ പോര്‍ട്ട്

ഈസ്റ്റര്‍ ദിനത്തോട് അടുക്കും തോറും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ തിരക്കും വര്‍ദ്ധിക്കുകയാണ്. ഇതേ തുടര്‍ന്ന് തിരക്കൊഴിവാക്കാന്‍ യാത്രക്കാര്‍ക്ക് പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് എയര്‍പോര്‍ട്ട് അധികൃതര്‍. തിരക്കിനെക്കുറിച്ചുള്ള വാര്‍ത്തകളെ തുടര്‍ന്ന് ആളുകള്‍ ഫ്‌ളൈറ്റ് പുറപ്പെടുന്നതിനും വളരെ നേരത്തെ തന്നെ എയര്‍ പോര്‍ട്ടില്‍ എത്തുന്നത് പതിവാണ്. ഇതിനാല്‍ തന്നെ ഒരുപാട് നേരത്തെ എയര്‍പോര്‍ട്ടില്‍ എത്തുന്നത് ഒഴിവാക്കണമെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം, ഫ്‌ളറ്റ് പുറപ്പെടുന്നതിന് മൂന്നര മണിക്കൂര്‍ നേരത്തെയെങ്കിലും യാത്രക്കാര്‍ എത്തണമെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദ്ദേശം എന്നാല്‍ രാവിലെ ഒമ്പത് മണിക്ക് പുറപ്പെടുന്ന ഫ്‌ളൈറ്റുകള്‍ക്ക് പോകേണ്ടവര്‍ ഒരു കാരണവശാലും വെളുപ്പിനെ ആറ് മണിക്ക് മുമ്പ് എത്തരുതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ നിര്‍ദ്ദേശിച്ചു. മൂന്നര മണിക്കൂര്‍ മുമ്പ് എന്നത് രാവിലെ എട്ടുമണിവരെ പുറപ്പെടുന്ന ഫ്‌ളൈറ്റുകളിലെ യാത്രക്കാര്‍ക്ക് ഇപ്പോഴും ബാധകമാണ്. എന്നാല്‍ അത് കഴിഞ്ഞുള്ള വിമാനങ്ങളിലെ യാത്രക്കാര്‍ വളരെ നേരത്തെയെത്തുന്നത് ഒഴിവാക്കണമെന്നും എയര്‍ പോര്‍ട്ട്…

Share This News
Read More

ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു

അയര്‍ലണ്ടിലെ നോണ്‍ കണ്‍സല്‍ട്ടന്റ് ഹോസ്പിറ്റല്‍ ഡോക്ടേഴ്‌സ് സമരത്തിനൊരുങ്ങുന്നു. ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും അമിത ജോലി ഒഴിവാക്കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം രാജ്യത്തെ 40 ശതമാനത്തിലധികം നോണ്‍ കണ്‍സല്‍ട്ടന്റ് ഹോസ്പിറ്റല്‍ ഡോക്ടേഴ്‌സും(NCHD) ഒരു ഷിഫ്റ്റില്‍ 24 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നുവെന്നാണ് ഇവരുടെ പ്രധാന പരാതി. എന്നാല്‍ അധികമായി വരുന്ന മണിക്കൂറുകള്‍ക്ക് ശമ്പളം നല്‍കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. തങ്ങള്‍ക്ക് ഇത്രയധികം ജോലി ഭാരവും സമ്മര്‍ദ്ദങ്ങളും രോഗികളുടെ സുരക്ഷയെ പോലും ബാധിക്കുമെന്നും പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്നുമാണ് ഇവരുടെ ആവശ്യം. തങ്ങളാരും സമരത്തിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ നിര്‍ബന്ധിതരാകുകയാണെന്നും ഇവര്‍ പറയുന്നു. Share This News

Share This News
Read More