അയർലണ്ടിലെ ഹോട്ടലുകളും ഗസ്റ്റ്ഹൗസുകളും വൻ നഷ്ടത്തിലേക്ക്

കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം രാജ്യത്തുടനീളമുള്ള ഹോട്ടലുകൾക്കും ഗസ്റ്റ്ഹൗസുകൾക്കും ക്രിസ്മസ് കാലഘട്ടത്തിൽ 270 മില്യൺ യൂറോ വരെ വരുമാനം നഷ്ടപ്പെടുന്നു എന്ന് റിപോർട്ടുകൾ. ഡിസംബറിൽ ആളുകൾക്ക് തങ്ങളുടെ കൗണ്ടിക്ക് പുറത്ത് യാത്ര ചെയ്യാൻ അനുവാദമില്ലെന്ന റിപ്പോർട്ടുകളെക്കുറിച്ച് അഭിപ്രായപ്പെട്ട ഐറിഷ് ഹോട്ടൽസ് ഫെഡറേഷന്റെ (ഐഎച്ച്എഫ്) ചീഫ് എക്സിക്യൂട്ടീവ് ടിം ഫെൻ പറയുന്നത് ഇത് രാജ്യത്തുടനീളമുള്ള ഹോട്ടലുകളിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അതോടൊപ്പം തന്നെ ഹോട്ടൽ മേഖല പൂർണമായും നശിച്ചുപോകുമെന്നും ഹോട്ടൽ ജീവനക്കാരെ വളരെയധികം ബാധിക്കുമെന്നും അഭിപ്രായപ്പെട്ടു. ഡിസംബറിലെ ഹോട്ടൽ താമസത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമാണ് ഒരേ കൗണ്ടിയിൽ നിന്നുള്ളത് ബാക്കി മുഴുവൻ മറ്റ് കൗണ്ടികളിൽ നിന്നുമുള്ളതാണ്. ഈ വർഷം ഡിസംബറും ക്രിസ്മസും വളരെ വ്യത്യസ്തമായിരിക്കും എന്ന് വ്യക്തമാണ്. എന്നാൽ കുടുംബത്തെ കാണാൻ ആളുകളെ അവരുടെ കൗണ്ടിക്ക് പുറത്ത് യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് സർക്കാർ കൂടുതൽ നയപരമായ സമീപനം…

Share This News
Read More

“പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ് പേയ്മെന്റ്” 2021 മാർച്ച് വരെ

പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ് പേയ്മെന്റ് 2021 മാർച്ച് 31 വരെ നീട്ടുമെന്ന് സാമൂഹിക സംരക്ഷണ മന്ത്രി ഹെതർ ഹംഫ്രീസ് അറിയിച്ചു. ഡിസംബർ 31 നുള്ളിൽ പുതുതായി പ്രവേശിക്കുന്നവർക്ക് വേണ്ടിയുംകൂടിയാണ് മാർച്ച് വരെ നീട്ടിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ബിസിനസുകളുമായി  അടുത്തിടെയുണ്ടായ ചർച്ചകൾക്ക് ശേഷമാണ് അടുത്ത വർഷം മാർച്ച് വരെ പേയ്‌മെന്റ് നീട്ടുന്നതിനുള്ള തീരുമാനം. ഡിസംബറിൽ ജോലിയിൽ തിരിച്ചെത്തിയാൽ, പുതുവത്സരത്തിൽ വീണ്ടും പിയുപിയിലേക്ക് പ്രവേശിക്കാനാകില്ലെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. ഈ വർഷാവസാനത്തിനകം പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ് പേയ്‌മെന്റ് വിപുലീകരിക്കുമെന്ന് (Expansion) റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് അയർലൻഡ്. PUP സ്കീം ഇന്നുവരെ 4.3 ബില്യൺ യൂറോ വരെ ഗവണ്മെന്റ് നൽകി, ഈ ആഴ്ചത്തെ 104 മില്യൺ യൂറോയും കൂടെ ചേർത്ത്. ഈ ആഴ്ച ഏകദേശം 350,000 ആളുകൾക്ക് PUP (പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ് പേയ്മെന്റ്) നൽകി. മുന്നോട്ടും പാൻഡെമിക് മൂലം ജോലി നഷ്ടപ്പെട്ടവർക്ക്…

Share This News
Read More

“യൂറോപ്യൻ യൂണിയൻ കോവിഡ് ഫണ്ട്” അയർലണ്ടിന് 23 മില്യൺ യൂറോ

കോവിഡ് -19 പകർച്ചവ്യാധിയെ നേരിടാൻ അയർലണ്ടിന് 23 മില്യൺ യൂറോ അഡ്വാൻസ് പേയ്മെന്റ് ലഭിക്കാൻ യൂറോപ്യൻ പാർലമെന്റ് അംഗീകാരം. വലിയ തോതിലുള്ള ദുരന്തങ്ങൾക്ക് സാധാരണയായി ഉപയോഗിക്കുന്ന ഇ.യു സോളിഡാരിറ്റി ഫണ്ടിൽ നിന്നാണ് അയർലൻഡിന് ഈ തുക ലഭിക്കുക. പാൻഡെമിക് വരുത്തിയ ചെലവുകളെ സഹായിക്കാൻ അയർലണ്ടിന് ഏകദേശം 100 മില്യൺ യൂറോ ധനസഹായം ലഭിക്കും. ആരോഗ്യ സേവനത്തെ സഹായിക്കാൻ ഈ പണം ഉപയോഗിക്കുമെന്ന് ഡബ്ലിനിലെ ഫിയന്ന ഫൈൽ എം‌ഇ‌പി ബാരി ആൻഡ്രൂസ് അറിയിച്ചു. ഇത് പ്രകൃതി ദുരന്തങ്ങൾക്ക് സാധാരണയായി ഉപയോഗിക്കുന്ന ഒരു ഫണ്ടാണ്, അതിനാൽ കോവിഡിന്റെ ഫലമായി ഉണ്ടായ സമ്മർദ്ദങ്ങളെ ചെറുക്കുവാൻ  ഐറിഷ് ആരോഗ്യ സേവനത്തിൽ ഇത് വളരെ ഗുണം ചെയ്യും. വൈറസിന്റെ രണ്ടാം തരംഗമുണ്ടായിട്ടും കോവിഡുമായി ബന്ധപ്പെട്ട സർവീസുകൾ പ്രധാനമായും നിലനിർത്തുന്ന ആരോഗ്യ സേവനമാണ് ഈ വാർത്തയെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നത്. ഇന്ന് രാവിലെ വരെ,…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 226 പുതിയ കേസുകൾ

കോവിഡ് -19 സ്ഥിരീകരിച്ച ആറ് പേർ അയർലണ്ടിൽ മരണമടഞ്ഞതായി ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ഇതോടെ 2,028 ആയി. കൂടാതെ ഇന്ന് 226 കൊറോണ വൈറസ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. മൊത്തം കേസുകളുടെ എണ്ണം രാജ്യത്ത് ഇതോടെ 70930 ആയി. ഒരു ലക്ഷം ജനസംഖ്യയിൽ രാജ്യവ്യാപകമായി 14 ദിവസത്തെ സംഭവ നിരക്ക് 107.8 ആയി. ഒരു ലക്ഷത്തിന് ഏറ്റവും ഉയർന്ന നിരക്ക് ഡൊനെഗലിലും (240) ഏറ്റവും താഴ്ന്നത് വെക്സ്ഫോർഡിലുമാണ് (36.7). ഇന്ന് അറിയിച്ച കേസുകളിൽ: 115 പുരുഷന്മാരും 109 സ്ത്രീകളുമാണ് ഉള്ളത്. 56% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നത്തെ കേസുകളുടെ നിലയനുസരിച്ച് 64 കേസുകൾ ഡബ്ലിനിലും 41 ഡൊനെഗലിലും 23 ടിപ്പററിയിലും 13 ലിമെറിക്കിലും 12 ലൂത്തിലും 12 വിക്ലോയിലും ബാക്കി 61 കേസുകൾ മറ്റ് 16 കൗണ്ടികളിലുമായി…

Share This News
Read More

അയർലണ്ടിൽ ഫ്ലൂ വാക്സിൻ സപ്ലൈ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ’HSE’

ചില ഫാർമസികൾക്ക് നാസൽ ഫ്ലൂ വാക്സിൻ ഡോസുകൾ ഷോർട്ടജ് ഉണ്ട്, എന്നാൽ മറ്റ് ചില ഫർമാസികൾക്ക് മിച്ച ഡോസുകൾ ഉണ്ടെന്നും റിപോർട്ടുകൾ. ഐറിഷ് ഫാർമസി യൂണിയന്റെ (ഐപിയു) കണക്കനുസരിച്ച് 450,000 ഡോസ് നാസൽ വാക്സിൻ വിതരണം ചെയ്തുവെങ്കിലും നാലിലൊന്ന് മാത്രമാണ് അയർലന്റിലുടനീളം നൽകിയിട്ടുള്ളത്. നാസൽ ഫ്ലൂ വാക്സിൻ സംബന്ധിച്ച് എന്തെങ്കിലും പ്രശ്നങ്ങൾ നിലവിലുണ്ടെന്ന് എന്നതിനെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് എച്ച്എസ്ഇ പറയുന്നു, ആളുകൾക്ക് ഫാർമസി വഴി ഫ്ലൂ വാക്സിൻ ലഭിക്കുവാൻ പ്രയാസമുണ്ടെങ്കിൽ ജിപികളിലൂടെയും ഇൻഫ്ലുവൻസ വാക്സിൻ ലഭ്യമാകുമെന്ന് HSE അറിയിച്ചു. രണ്ട് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിൻ സൗജന്യമാണ്, നിലവിലെ ബാച്ച് ജനുവരിയിൽ എക്സ്പയറി ആകുമെന്നും HSE അഭിപ്രായപ്പെട്ടു. ചില ഫാർമസികളിൽ നിന്നുള്ള മിച്ച ഡോസുകൾ ഉയർന്ന ഡിമാൻഡുള്ള പ്രദേശങ്ങളിലേക്ക് പുനർവിതരണം ചെയ്യണമെന്ന് ഐപിയു ജനറൽ സെക്രട്ടറി ‘Darragh O’Loughlin’ അറിയിച്ചു. Share This News

Share This News
Read More

ഡബ്ലിനിൽ 200 ലധികം തൊഴിലവസരങ്ങളുമായി “മൈക്രോസോഫ്റ്റ്”

മൈക്രോസോഫ്റ്റ് ഡബ്ലിനിൽ 200 എഞ്ചിനീയറിംഗ് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. Leopardstown-ലെ പ്രധാന കാമ്പസിനടുത്തുള്ള എഞ്ചിനീയറിംഗ് ഹബിൽ 27 മില്യൺ യൂറോ നിക്ഷേപത്തെ തുടർന്നാണ് റിക്രൂട്ട്‌മെന്റ്. Expansion-ലൂടെ ടെക് സ്ഥാപനത്തിന്റെ ഓഫീസുകളിലും അയർലണ്ടിലെ ഡാറ്റാ സെന്റർ പ്രവർത്തനങ്ങളിലും ജോലി ചെയ്യുന്ന മൊത്തം ജീവനക്കാരുടെ എണ്ണം 2,700 ആയി ഉയരും. സോഫ്റ്റ്വെയർ, കസ്റ്റമർ എഞ്ചിനീയറിംഗ്, പ്രോഗ്രാം മാനേജ്മെന്റ്, പ്രൊഡക്ട് ഡിസൈൻ, യൂസർ എക്സ്പീരിയൻസ്, ഡാറ്റാ സയൻസ് തുടങ്ങിയ മേഖലകളിലുള്ള പുതിയ തസ്തികകളിലേക്ക് മൈക്രോസോഫ്റ്റ് ഇതിനകം തന്നെ റിക്രൂട്ട്മെന്റ് ആരംഭിച്ചു. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി ക്ലൗഡ് സർവീസുകളും പുതിയ ടെക്‌നോളജി ഡെവലപ്മെന്റിനും സപ്പോർട്ടിങ്ങിനുമായി അവർ പ്രവർത്തിക്കും. കമ്പനി ഇതിനകം തന്നെ അയർലണ്ടിൽ 600 എഞ്ചിനീയർമാരെയും നിയമിക്കുന്നു. കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം നിലവിൽ എല്ലാ മൈക്രോസോഫ്റ്റ് ജീവനക്കാരും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് തുടരുകയാണ്. പുതിയ എഞ്ചിനീയറിംഗ് ഹബ് കെട്ടിടത്തിന്റെ കേന്ദ്രഭാഗം “ദി ഗാരേജ്”…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 252 പുതിയ കേസുകൾ

അയർലണ്ടിൽ 252 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച മരണങ്ങളൊന്നും തന്നെ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. അയർലണ്ടിൽ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,022 ആയിരിക്കുകയാണ്, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 70,711 ആയി തുടരുന്നു. ഇന്ന് അറിയിച്ച കേസുകളിൽ: 124 പുരുഷന്മാർ / 128 സ്ത്രീകൾ ആണ് ഉള്ളത്. ഇന്നത്തെ കേസുകളിൽ 65% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നത്തെ കേസുകളുടെ കണക്കെടുത്താൽ 88 എണ്ണം ഡബ്ലിനിലും 26 കോർക്കിലും 21 കിൽകെന്നിയിലും 16 ലൂത്തിലും 16 മയോയിലും ബാക്കി 85 എണ്ണം 20 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നതായും റിപോർട്ടുകൾ പറയുന്നു. അയർലണ്ടിലെ ലെവൽ 5 നിയന്ത്രണങ്ങളുടെ ആറ് ആഴ്ച കാലയളവ് അടുത്ത ഡിസംബർ 1 ചൊവ്വാഴ്ച അവസാനിക്കും. Share This…

Share This News
Read More

അയർലണ്ടിൽ വീടുകളുടെ വിലയിൽ വൻ ഇടിവ്

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രാജ്യത്തുടനീളം വീടുകളുടെ വില 1% കുറഞ്ഞു. ഏറ്റവും പുതിയ റെസിഡൻഷ്യൽ പ്രോപ്പർട്ടി വില സൂചിക സെപ്റ്റംബറിൽ 0.8 ശതമാനം ഇടിഞ്ഞു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സി‌എസ്‌ഒ) പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഡബ്ലിനിലെ വീടുകളുടെ വില വാർഷികാടിസ്ഥാനത്തിൽ 1.8 ശതമാനം കുറഞ്ഞു. പുതിയതും നിലവിലുള്ളതുമായ വീടുകളിലുണ്ടായ മൂന്ന് മാസത്തെ വില തകർച്ചയും സി‌എസ്‌ഒ ആദ്യമായി പ്രസിദ്ധീകരിച്ചു. സെപ്റ്റംബറിൽ 3,193 വീടുകളുടെ വിൽപ്പനയാണ് റവന്യൂ സമർപ്പിച്ചത്, കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 22 ശതമാനം ഇടിവ്. എന്നിരുന്നാലും, സെപ്റ്റംബറിലെ മൊത്തം തുക കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഗണ്യമായി ഉയർന്നു. ഇതിൽ 2,584 (80.9 ശതമാനം) നിലവിലുള്ള വീടുകളുടെയും 609 (19 ശതമാനം) പുതിയ വീടുകളുടേതുമാണ്. ഡബ്ലിനിലെ ഏറ്റവും ഉയർന്ന ഭവന വില വളർച്ച ഫിംഗലിലാണ് 2.1 ശതമാനം, ഡബ്ലിൻ നഗരത്തിൽ 4.2 ശതമാനം ഇടിവാണ്…

Share This News
Read More

കോവിഡ് -19: അയർലണ്ടിൽ 318 പുതിയ കേസുകൾ

അയർലണ്ടിൽ 318 പുതിയ കോവിഡ്-19 കേസുകൾ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു, കൂടാതെ കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഒരു മരണവും. അയർലണ്ടിൽ ഇപ്പോൾ മൊത്തത്തിൽ 2,023 മരണങ്ങളുണ്ടായി, 70,461പേർ അയർലണ്ടിൽ ഇന്നുവരെ കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. കോവിഡ് -19 ഉള്ള 282 രോഗികളാണ് ആശുപത്രിയിൽ ഉള്ളത്. ഐസിയുവിലെ രോഗികളുടെ എണ്ണം 31 ആയി കുറഞ്ഞു. ഇന്ന് അറിയിച്ച കേസുകളിൽ 155 പുരുഷന്മാരും 161 സ്ത്രീകളുമാണ് ഉള്ളത്. ഇന്നത്തെ കേസുകളിൽ 73% പേർ 45 വയസ്സിന് താഴെയുള്ളവരാണെന്നും ശരാശരി പ്രായം കണക്കാക്കിയാൽ 28 വയസ്സുള്ളവരാണെന്നും വകുപ്പ് അറിയിച്ചു. ഇന്നത്തെ കേസുകളുടെ നില ഡബ്ലിനിൽ 126, കോർക്കിൽ 45, ലിമെറിക്കിൽ 28, ഡൊനെഗലിൽ 21, കിൽഡെയറിൽ 18, ബാക്കി 80 കേസുകൾ മറ്റ് 18 കൗണ്ടികളിൽ വ്യാപിച്ചതായി കാണിക്കുന്നു. ഇസി‌ഡി‌സി സ്ഥിതിവിവരക്കണക്കുകൾ പ്രകാരം അയർലണ്ടിലെ 14 ദിവസത്തെ സംഭവ നിരക്ക് ഇപ്പോൾ…

Share This News
Read More

IELTS ഇല്ലാതെ അയർലണ്ടിൽ ജോലി

IELTS ഇല്ലാതെ അയർലണ്ടിൽ ജോലി. കൊറോണ മൂലം ജോലി നഷ്ടപ്പെട്ട ഗൾഫുകാർക്ക് സുവർണ്ണാവസരം. ഈ ചതിയിൽ പെടരുത്… പണം കൊടുക്കും മുൻപ് ഈ വീഡിയോ ഒന്ന് കണ്ടാൽ എല്ലാം മനസിലാകും.   Share This News

Share This News
Read More