രാജ്യത്തെ പ്രധാന ഊര്‍ജ്ജ വിതരണ കമ്പനികളിലൊന്നായ ഇലക്ട്രിക് അയര്‍ലണ്ട് പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധനവ് നിലവില്‍ വന്നു. ഓഗസ്റ്റ് ഒന്നാം തിയതി മുതലാണ് വര്‍ദ്ധനവ് പ്രാബല്ല്യത്തിലായത്. ഗാര്‍ഹീക ആവശ്യത്തിനായുള്ള ഗ്യാസിന്റെ വിലയില്‍ 29.2 ശതമാനവും ഗാര്‍ഹീകാവശ്യത്തിനായുള്ള വൈദ്യുതിയുടെ വില 10.9 ശതമാനവുമാണ് വര്‍ദ്ധിച്ചത്. അതായത് ശരാശരി വൈദ്യുതി ബില്ലില്‍ 13.71 യൂറോയും ഗ്യാസ് വിലയില്‍ 25.96 യൂറോയുമാണ് വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രധാന ഊര്‍ജ്ജ വിതരണ കമ്പനികളെല്ലാം തന്നെ ഇതിനകം വിലവര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. സമസ്ഥ മേഖലകളിലേയും വിലക്കയറ്റം അയര്‍ലണ്ട് ജനതയെ ദുരിതത്തിലാക്കിയിരിക്കുകയാണ്. സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റുകള്‍ താളം തെറ്റുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ഒരു മേഖലയിലും കാര്യമായ ശമ്പള വര്‍ദ്ധനവ് ഉണ്ടായിട്ടുമില്ല. Share This News
Read Moreസാമൂഹ്യ സുരക്ഷാ ഫണ്ടുകള്‍ ഉയര്‍ത്തണമെന്ന ആവശ്യവുമായി നാഷണല്‍ വുമണ്‍സ് കൗണ്‍സില്‍
രാജ്യത്തെ സാമൂഹ്യ സുരക്ഷാ ഫണ്ടുകള്‍ ഉയര്‍ത്തണമെന്ന ആവശ്യവുമായി നാഷണല്‍ വുമണ്‍സ് കൗണ്‍സില്‍ രംഗത്ത്. പൊതു ബഡ്ജറ്റിന് മുന്നോടിയായി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സാമൂഹ്യ സുരക്ഷാ ഫണ്ടുകള്‍ ഉയര്‍ത്തിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് വളരെ കുറവാണെന്നും സാമൂഹ്യ സുരക്ഷയ്ക്കായി സര്‍ക്കാര്‍ നല്കുന്ന എല്ലാ സഹായങ്ങളും കുറഞ്ഞത് 20 യൂറോ ഉയര്‍ത്തണമെന്നുമാണ് ഇവര്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇത് കൂടാതെ മിനിമം വേതനം കുറഞ്ഞത് ഒരു യൂറോ എങ്കിലും ഉയര്‍ത്തണമെന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്. വിവിധ കാരണങ്ങള്‍ ജോലി ഉപേക്ഷിച്ച് വീട്ടില്‍ ഇരിക്കേണ്ടി വരുന്നവര്‍ക്ക് സാമ്പത്തീകമായി വളരെ പ്രയാസം ഉണ്ടെന്നും ഇക്കാര്യങ്ങള്‍ ബഡ്ജറ്റില്‍ പരിഗണിക്കണമെന്നും നാഷണല്‍ വുമണ്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. സാമൂഹ്യ സുരക്ഷാ ഫണ്ടുകള്‍ ഉയര്‍ത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ Share This News
Read Moreആമസോണ്‍ പ്രൈമും അംഗത്വഫീസ് വര്‍ദ്ധിപ്പിക്കുന്നു
വിലവര്‍ദ്ധനവ് സമസ്ഥ മേഖലകളിലേയ്ക്കും വ്യാപിക്കുകയാണ്. വന്‍കിട കമ്പനികളും അവര്‍ നല്കുന്ന സേവനങ്ങളുടെ പാസ് വര്‍ദ്ധിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോല്‍ കാണുന്നത്. ഇ കൊമേഴ്സ് രംഗത്തെ അതികായന്മാരായ ആമസോണും തങ്ങളുടെ വാര്‍ഷിക ഫീസ് വര്‍ദ്ധിപ്പിക്കുകയാണ്. അയര്‍ലണ്ടുള്‍പ്പെടെ യൂറോപ്പിലും യുകെയിലും ഫീസ് വര്‍ദ്ധനവുണ്ടാകും . ഈ സെപ്റ്റംബര്‍ മുതല്‍ വര്‍ദ്ധനവ് നിലവില്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. യുകെയിലും അയര്‍ലണ്ടിലും പ്രതിമാസം 8.99 പൗണ്ടിന് തുല്ല്യമായ തുകയാവും നല്‍കേണ്ടി വരിക അതായത് അയര്‍ലണ്ടില്‍ ഏകദേശം 20 ശതമാനമാണ് വര്‍ദ്ധനവ്. ജര്‍മ്മനിയില്‍ 30 ശതമാനവും ഫ്രാന്‍സില്‍ 43 ശതമാനവുമാണ് വര്‍ദ്ധനവ് വരുത്തിയത്. Share This News
Read Moreവാഹനങ്ങളില്‍ നിന്നും ഇന്ധന മോഷണം വര്‍ദ്ധിക്കുന്നു ; മുന്നറിയിപ്പുമായി പോലീസ്
അയര്‍ലണ്ടിലെ വിവിധയിടങ്ങളില്‍ ഇന്ധന മോഷണം പതിവാകുന്നു. ഇതു സംബന്ധിച്ചുള്ള പരാതികള്‍ വര്‍ദ്ധിച്ചതോടെ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഗാര്‍ഡ. ഈ വര്‍ഷം ഇതിനകം തന്നെ ഏഴ് കൗണ്ടികളില്‍ ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മാസം ലിമെറിക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറികളില്‍ നിന്നും 500 യൂറോ വിലമതിക്കുന്ന ഡീസലാണ് മോഷണം പോയത്. പെട്രോല്‍ ഡീസല്‍ വില വര്‍ദ്ധനവിന് ശേഷമാണ് ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചതെന്നതും ശ്രദ്ധേയമാണ്. വാഹനങ്ങള്‍ ഏറ്റവും സുരക്ഷിതമായ പ്രദേശങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യുക എന്നാണ് ഗാര്‍ഡ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പരമാവധി സ്വന്തം കോമ്പൗണ്ടുകളില്‍ മാത്രം പാര്‍ക്ക് ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും . നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ സമീപം അസമയത്ത് സംശയാസ്പദമായി അളുകളെ കണ്ടാല്‍ ഗാര്‍ഡയെ അറിയിക്കണമെന്നും ഗാര്‍ഡ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. Share This News
Read Moreകാര്‍ഷിക മേഖലയില്‍ സീസണല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കും
രാജ്യത്തെ തൊഴില്‍ മേഖലയില്‍ കാര്യമായ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. സീസണല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കാനാണ് സര്‍ക്കാരിന്റെ ആലോചന. കാര്‍ഷിക മേഖലയിലെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിയെ കുറിച്ച് ആലോചിക്കുന്നത്. കാര്‍ഷികമേഖലയിലെ ജോലികള്‍ക്കായി കുറഞ്ഞ കാലത്തേയ്ക്ക് രാജ്യത്ത് താമസിക്കാനും ഈ വര്‍ക്ക് പെര്‍മിറ്റ് വഴിയൊരുക്കും. പഴങ്ങളുടേയും പച്ചക്കറികളുടേയും മറ്റും വിളവെടുപ്പ് സമയത്ത് വലിയ തോതിലാണ് ജോലിക്കാരെ ആവശ്യമായി വരുന്നത്. എന്നാല്‍ വിളവെടുപ്പ് സീസണ് കഴിഞ്ഞാല്‍ ഈ മേഖലയില്‍ ഇത്രയധികം ആളുകളെ വേണ്ടതാനും മീറ്റ് പ്രൊസസിംഗ്, ഡയറി ഫാമുകള്‍ എന്നിവിടങ്ങളിലും ഇത്തരത്തില്‍ സീസണല്‍ ആയി ജോലിക്കരെ ആവശ്യമുണ്ട്. ഇത്തരം ആവശ്യകതകള്‍ പരിഗണിച്ചാണ് സര്‍ക്കാരും സീസണല്‍ വര്‍ക്കേഴ്സിന് വര്‍ക്ക് പെര്‍മിറ്റ് നല്കുന്ന കാര്യം പരിഗണിക്കുന്നത്. കാര്‍ഷിക മേഖലയിലെ തൊഴിലാളികളുടെ ക്ഷാമത്തിന് ഈ മാറ്റത്തിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് കരുതുന്നത്. Share This News
Read Moreഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 25,26,27 തീയതികളിൽ നടക്കും.
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്വെന്ഷന് കോറോണയുടെ നിയന്ത്രണങ്ങള്‍ മാറിവന്നതോടെ 2022ല്‍ പുനരാരംഭിക്കുന്നു. 2022 ഓഗസ്റ്റ് 25, 26, 27 (വ്യാഴം ,വെള്ളി ,ശനി) തീയതികളില്‍ ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കണ്വെന്ഷന് നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ഈ വര്‍ഷത്തെ കണ്വെന്ഷന് നയിക്കുന്നത്. മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം. കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും. ധ്യാന ദിവസങ്ങളിൽ രാവിലേയും വൈകിട്ടും മുൻകൂട്ടി ബുക്ക് ചെയ്ത് ഭക്ഷണം വാങ്ങാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ് . കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍…
Read Moreമാക്ഡൊണാള്‍ഡ് വിഭവങ്ങള്‍ക്ക് വില വര്‍ദ്ധിക്കും
അയര്‍ലണ്ടിലെ ഔട്ട്ലെറ്റുകളില് വിതരണം ചെയ്യുന്ന മാക് ഡൊണാള്‍ഡ് ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കും. ഇക്കാര്യം കമ്പനി തന്നെ സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ മെയിലും ലഭിക്കുന്നുണ്ട്. കൂടുതല്‍ ആളുകളും ഇഷ്ടപ്പെടുന്ന cheeseburgers , Chicken McNuggets. എന്നിവയുടെ വിലയിലും വര്‍ദ്ധനവുണ്ടാകും. എല്ലാതത്തരത്തിലുമുള്ള ചെലവുകള്‍ വര്‍ദ്ധിച്ചതിനാല്‍ പിടിച്ചു നില്‍ക്കാനാണ് കമ്പനിയുടെ പുതിയ തീരുമാനം. ചീസ്ബര്‍ഗറിന്റെ വില 1.50 യൂറോയില്‍ നിന്നും 1.70 യൂറോയായാണ് വര്‍ദ്ധിക്കുന്നത്. കൂടാതെ താഴെപ്പറയുന്ന മറ്റ വിഭവ ങ്ങളുടെ വിലയിലും വര്‍ദ്ധനവുണ്ടാകും. McDonald’s breakfast itesm, Main meals,Large coffees, McNugget shareboxse ‘Go Large’ optiosn എന്നാല്‍ നിലവില്‍ വില വര്‍ദ്ധനവ് ഉണ്ടാകാത്ത വിഭവങ്ങള്‍ Salads,wraps,Chicken mayo എന്നിവയാണ്. Share This News
Read Moreഅയര്‍ലണ്ടില്‍ ഇനി സൗജന്യ കോവിഡ് പരിശോധനകളില്ല
കോവിഡ് ചികിത്സ സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനവുമായി സര്‍ക്കാര്‍. ഇനി കോവിഡ് പിസിആര്‍ ടെസ്റ്റുകള്‍ സൗജന്യമായിരിക്കില്ല. മറിച്ച് ടെസ്റ്റ് നടത്തേണ്ടവര്‍ പണം നല്‍കേണ്ടി വരും. കോവിഡ് പ്രതിരോധത്തിനായുള്ള ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. സാധാണ പകര്‍ച്ചവ്യാധികളുടെ പട്ടികയിലാവും ഇനി കോവിഡിനേയും ഉള്‍പ്പെടുത്തുക. എന്നുമുതലാണ് സൗജന്യ പരിശോധനകള്‍ അവസാനിപ്പിക്കുന്നത് എന്നത് സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല. രോഗ ലക്ഷണമുള്ള 55 വയസ്സിന് മുകളിലുള്ളവര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കും പിസിആര്‍ ടെസ്റ്റുകള്‍ സൗജന്യമായിരുന്നു. ആന്റിജന്‍ ടെസ്റ്റുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗജന്യമായി ലഭിച്ചിരുന്നു. സൗജന്യം ഒഴിവാക്കിയാലും ആന്റിജന്‍ ടെസ്റ്റുകള്‍ കുറഞ്ഞ ചെലവില്‍ നടത്താം. എന്നാല്‍ പിസിആര്‍ ടെസ്റ്റുകള്‍ക്ക് 50 യൂറോയ്ക്ക് മുകളില്‍ ചെലവാകും Share This News
Read Moreഅയര്‍ലണ്ടില്‍ 85 മങ്കി പോക്സ് രോഗികള്‍
ലോകത്ത് മങ്കി പോക്സ് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്കിടെ യൂറോപ്പിലും മങ്കിപോക്സ് വര്‍ദ്ധിക്കുന്നു. അയര്‍ലണ്ടില്‍ ഇതുവരെ 85 കേസുകളാണ് സ്ഥിരീകരിച്ചത്. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വലൈന്‍സ് സെന്ററാണ് ഇത് സംബന്ധിച്ച കണക്കുകല് പുറത്ത് വിട്ടത്. ലോകത്താകമാനം 18000 മങ്കി പോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. 78 രാജ്യങ്ങളിലായാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. ഭൂരിഭാഗവും യൂറോപ്പിലാണെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് മങ്കിപോക്സ് വ്യാപനം ചൂണ്ടിക്കാട്ടി ലോകത്ത് ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അയര്‍ലണ്ടില്‍ മെയ് മാസത്തിലാണ് ആദ്യ മങ്കി പോക്സ് കേസ് സ്ഥിരീകരിച്ചത്. Share This News
Read Moreറോഡ് നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി ഇരട്ടി പിഴ
അയര്‍ലണ്ടില്‍ റോഡ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി ഗതാഗത വകുപ്പ്. അമിത വേഗത, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയ്ക്ക് പിഴ ഇരട്ടിയാക്കുമെന്നാണ് മന്ത്രാലയത്തിന്റെ താക്കീത്. മന്ത്രി ഹില്ടെഗാര്ഡ് നൗടണ്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് റോഡപകടങ്ങളും ഇതുമൂലമുള്ള മരണങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം, പുതിയ നിയമങ്ങളും നിര്‍ദ്ദേശങ്ങളും പ്രകാരം അമിത വേഗതയ്ക്കുള്ള പിഴ 160 യൂറോയാകും. ഇപ്പോള്‍ ഇത് 80 യൂറോയാണ്. സീറ്റ് ബെല്‍റ്റ് ധിരിക്കാത്തവര്ക്കുള്ള പിഴ 120 യൂറോയാകും ഇപ്പോള്‍ ഇത് 60 യൂറോയാണ്. അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും കാല്‍നടയാത്രക്കാരെയും സൈക്കിള്‍ യാത്രക്കാരെയുമടക്കം അപകടത്തില്പെടുത്തുന്നുണ്ട്. പിഴ വര്‍ദ്ധിപ്പിക്കുന്നതോടെ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവണത കുറയുമെന്നാണ് ഗതാഗതവകുപ്പിന്റെ കണക്ക് കൂട്ടല്‍. Share This News
Read More