ജൂണ്‍ ഏഴ് മുതല്‍ പബ്ബുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ആളുകള്‍ക്ക് ഔട്ട്ഡോര്‍ ഡൈനിംഗ് ഒരുക്കാന്‍ കഴിയുമെന്നാണ് നിലവിലെ ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച വിവരങ്ങളില്‍ നിന്നും വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിന് എന്തൊക്കെ നിയന്ത്രണങ്ങള്‍ ഉണ്ട് എന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നിരിക്കുകയാണ്. ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഔട്ട് ഡോര്‍ ഡൈനിംഗില്‍ ആളുകള്‍ എത്ര സമയം ചെലവഴിക്കുന്നു എന്നത് സംബന്ധിച്ച് നിയന്ത്രണങ്ങളില്ല. മാത്രമല്ല 15 പേരില്‍ കൂടുതല്‍ ഒരു സമയം ഇവിടെ കാണരുത് എന്ന നിബന്ധനയും ഉണ്ടാവില്ല. ഭക്ഷണം വാങ്ങിക്കുന്നത് സംബന്ധിച്ചും മാനദണ്ഡങ്ങള്‍ ഇല്ല. എന്നാല്‍ ഒരു മേശയില്‍ ആറ് പേരില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ല. മേശകള്‍ തമ്മിലുള്ള അകലം കുറഞ്ഞത് ഒരു മീറ്റര്‍ ആയിരിക്കണം തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമാണ്. കൂടുതല്‍ സ്ഥലം ഉപയോഗപ്പെടുത്തി കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യങ്ങള്‍ പ്രദേശിക ഭരണസംവിധാനങ്ങളാണ് ഒരുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡോര്‍…
Read Moreനോര്‍ത്തേണ്‍ അയര്‍ഡലണ്ടില്‍ 25 വയസ്സ് മുതലുള്ളവര്‍ക്ക് ഇനി വാക്സിന്
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വാക്സിന് ഇനി മുതല്‍ 25 വയസ്സ് മുതലുള്ളവര്‍ക്കും നല്‍കും. ഇന്നുമുതല്‍ 25-29 പ്രയാപരിധിയിലുള്ളവര്‍ക്ക് വാക്സിനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. 1991 മേയ് ഒന്നിനും 1996 ജൂലൈ 31 നും ഇടയില്‍ ജനിച്ചവര്‍ക്കാണ് പുതിയതായി രജിസ്ട്രേഷന് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ വാക്സിന് ലഭ്യതയനുസരിച്ചായിരിക്കും ഇവര്‍ക്ക് നല്‍കുക. എല്ലാവരും രജിസ്ട്രേഷന് ശേഷം തങ്ങളുടെ ഊഴത്തിനായി ക്ഷമയോടെ കാത്തിരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 25 വയസ്സ് മുതലുള്ളവര്‍ക്ക് വാക്സിന് നല്‍കാനുള്ള തീരുമാനം ഇത്രവേഗം എടുക്കാന്‍ സാധിച്ചത് നടന്നുവരുന്ന വാക്സിനേഷനിലെ വിജയമാണെന്നും ആരോഗ്യവകുപ്പ് വിലയിരുത്തി. ഒരു മില്ല്യനോളം ആളുകള്‍ അല്ലെങ്കില്‍ മുതിര്‍ന്ന പൗരന്മാരില് 70% ആളുകള്‍ ഇതുവരെ ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചതായാണ് ഔദ്യോഗിക വിവരം. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ രണ്ട് ഡോസ് വാക്സിന് എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ട് മിനിസ്റ്റര്‍ റോബിന് സ്വാന് ആണ് വാക്സിനേഷന് കൂടുതല്‍ ആളുകളിലേയ്ക്ക്…
Read Moreഅയർലണ്ടിലെ 70% ആളുകൾ മെഡിക്കൽ ടാക്സ് റീഫണ്ട് ക്ലെയിം ചെയ്യുന്നില്ല
ഐറിഷ് നികുതിദായകരിൽ മുക്കാൽ ഭാഗവും വാർഷിക മെഡിക്കൽ ചെലവുകൾക്ക് നികുതി റീഫണ്ട് ആവശ്യപ്പെടാതെ റവന്യൂവിൽ നിന്നുള്ള പണം നഷ്ടപ്പെടുന്നതായി സർവേ പറയുന്നു. അയർലണ്ടിലെ 40% ആളുകൾക്ക് ദുരിതാശ്വാസത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് പോലും അറിയില്ല. ടാക്സ്ബാക്ക്.കോമിന്റെ രാജ്യവ്യാപകമായ ഡാറ്റാബേസിൽ നിന്നുള്ള 3,200-ലധികം നികുതിദായകരിൽ നിന്നുള്ള ഗവേഷണം, നികുതി ഇളവുകളെക്കുറിച്ചുള്ള ഐറിഷ് പൊതുജനങ്ങളുടെ അവബോധം പരിശോധിച്ചു. ടാക്സ്ബാക്ക് ഡോട്ട് കോമിലെ കൺസ്യൂമർ ടാക്സ് മാനേജർ മരിയൻ റയാൻ ഈ കണ്ടെത്തലുകളെക്കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: “മെഡിക്കൽ ചെലവുകൾ ഒരുപക്ഷേ ഏറ്റവും അടിസ്ഥാനപരവും നേരായ ഫോർവേഡ് ടാക്സ് റിലീഫും ആയിരിക്കും – ഇത് രാജ്യത്തെ എല്ലാ നികുതിദായകർക്കും ബാധകമാണ്. നിങ്ങൾക്ക് ഒരു കുറിപ്പടി ഫീസ് ഉണ്ടെങ്കിൽ പോലും, നികുതി ഇളവ് ക്ലെയിം ചെയ്യാൻ അർഹതയുണ്ട്.” സർവേയിൽ പങ്കെടുത്ത 62 ശതമാനം പേർക്കും വ്യക്തിഗത നികുതി ഇളവുകളെക്കുറിച്ച് അറിയാമെന്ന് കണ്ടെത്തി, എന്നാൽ 2017-ലെ സർവ്വേ അനുസരിച്ച്…
Read More130 ഓളം പേരുടെ തൊഴിൽ നഷ്ടത്തിൽ ‘ഷാനൻ ബേസ്’ അടച്ചുപൂട്ടാൻ “എയർ ലിംഗസ്”
ഷാനൻ ക്യാബിൻ ക്രൂ ബേസ് സ്ഥിരമായി അടച്ചു പൂട്ടുവാനും കോർക്ക് ക്രൂവിനെ മൂന്ന് മാസത്തേക്ക് പിരിച്ചുവിടുകയും ചെയ്യുമെന്ന് എയർ ലിംഗസ് അറിയിച്ചു. `സെപ്റ്റംബർ 12 നും നവംബർ 22 നും ഇടയിൽ, കോർക്ക് അധിഷ്ഠിത സ്റ്റാഫുകളെ ശമ്പളമില്ലാതെ താൽക്കാലികമായി പിരിച്ചുവിടും – അതായത് 60 ഗ്രൗണ്ട് സ്റ്റാഫുകളെയും 138 ക്യാബിൻ ക്രൂവിനേയും. കോർക്ക് വിമാനത്താവളം ഈ തീയതികൾക്കിടയിൽ അടച്ചിരിക്കും. കോർക്ക് ഹെഡ്കൗണ്ട് 10 ആയിട്ട് ചുരുക്കുവാൻ ശ്രമിക്കുന്നതായും കമ്പനി ഐറിഷ് ഗവണ്മെന്റിനെ അറിയിക്കുകയും ചെയ്തു. 2021 ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ 103 മില്യൺ യൂറോയോളം നഷ്ടമായതിനെത്തുടർന്ന് കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന് എയർ ലിംഗസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2020 വർഷത്തിലെ 361 മില്യൺ യൂറോയുടെ നഷ്ടക്കണക്ക് വച്ചുനോക്കിയാൽ 2021-ലെ ആദ്യത്തെ മൂന്ന് മാസങ്ങളിലെ 103 മില്യൺ യൂറോ നഷ്ടം എന്ന് പറയുന്നത് കമ്പനിയെ സംബന്ധിച്ചെടത്തോളം ഒരു വലിയ…
Read More1,00,000-ലധികം എച്ച്എസ്ഇ ജീവനക്കാർക്ക് ഈ ആഴ്ച ശമ്പളം ലഭിച്ചേക്കില്ല
അടുത്തിടെയുള്ള Ransomware സൈബർ ആക്രമണത്തിന്റെ ഫലമായി ആരോഗ്യ സേവനത്തിന്റെ പേയ്മെന്റ് സംവിധാനം പ്രവർത്തനരഹിതമായിരിക്കുന്നതിനാൽ ഒരു ലക്ഷത്തിലധികം എച്ച്എസ്ഇ ജീവനക്കാർക്ക് നാളെ (വ്യാഴാഴ്ച) ശമ്പളം ലഭിച്ചേക്കില്ല. പുതിയ റിപോർട്ടുകൾ അനുസരിച്ച്, ആക്രമണത്തിന്റെ ഫലമായി എച്ച്എസ്ഇ പേയ്മെന്റ് സംവിധാനം കുറഞ്ഞുവെന്ന് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊണെല്ലി സ്ഥിരീകരിച്ചു. എച്ച്എസ്ഇ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി അത് തിരികെ നേടുന്നതും പ്രവർത്തിപ്പിക്കുന്നതും ഇപ്പോൾ “ഒരു മുൻഗണന” ആണെന്ന് അദ്ദേഹം ഇതിനോടൊപ്പം അറിയിക്കുകയും ചെയ്തു. എച്ച്എസ്ഇയിൽ ജോലി ചെയ്യുന്ന 146,000 പേർക്ക് വ്യാഴാഴ്ച ശമ്പളം നൽകുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ ബാക്കിയുള്ള ഒരു ലക്ഷത്തിൽ പരം ജീവനക്കാർക്ക് നാളെ ശമ്പളം ലഭിക്കില്ല, HSE ഐടി സിസ്റ്റത്തിലുണ്ടായ സൈബർ ആക്രമണം മൂലമാണ് ഇതുണ്ടായത്, HSE യുടെ തകരാറിലായ ഐടി സിസ്റ്റം ഉടൻ വീണ്ടെടുക്കുമെന്നും ഒരു ലക്ഷത്തിലധികം ജീവനക്കാരുടെ ശമ്പളം ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി സ്റ്റീഫൻ ഡൊണെല്ലി…
Read Moreകൂടുതല്‍ വീടുകള്‍ വാങ്ങിയാല്‍ ടാക്സും കൂടും
റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഏറെ പ്രതിഫനലമുണ്ടാക്കാവുന്ന പുതിയ നികുതി നിരക്ക് സംബന്ധിച്ച് തീരുമാനമായി. കൂടുതല്‍ വീടുകള്‍ വാങ്ങുന്നവരെയാണ് ഇത് ബാധിക്കുക. 10 % അധിക നികുതിയാണ് നല്‍കേണ്ടി വരിക.പത്തോ അധില്‍ കൂടുതലോ വീടുകള്‍ വാങ്ങുന്നവര്‍ക്കാണ് ഇത് ബാധകമെങ്കിലും പത്തു വീടുകള്‍ ഒന്നിച്ചു വാങ്ങുന്നവരെ മാത്രമല്ല ഇതു ബാധിക്കുക. പന്ത്രണ്ട് മാസ കാലയളവിനുള്ളില്‍ വാങ്ങുന്ന വീടുകളുടെ എണ്ണം പത്തില്‍ കൂടുതലായാലും പത്ത് ശതമാനം സ്റ്റാംമ്പ് ഡ്യൂട്ടി നല്‍കണം. രണ്ട ആഴ്ച്ചകളോളമായി ഈ വിഷയത്തില്‍ വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഇതിനുശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് മന്ത്രിസഭയെത്തിയത്. ഭവന മേഖലയിലെ വന്‍കിട നിക്ഷേപകരെയായിരിക്കും ഇത് കൂടുതലായും ബാധിക്കുക.അപ്പാര്‍ട്ട്മെന്റുകള്‍ ബ്ലോക്കുകളായി വാങ്ങുന്നവരെ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. വിവിധ കോണുകളില്‍ നിന്നുള്ള ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു ഇളവ് വരുത്തിയത്. Share This News
Read Moreകോവിഡ് : പോലീസിന്റെ പ്രത്യേക അധികാരങ്ങള്‍ നവംബര്‍ വരെ നീട്ടി
കോവിഡുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ കര്‍ശനാക്കുന്നതിന്റെ ഭാഗമായി പോലീസിന് നല്‍കിയിരുന്ന പ്രത്യേക അധികാരങ്ങള്‍ നവംബര്‍ മാസം വരെ നീട്ടി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ജൂണ്‍ 9 വരെയായിരുന്നു നിലവില്‍ ഈ പ്രത്യേക അധികാരങ്ങളുടെ കാലാവധി. പ്രത്യേക നിയമഭേദഗതി പ്രകാരമാണ് ഇത് നവംബര്‍ 9 വരെ നീട്ടിയത്. ആവശ്യസാഹചര്യമുണ്ടായാല്‍ നവംബര്‍ മുതല്‍ മൂന്നുമാസത്തേയ്ക്ക് കൂടി പ്രത്യേക അധികാരങ്ങള്‍ നീട്ടി നല്കുവാനുള്ള വകുപ്പും നിയമഭേദഗതിയിലുണ്ട്. മാസ്ക് വെയ്ക്കാത്തവരില്‍ നിന്നും പിഴ ഈടാക്കുക,,കൂട്ടം കൂടുന്ന ആളുകള്‍ക്കെതിരെ നടപടിയെടുക്കുക, കൂട്ടംകൂടല്‍ നിയന്ത്രിക്കുക,യാത്രാ നിയന്ത്രണങ്ങള്‍ കൃത്യമയായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, ക്വാറന്റൈന് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുക. എന്നിവയും പോലീസിന് കോവിഡിന്റെ ഭാഗമായി നല്കിയ പ്രത്യേക അധികാരങ്ങളില്‍ ഉള്‍പ്പെടുന്നു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതും പോലീസിന്റെ അധികാരപരിധിയില്‍ വരുന്നതാണ്. പോലീസിന്റെ അധികാരങ്ങള്‍ നീട്ടി നല്കിയതുകൊണ്ട് നിയന്ത്രണങ്ങള്‍ നവംബര്‍വരെയുണ്ടാകുമെന്നല്ല അര്‍ത്ഥമാക്കുന്നതെന്നും കോവിഡ്…
Read Moreകോവിഡ്-19 ഔട്ട്ബ്രേക്ക്: കോർക്ക് കൗണ്ടിയിലെ ഒരു സ്കൂൾ അടയ്ക്കുന്നു
കോവിഡ് -19 ഔട്ട്ബ്രേക്കിനെ തുടർന്ന് കോർക്ക് കൗണ്ടിയിലെ ഒരു പ്രൈമറി സ്കൂൾ വരും ദിവസങ്ങളിൽ അടയ്ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ”കുട്ടികൾ, മാതാപിതാക്കൾ, ഉദ്യോഗസ്ഥർ എന്നിവരുടെ മികച്ച ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും” കോവിഡിന്റെ ഗുരുതരമായ വ്യാപനമാണ് കോർക്ക് കൗണ്ടിയിലെ പ്രൈമറി സ്കൂളിന് ബാധിച്ചിരിക്കുന്നതെന്ന് റിപോർട്ടുകൾ. ഞായറാഴ്ച ദിവസം മാതാപിതാക്കൾക്ക് അയച്ച കത്തിൽ പ്രിൻസിപ്പൽ മാർഗരറ്റ് ഹോവാർഡ് കോവിഡിന്റെ വ്യാപനം സ്കൂളിൽ അതിരൂക്ഷമാണെന്ന് വ്യക്തമായി പറയ്യുന്നുണ്ട്. എല്ലാ ക്ലാസ് തലത്തിലും സ്കൂൾ ജീവനക്കാർക്കിടയിലും കേസുകളുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തിയ കോവിഡ് -19 ടെസ്റ്റുകളിൽ നിന്നുള്ള ഫലങ്ങളെക്കുറിച്ച് ഞങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല,” എന്നും പ്രിൻസിപ്പൽ മാതാപിതാക്കൾക്കയച്ച കത്തിൽ പറയുന്നു. കഴിഞ്ഞയാഴ്ച എച്ച്എസ്ഇയിൽ നടന്ന സൈബർ ആക്രമണം വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിലും ആക്സസ് ചെയ്യുന്നതിലും കാലതാമസമുണ്ടാക്കി യതായി പ്രിൻസിപ്പൽ പറ യുന്നു. “അതിനാൽ, മൊത്തം എത്ര കോവിഡ് കേസുകളുണ്ട് എന്നതിന്റെ പൂർണ്ണമായ ചിത്രം…
Read More40 മുതല്‍ 50 വയസ്സുവരെയുള്ളവര്‍ക്ക് ഏതു വാക്സിനും സ്വീകരിക്കാം
ദേശീയ രേഗപ്രതിരോധ ഉപദേശക സമിതി വാക്സിനേഷന്റെ കാര്യത്തിലുള്ള മുന്‍ നിലപാടുകളില്‍ ചില മാറ്റങ്ങള്‍ വരുത്തി. നേരത്തെ ജോണ്സണ് & ജോണ്സണ്, അസ്ട്രാസെനേക്ക് തുടങ്ങിയ വാക്സിനുകള്‍ അമ്പത് വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രം നല്കയാല് മതിയെന്നായിരുന്നു നിര്‍ദ്ദേശം.എന്നാല്‍ ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമനുസരിച്ച് മെഡോണ വാക്സിനുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ജോണ്സണ് & ജോണ്സണ് , അസ്ട്രാസെനക് എന്നീ വാക്സിനുകള്‍ 40 വയസ്സുമുതല്‍ 50 വയസ്സുവരെയുള്ളവര്‍ക്ക് നല്‍കാം. അപ്പോള്‍ ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ആളെ ബോധ്യപ്പെടുത്തണം. ഇതിനുശേഷം മറ്റ് വാക്സിനുകള്‍ ലഭ്യമാകാന്‍ കാത്തിരിക്കണോ അതോ ഈ ലഭ്യമായ വാക്സിന് സ്വീകരിക്കണോ എന്ന് ഇവര്‍ക്ക് തീരുമാനിക്കാം. അടുത്തയാഴ്ച മുതലാണ് 40 മുതല്‍ 49 വയസ്സ് വരെയുള്ളവര്‍ക്ക് വാക്സിനേഷനു വേണ്ടി പേര് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നത്. Share This News
Read Moreസൈബര്‍ ആക്രമണം : വിവരങ്ങള്‍ തിരികെ എത്തിക്കാന്‍ സമയമെടുക്കും
അപ്രതീക്ഷീതമായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നഷ്ടമായ വിവരങ്ങള്‍ തിരികയെത്തിക്കാന്‍ ആഴ്ചകള്‍ വേണ്ടി വരുമെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. ഡിപ്പാര്‍ട്ട്മെന്റിലെ ഐറ്റി വിംഗ് ഇപ്പോഴും ഡേറ്റ ബാക്ക് അപ്പ് എടുക്കുവാനുള്ള പരിശ്രമത്തിലാണെന്നും ഇതില്‍ കപ്യൂട്ടറുകളുടെ പ്രവര്‍ത്തനം പുനരാംരംഭിച്ചിട്ടില്ലെന്നും എച്ച്എസ്ഇ ഓപ്പറേറ്റിംഗ് ഓഫീസര്‍ അന്നെ കൊണോര്‍ പറഞ്ഞു. സോഫ്റ്റ് വെയര്‍ വിദഗ്ദര്‍ ചില ബാക്ക് അപ്പ് ഡേറ്റകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് തിരികെ സിസ്ററത്തിലെത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വളരെ ബുദ്ധിമുട്ടേറിയ ജോലിയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും രോഗികളുടെ വിവരങ്ങള്‍ അടങ്ങിയ കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പഴയ സ്ഥിതിയിലേയ്ക്കെത്തിച്ചാല്‍ മാത്രമേ പേഷ്യന്റ് മാനേജ്മെന്റ് സിസ്റ്റം പഴയ രീതിയിലേയ്ക്കെത്തിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഓന്‍കോളജി, റേഡിയോളജി, മെറ്റേണിറ്റി വിഭാഗങ്ങളൈയാണ് സൈബര്‍ ആക്രമണം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് പേഷ്യന്റ് ഹിസ്റ്ററി, ലാബ് റിസല്‍ട്ടുകള്‍ എന്നിവ കിട്ടുന്നില്ല എന്നതാണ് നിലവിലെ വലിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Read More