കോവിഡ് ടെസ്റ്റിംഗ് ഓൺലൈൻ ബുക്കിംഗ് പോർട്ടലുമായി HSE

വൈറസിന്റെ കൂടുതൽ കേസുകൾ കണ്ടെത്തുവാനായി ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോം വരും ആഴ്ചകളിൽ HSE ട്രയൽ ചെയ്യും. കോവിഡ് -19 നിരക്കുകൾ കൂടുതലുള്ള രാജ്യത്തിൽ നിന്നുള്ള ആളുകൾക്ക് എച്ച്എസ്ഇയിൽ നിന്നുള്ള പുതിയ പദ്ധതികളുടെ ഭാഗമായി പരിശോധനയ്ക്കായി സ്വയം റഫർ ചെയ്യാൻ കഴിഞ്ഞേക്കും. സെല്ഫ് റഫറൽ ലഭ്യമാക്കുന്ന പ്രദേശങ്ങൾ സംഭവനിരക്കിന്റെ അടിസ്ഥാനത്തിൽ പൊതുജനാരോഗ്യ ഡോക്ടർമാർ തിരഞ്ഞെടുക്കുമെന്ന് അറിയിച്ചു, കൂടാതെ പല പ്രദേശത്തുനിന്നുമുള്ള ആളുകളെ അവരുടെ ഡോക്ടറുടെ റഫറൽ ഇല്ലാതെ പരീക്ഷിക്കാൻ അനുവദിക്കുകയും ചെയ്യും. ഓൺലൈൻ ബുക്കിംഗ് പോർട്ടൽ ലഭ്യമാക്കുന്ന ആദ്യ മേഖലകളിൽ ഡബ്ലിനിലെ ചില ഇടങ്ങളും ഉൾപ്പെടും. പ്രായം ചെന്നവർക്ക് പ്രതിരോധ കുത്തിവയ്പ് നൽകുമ്പോൾ പുതിയ കേസുകളുടെ ശരാശരി പ്രായം കുറഞ്ഞതിനാൽ, ഓൺലൈൻ ബുക്കിംഗ് പോർട്ടൽ ടെസ്റ്റിംഗ് നടത്തുവാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുമെന്ന് HSE അഭിപ്രായപ്പെട്ടു. വാക്ക്-ഇൻ ടെസ്റ്റ് സെന്ററുകൾ രാജ്യത്തുടനീളം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ വരും ദിവസങ്ങളിൽ…

Share This News
Read More

സെല്‍ഫ് കോവിഡ് ടെസ്റ്റുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കരുതെന്ന് ആരോഗ്യവകുപ്പ്

വീടുകളില്‍ കിറ്റുകളുപയോഗിച്ച് സ്വയം ചെയ്യുന്ന കോവിഡ് ടെസ്റ്റുകള്‍ക്കെതിരെ ആരോഗ്യ വകുപ്പ്. ‘ഡു യുവര്‍ സെല്‍ഫ്’ടെസ്റ്റ് കിറ്റുകള്‍ ഇന്നുമുതല്‍ ലിഡ്ല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാകാന്‍ തുടങ്ങുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. അഞ്ച് ടെസ്റ്റുകള്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു കിറ്റിന് 25 യൂറോയാണ് വില. നിലവില്‍ ഓണ്‍ലൈനുകളില്‍ ഇതിന്റെ വില 50 യൂറോയോളമാണ്. വിലക്കുറവില്‍ വിപണിയില്‍ കിറ്റുകള്‍ ലഭിക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ ഇത്തരത്തിലുള്ള ടെസ്റ്റിംഗ് രീതി തെരഞ്ഞെടുക്കാനുള്ള സാധ്യതയുള്ള സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഗവണ്‍മെന്റ് അംഗീകൃത ടെസ്റ്റിംഗ് സെന്ററുകളില്‍ പോയി ടെസ്റ്റ് നടത്തുകയാണ് ഏറ്റവും കൃത്യതയാര്‍ന്ന റിസള്‍ട്ട് ലഭിക്കുവാന്‍ ഉപകരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് പറയുന്നു. ഒരു വ്യക്തിക്ക് വാങ്ങാവുന്ന കിറ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ട്. ഇതുപയോഗിച്ച് മൂക്കില്‍ നിന്നും സാമ്പിള്‍ എടുത്ത് ഒരു വ്യക്തിക്ക് തന്നെ പരിശോധിക്കാവുന്നതാണ്. 15 മിനിറ്റിനുള്ളില്‍ത്തന്നെ ഫലമറിയുകയും ചെയ്യും. Share This News

Share This News
Read More

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം നോര്‍ത്തേണ്‍ അയര്‍ലണ്ടിലും

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചു. പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ മൈക്കിള്‍ മാക്‌ബ്രൈഡാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ വകഭേദമായ B.1.617.2 ആണ് ഇവിടെ കണ്ടെത്തിയത്. ഏഴുപേരിലാണ് ഇപ്പോള്‍ ഈ വൈറസ് സ്ഥീരീകരിച്ചിരിക്കുന്നത്. ഇവരുടെ പ്രാഥമീക സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണെന്നും വ്യാപനം തടയുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത് അപ്രതീക്ഷിതമല്ലെന്നും ആശങ്ക വേണ്ടെന്നും ഇതിനെ നേരിടാനുള്ള പദ്ധതികള്‍ ഇതിനകം തന്നെ രൂപീകരിച്ച് നടപ്പിലാക്കി തുടങ്ങിയെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു. വൈറസിന്റെ എല്ലാ വകഭേദങ്ങളും ഓരേ രീതിയിലാണ് പകരുന്നതെന്നും അതിനാല്‍ ഈ മേഖലയില്‍ യാത്രകള്‍ അടക്കം നിയന്ത്രിച്ച് വ്യാപനം തടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയില്‍ അതിരൂക്ഷമായി വ്യാപിക്കുന്ന കൊറോണയുടെ ഇന്ത്യന്‍ വകഭേദം ആദ്യമായാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമൂഹ്യമകലമടക്കം കര്‍ശനമായി പാലിച്ച് വൈറസ്…

Share This News
Read More

GNIB ഓഫീസ് വീണ്ടും തുറക്കുന്നു

ബർഗ് ക്വേ രജിസ്ട്രേഷൻ ഓഫീസ് അടുത്തയാഴ്ച വീണ്ടും പൊതുജനങ്ങൾക്കായി തുറക്കുമെന്ന് അറിയിച്ചു. COVID-19 ലെവൽ-5 നിയന്ത്രണങ്ങൾ കാരണം ഡബ്ലിൻ ഇമിഗ്രേഷൻ ഓഫീസ് നിരവധി മാസങ്ങളായി അടച്ചിരിക്കുകയായിരുന്നു. മെയ് 10 തിങ്കളാഴ്ച മുതൽ GNIB ഓഫീസ് പൊതുജനങ്ങൾക്കായി തുറക്കും, ഡബ്ലിൻ പ്രദേശത്തെ ആളുകൾക്ക് നിയമനത്തിന് അപേക്ഷിക്കുകയും ചെയ്യാം. ആളുകൾക്ക് അവരുടെ രെജിസ്ട്രേഷൻ പുതുക്കാനും മറ്റ് പല ഇമ്മിഗ്രേഷൻ സർവിസുകൾക്കും ഓൺലൈൻ സംവിധാനം ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഫസ്റ്റ് ടൈം രെജിസ്ട്രേഷൻ ഓൺലൈനിൽ ചെയ്യാൻ കഴിയില്ല കാരണം വ്യക്തികളുടെ ഫോട്ടോയും വിരലടയാളവും രജിസ്ട്രേഷൻ പ്രക്രിയയിൽ എടുക്കേണ്ടതുകൊണ്ട്. എന്നാൽ ആദ്യമായി രജിസ്റ്റർ ചെയ്യേണ്ട ആളുകൾക്ക് ഇന്ന് മുതൽ ഓൺലൈൻ സംവിധാനം വഴി അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്. ഈ മാസം 10 മുതലാണ് GNIB ഓഫിസ് പൊതുജനങ്ങൾക്കായി തുറക്കുന്നത്. ഓൺലൈൻ രെജിസ്ട്രേഷനുള്ള സംവിധാനവും വെബ്‌സൈറ്റിൽ ലഭ്യമാണ്. ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർക്കായി മാത്രമാണ് അപ്പോയ്ന്റ്മെന്റിനായി ഓൺലൈൻ…

Share This News
Read More

“ജോൺസൻ & ജോൺസൻ” വാക്സിന്റെ ആദ്യ ഡോസുകൾ ഇന്നുമുതൽ അയർലണ്ടിൽ

ജോൺസൺ & ജോൺസൺ കോവിഡ് -19 വാക്സിൻ ആദ്യമായി അയർലണ്ടിൽ പൊതുജനങ്ങൾക്കായി നൽകി. ഡബ്ലിനിലെ ഭവനരഹിതരായ ആളുകൾക്കാണ് ആദ്യമായി ജോൺസൺ & ജോൺസൺ വാക്സിന്റെ ഫസ്റ്റ് ഡോസ് ലഭിക്കുന്നത്, അടുത്ത ആഴ്ച അവസാനത്തോടെ 700 ഡോസ് വാക്സിൻ ഭവനരഹിതരായ ആളുകൾക്ക് നൽകുവാൻ ആരോഗ്യവകുപ്പ് പദ്ധതിയിടുന്നു. സിംഗിൾ-ഷോട്ട് വാക്സിൻ അയർലണ്ടിലെ ദുർബലരായ ഗ്രൂപ്പുകൾക്ക് ( Vulnerable Groups ) വളരെയധികം ഗുണം ചെയ്യുന്നുവെന്ന് ഡബ്ലിനിലെ എച്ച്എസ്ഇ ക്ലിനിക്കൽ ലീഡ് ഡോ. ഓസ്റ്റിൻ ഓ കരോൾ അഭിപ്രായപ്പെട്ടു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഡബ്ലിനിലെ അടിയന്തര താമസ സ്ഥലങ്ങളിൽ ഭൂരിപക്ഷവും (മൂന്നിൽ രണ്ട് പേർ) ആറുമാസത്തിലേറെയായി ഭവനരഹിതരാണ്. ഡബ്ലിനിലെ അടിയന്തിര താമസ സ്ഥലങ്ങളിലെ 3,900 ൽ അധികം മുതിർന്നവരിൽ 66 ശതമാനം പേരും ഒരുപാട് കാലങ്ങളായി ഭാവനരഹിതരാണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 2021 മാർച്ച് അവസാനം 681 കുടുംബങ്ങൾ ഡബ്ലിനിൽ അടിയന്തിര…

Share This News
Read More

ഒക്ടോബറിന് ശേഷം ആദ്യമായി അയർലണ്ടിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്

കോവിഡ് -19 ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏഴു മാസമായി ഏറ്റവും താഴ്ന്ന നിലയിലേക്ക്. ഇന്നലെ രാത്രി എട്ടുമണിയോടെ ഏകദേശം 122 കൊറോണ വൈറസ് രോഗികൾ അയർലണ്ടിലെ വിവിധ ആശുപത്രികളിലായി ഉണ്ടായിരുന്നു, കഴിഞ്ഞ ഒക്ടോബർ 2 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇവരിൽ 37 പേർ ICU- വിലാണുള്ളത്. അതേസമയം, ഇന്നലെ 418 പുതിയ കോവിഡ് -19 കേസുകളും ഏഴ് മരണങ്ങളും ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. മരണമടഞ്ഞവരുടെ ശരാശരി പ്രായം 82 ഉം പ്രായപരിധി 67-92 വയസും ആയിരുന്നു. ഇതോടെ അയർലണ്ടിൽ മൊത്തം 4,915 കോവിഡ് -19 മരണങ്ങളും 251,087 കോവിഡ് -19 കേസുകളും സ്ഥിരീകരിച്ചു. ഇന്നലെ അറിയിച്ച കേസുകളിൽ 199 പുരുഷന്മാരും 214 സ്ത്രീകളുമാണ് ഉള്ളത്, 73% പേർ 45 വയസ്സിന് താഴെയുള്ളവരും. കേസുകളുടെ സ്ഥിതി കൗണ്ടികളനുസരിച്ച് 167 ഡബ്ലിനിലും 39 കോർക്കിലും 32…

Share This News
Read More

കോവിഡ്: ഇന്ത്യക്ക് കൈത്താങ്ങേകി അയര്‍ലണ്ട്

കോവിഡിന്റെ രണ്ടാം വരവില്‍ ശ്വാസം മുട്ടുന്ന ഇന്ത്യക്ക് കൈത്താങ്ങേകി അയര്‍ലണ്ട്. രണ്ടു ഘട്ടങ്ങളിലായി ഇന്ത്യയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്ത പരിഹരിക്കുന്നതിനും ഒപ്പം ഓക്‌സിജന്‍ ക്ഷാമത്തെ നേരിടുന്നതിനുമായുള്ള നിരവിധി ഉപകരണങ്ങളാണ് ഇന്ത്യയിലേയ്ക്ക് കയറ്റി അയച്ചത്. ആദ്യഘട്ടമായി 700 യൂണിറ്റ് ഓക്‌സിജന്‍ കോണ്‍സെന്ററേറ്ററുകളും 365 വെന്റിലേറ്ററുകളുമായിരുന്നു അയര്‍ലണ്ട് ഇന്ത്യക്ക് കൈമാറിയത്. രണ്ടാം ഘട്ടമായി 2 ഓക്‌സിജന്‍ ജനറേറ്ററുകളും 545 ഓക്‌സിജന്‍ കോണ്‍സെന്ററേറ്ററുകളും ഒപ്പം 365 വെന്റിലേറ്ററുകളുമാണ് ഇന്ത്യയിലേയ്ക്കയച്ചത്. ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികള്‍ വീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ സഹായങ്ങ്ള്‍ എത്തിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നുമാണ് അയര്‍ലണ്ട് വിദേശകാര്യ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. Share This News

Share This News
Read More

ജൂലൈ മാസത്തോടെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടായേക്കും

അയര്‍ലണ്ടില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ജൂലൈ മാസത്തോടെ ഇളവുകള്‍ പ്രതീക്ഷിക്കാം. നിലവിലുള്ള നിയന്ത്രണങ്ങള്‍ ഭൂരിഭാഗവും ജൂലൈ മാസത്തില്‍ എടുത്തു മാറ്റാന്‍ സാധിച്ചേക്കുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ ആണ് പ്രത്യാശ പ്രകടിപ്പിച്ചത്. അന്താരാഷ്ട്ര യാത്രകള്‍ സംബന്ധിച്ചും കൂടുതല്‍ ആളുകളെ പങ്കടുപ്പിച്ചുകൊണ്ടുള്ള പരിപാടികള്‍ സംബന്ധിച്ചും നിലനില്‍ക്കുന്ന നിയന്ത്രണങ്ങളിലും ജൂലൈയില്‍ ഇളവുകള്‍ പ്രതീക്ഷിക്കാമെന്നാണ് അദ്ദഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ വിന്റര്‍ സീസണ്‍ എത്തുന്നതോടെ എന്തു സംഭവിക്കുമെന്നറിയില്ലെന്നും പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ പഴയ രീതിയിലേയ്‌ക്കെത്താന്‍ ഉടന്‍ സാധിക്കില്ലെങ്കിലും നിയന്തണങ്ങളിലധികവും എടുത്തുമാറ്റാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ കോവിഡ് കേസുകളില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകാത്തതും വാക്‌സിന്‍ വിതരണം തടസ്സമില്ലാതെ നടക്കുന്നതും അധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. Share This News

Share This News
Read More

‘ഡോനെഗൽ’ ലോക്ഡൗൺ ആകുമോ ?

ഡോനെഗൾ കൗണ്ടി തിങ്കളാഴ്ച മുതൽ ലോക്ഡൗൺ ആക്കാൻ പദ്ധതികളൊന്നുമില്ലെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോനൻ ഗ്ലിൻ അറിയിച്ചു. സമീപ ആഴ്ചകളിൽ കൗണ്ടിയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനയുണ്ടായതിനെ തുടർന്ന് ഡോനെഗൾ ലോക്ഡൗൺ ആക്കാൻ സാധ്യത ഉണ്ടെന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു, അതിനെ തുടർന്നാണ് ഡോ. റോനൻ ഗ്ലിൻ ഈ തീരുമാനം അറിയിച്ചത്‌. “അഭ്യൂഹങ്ങൾ പടർത്തുന്നത്” നിർത്താനും പൊതുജനാരോഗ്യ ഉപദേശങ്ങൾ പാലിക്കാനും അദ്ദേഹം ഡോനെഗലിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഡൊനെഗലിൽ, മിൽഫോർഡ്, ലെറ്റർകെന്നി എന്നീ മേഖലകളിൽ ദേശീയ ശരാശരിയുടെ അഞ്ചിരട്ടി വരെ വൈറസ് ബാധയുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഡൊനെഗലിലെ ജനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരേണ്ടതാണെന്നും കൊറോണ വൈറസ് പടരുന്നത് തടയണമെന്നും ഡോ. ഗ്ലിൻ അവിടുത്തെ ആളുകളോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ജനുവരിയിൽ ഡൊനെഗലിലെ സംഭവ നിരക്ക് പരിശോധിച്ചാൽ ഓരോ 100,000 പേർക്കും 1,600 എന്ന നിരക്കിലാണ് വൈറസിന്റെ പടർച്ച. Share…

Share This News
Read More

2022-2023 കാലയളവിൽ അയർലണ്ടിന് 4.8 ദശലക്ഷം വാക്സിനുകൾ ലഭിക്കും

2022 ലും 2023 ലും അയർലണ്ടിന് കുറഞ്ഞത് 4.8 ദശലക്ഷം വാക്സിനുകൾ ഫൈസറും യൂറോപ്യൻ യൂണിയനും തമ്മിലുള്ള കരാർ പ്രകാരം ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 191 മില്യൺ യൂറോയുടെ കരാറിൽ ഏർപ്പെടാൻ ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊണല്ലിക്ക് മന്ത്രിസഭയുടെ അനുമതി ലഭിച്ചു, വരും വർഷങ്ങളിൽ അയർലണ്ടിൽ കോവിഡ് വാക്സിനുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഈ പദ്ധതി ഉറപ്പാക്കും. 16 വയസ്സിന് താഴെയുള്ളവർക്ക് വാക്സിനേഷൻ പരിപാടി വ്യാപിപ്പിക്കാനും ഇപ്പോൾ സാദ്ധ്യത ഉള്ളതായും ആരോഗ്യവകുപ്പ് സൂചിപ്പിച്ചു. വാക്സിനേഷൻ റോൾ ഔട്ടിനെക്കുറിച്ച് എച്ച്എസ്ഇയിൽ നിന്ന് കൂടുതൽ അപ്ഡേറ്റ്സ് ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡോണെല്ലിക്ക് ലഭിച്ചിട്ടുണ്ട്, ഇത് പ്രായത്തിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുന്നത് തുടരുമെന്നും വ്യക്തമാക്കി. 60 നും 69 നും ഇടയിൽ പ്രായമുള്ള 36% പേർ ഇതുവരെ വാക്‌സിനായി ഓൺലൈൻ പോർട്ടൽ രജിസ്ട്രേഷൻ ചെയ്തിട്ടില്ലെന്ന് കാബിനറ്റിന് നൽകിയ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.…

Share This News
Read More