വീടുകളുടെ വില ഉടനെ കുറയില്ലെന്നു സൂചന

രാജ്യത്ത് വീടുകള്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അത്ര ശുഭകരമായ വാര്‍ത്തകളല്ല പുറത്ത് വരുന്നത്. വീടുകളുടെ വില ഉയര്‍ന്നു നില്‍ക്കുകയാണ്. വില ഉടനെ കുറയാന്‍ സാധ്യതയില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഒറ്റയടിക്ക് വീടുകളുടെ വില കുറയ്ക്കാന്‍ കഴിയുന്ന ‘ സില്‍വര്‍ ബുള്ളറ്റ് ‘ സര്‍ക്കാരിന്റെ കൈവശമില്ലെന്ന് ഹൗസിംഗ് മന്ത്രി ഡാരഗ് ഒബ്രിയാന്‍ പറഞ്ഞു. വീടുകളുടെ ലഭ്യത ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെന്നും എന്നാല്‍ ഇതുകൊണ്ട് മാത്രം വില പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബംറില്‍ അവസാനിച്ച വര്‍ഷത്തില്‍ 30,724 വീടുകളുടെ നിര്‍മ്മാണം പുതുതായി ആരംഭിച്ചിട്ടുണ്ട്. 39000 എണ്ണത്തിലധികമാണ് പ്ലാനിംഗ് പെര്‍മിഷന്‍ നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷം 40,000 പുതിയ വീടുകളാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതിന് പത്ത് ബില്ല്യണ്‍ യൂറോ ആവശ്യമായി വരുമെന്നും നിലവില്‍ സ്വകാര്യമേഖലയില്‍ ആറ് ബില്ല്യണ്‍ യൂറോയുടെ ഫണ്ടിംഗ് ഉണ്ടെന്നും ബാക്കി വരുന്ന നാല് ബില്ല്യണ്‍…

Read More

ഈ ലിസ്റ്റിലുള്ളവര്‍ക്ക് ഇനി യൂറോപ്പില്‍ ടെസ്റ്റും ഐസൊലേഷനും ഒഴിവാകും

യൂറോപ്യന്‍ യൂണിയന്‍ ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ സുപ്രധാന തീരുമാനം. നിലവില്‍ സാധുതയുള്ള ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള യാത്രക്കാരെ ടെസ്റ്റുകളില്‍ നിന്നും ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കണമെന്നാണ് തീരുമാനം. അതായത് യൂറോപ്പില്‍ അംഗീകരിക്കപ്പെട്ട വാക്‌സിന്റെ ആദ്യ രണ്ട് ഡോസ് ഉള്‍പ്പെടുന്ന പ്രൈമറി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കും ഇതിന്റെ ആനുകൂല്ല്യം ലഭിക്കും. ഈ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒമ്പത് മാസമാണ്. 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ്, 24 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആന്റിജന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളവര്‍ക്കും ആറുമാസത്തിനുള്ളില്‍ കോവിഡ് രോഗം വന്നു പോയവര്‍ക്കും ടെസ്റ്റ് , സെല്‍ഫ് ഐസൊലേഷന്‍ എന്നിവയിയില്‍ നിന്നും ഒഴിവു നല്‍കണമെന്നാണ് ആരോഗ്യമന്ത്രിമാരുടെ യോഗത്തിലെ ധാരണ.

Read More

വര്‍ക്ക് ഫ്രം ഹോം നിയമമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

കോവിഡ് കാലത്ത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ചെയ്യേണ്ടി വന്ന ‘വര്‍ക്ക് ഫ്രം ഹോം’ രാജ്യത്ത് നിയമമാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതുവരെയുള്ള പഠനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം വിജയകരമാണെന്നും തൊഴിലാളിക്കും തൊഴില്‍ ദാതാവിനും ഗുണകരമാണെന്നും ബോധ്യപ്പെട്ടതിനാലാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. ആറ് മാസമെങ്കിലും കമ്പനിയില്‍ പൂര്‍ത്തിയാക്കിയ തൊഴിലാളിക്ക് താന്‍ ചെയ്യുന്ന ജോലി വീട്ടിലിരുന്ന് ചെയ്യാന്‍ സാധിക്കുന്നതാണെങ്കില്‍ വര്‍ക്ക് ഫ്രം ഹോമിനായി തൊഴിലുടമയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്. 12 ആഴ്ചകള്‍ക്കുള്ളില്‍ തൊഴില്‍ ദാതാവ് ഇതിന് മറുപടി നല്‍കണം. കൃത്യമായ കാരണമുണ്ടെങ്കില്‍ തൊഴിലുടമയ്ക്ക് അപേക്ഷ നിരസിക്കാവുന്നതാണ്. പക്ഷെ നിയമത്തില്‍ പറയുന്ന 13 കാരണങ്ങളില്‍ ഏതെങ്കിലും കാരണമായിരിക്കണം അപേക്ഷ നിരസിക്കാനായി തൊഴിലുടമ ചൂണ്ടിക്കാണിക്കുന്നത്. തൊഴിലാളിക്ക് ഈ കാരണം ബോധ്യപ്പെട്ടില്ലെങ്കില്‍ വര്‍ക്ക് പ്ലെയ്‌സ് റിലേഷന്‍ കമ്മീഷന് അപ്പീല്‍ നല്‍കാവുന്നതാണ്. ഇതിനുള്ള സൗകര്യം തൊഴിലുടമ ചെയ്ത് നല്‍കണം. ഏപ്രീല്‍ മാസത്തോടെ നിയമം പ്രാബല്ല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ നീക്കം.

Read More

ഡ്രൈവിംഗ് ടെസ്റ്റിന് വേണ്ടി വരുന്നത് നീണ്ട കാത്തിരിപ്പ്

രാജ്യത്ത് ഡ്രൈവിംഗ് ടെസ്റ്റിനായി അപേക്ഷ നല്‍കിയിരിക്കുന്നവരുടെ കാത്തിരിപ്പ് നീളുന്നതായി റിപ്പോര്‍ട്ടുകള്‍. ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ചശേഷം ചിലര്‍ പത്ത് ആഴ്ചകള്‍ വരെ ലൈസന്‍സ് ടെസ്റ്റിന് ഡേറ്റ് ലഭിക്കാനായി കാത്തിരിക്കേണ്ടി വരുന്നെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റിയേയും ലേണേഴ്‌സ് ഡ്രൈവര്‍മാരേയും ഉദ്ധരിച്ച് അയര്‍ലണ്ടിലെ പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റോഡ് സേഫ്റ്റി അതോറിറ്റിയുടെ അറുപത് ടെസ്റ്റ് സെന്ററുകളില്‍ എട്ടിടത്താണ് ശരാശരി പത്ത് ആഴ്ചകള്‍ വരെ കാത്തിരിേേക്കണ്ടി വരുന്നത്. നിലവില്‍ ലേണേഴ്‌സ് ലൈസന്‍സുള്ള 33,000 ത്തോളം ഡ്രൈവര്‍മാരാണ് ഇനിയും കാത്തിരിക്കുന്നത്. ആഴ്ചയില്‍ ഇപ്പോള്‍ 3500 ഓളം ടെസ്റ്റുകളാണ് റോഡ് സേഫ്റ്റി അതോറിറ്റി നടത്തുന്നത്. ടെസ്‌ററിംഗ് സെന്റുകളുടെ കപ്പാസിറ്റി കൂട്ടി വേഗത്തില്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാനാണ് ആര്‍എസ്എ(RSA) ഉദ്ദേശിക്കുന്നത്. ആര്‍എസ്എ യില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം താഴെ പറയുന്ന ടെസ്റ്റ് സെന്ററുകളിലാണ് ഏറ്റവുമധികം കാലതാമസം വരുന്നത് Drogheda – 18 weeks Mulhuddart –…

Read More

കോവിഡ് ; ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് 8000 ആരോഗ്യ പ്രവര്‍ത്തകര്‍

കോവിഡ് രോഗത്തെ തുടര്‍ന്ന് ജീവനക്കാരുടെ ദൗര്‍ല്ലഭ്യം ഇപ്പോഴും ആരോഗ്യമേഖലയെ അലട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. രോഗത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് നിലവില്‍ 8000 ആരോഗ്യപ്രവര്‍ത്തകരാണെന്നാണ് വിവരം. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അന്നാ ഒ കൊന്നോറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട് ചില ശുഭവാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. നിലവില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന് രോഗികളുടെ എണ്ണം കഴിഞ്ഞ പതിനൊന്ന് ആഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. 76 പേരാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,692 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 885 ആളുകളാണ് ആശുപത്രിയിലുള്ളത്. രാജ്യത്ത് കോവിഡ് വാക്‌സിനഷന്‍ കാര്യമായി പുരോഗമിക്കുന്നതിന്റെ സൂചനയും പ്രതിഫലനവുമാണ് ഐസിയു കണക്കുകളിലെ കുറവ് കാണിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദരുടെ വിലയിരുത്തല്‍.

Read More

നിരവധി ഒഴിവുകളുമായി ആക്‌സന്റര്‍

അയര്‍ലണ്ടിലെ പ്രമുഖ പ്രഫഷണല്‍ സര്‍വ്വീസ് കമ്പനിയായ ആക്‌സന്ററില്‍ നിരവധി ഒഴിവുകള്‍. പതിനൊന്നോളം ഡിപ്പാര്‍ട്ട്‌മെന്റുകളിലായാണ് ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്നൂറുലധികം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അയര്‍ലണ്ട് , ഡബ്ലിന്‍ എ്ന്നിവിടങ്ങളിലാണ് ഒഴിവുകള്‍. ബിസിനസ് പ്രോസസ്സിംഗ് ഡെലിവറി, ഡാറ്റാ അനലിറ്റിക്‌സ്, കണ്‍സള്‍ട്ടിംഗ്, റിസ്‌ക് ആന്‍ഡ് ഫെര്‍ഫോമന്‍സ്, ഫിനാന്‍സ്, എഞ്ചിനിയറിംഗ്, നെറ്റ് വര്‍ക്കുകള്‍, എച്ച് ആര്‍ .സോഫ്റ്റ് വെയര്‍ എഞ്ചിനിയറിംഗ്, സെയില്‍സ് എന്നീ മേഖലകളിലാണ് ഒഴിവുകള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് നേരിട്ട് അപേക്ഷ നല്‍കാവുന്നതാണ്. ഇതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.accenture.com/ie-en/careers

Read More

പഴയ വിടുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ സഹായം

അയര്‍ലണ്ടില്‍ പഴയ വീടുകള്‍ വാങ്ങുന്നതിന് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. വാസയോഗ്യമല്ലാത്ത പഴയ വീടുകള്‍ വാങ്ങി അറ്റകുറ്റപണികള്‍ നടത്തി വാസയോഗ്യമാക്കി ഉപയോഗിക്കാനാണ് ഗ്രാന്റ് നല്‍കുന്നത്. ആദ്യ തവണ വാങ്ങലുകാര്‍ക്കാണ് സഹായം എന്നതാണ് പ്രധാന വസ്തുത. ഭവനകാര്യ മന്ത്രി ഡാരാ ഒബ്രിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 20,000 യൂറോ മുതല്‍ 30,000 യൂറോ വരെ ഇതിനായി ലഭിക്കും. നിലവില്‍ അയര്‍ലണ്ടില്‍ വാസയോഗ്യമല്ലാത്തതിനാല്‍ ഒഴിഞ്ഞു കിടക്കുന്ന ഒരു ലക്ഷത്തോളം വീടുകളുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനും ഇതൊരു നല്ല മാര്‍ഗ്ഗമാണെന്ന് മന്ത്രി പറഞ്ഞു. അടുത്ത മാസം ആദ്യത്തോടെ ഇതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കും. നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലാത്തതും ഉപയോഗ ശൂന്യവുമായ പബ്ബുകളെ വീടുകളാക്കി മാറ്റാനും പദ്ധതിയുണ്ട്. പ്ലാനിംഗ് അനുമതിയില്ലാതെ തന്നെ ഇത്തരം പബ്ബുകള്‍ വീടുകളാക്കി മാറ്റാന്‍ അനുമതി നല്‍കുന്ന നിയമം ഉടന്‍ പാസാക്കാനാണ് ഭവനകാര്യ വകുപ്പിന്റെ തീരുമാനം.

Read More

കൂടുതല്‍ ആളുകള്‍ ഇന്ന് മുതല്‍ ഓഫീസുകളിലയ്ക്ക്

രാജ്യത്ത് കൂടുതല്‍ ആളുകള്‍ ഇന്നുമുതല്‍ വര്‍ക്ക് ഫ്രം ഹോം വിട്ട് ഓഫീസുകളിലയ്ക്ക് നീങ്ങും. സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയതോടെയാണ് ജോലി സാഹചര്യങ്ങളില്‍ വിത്യാസം ഉണ്ടാകുന്നത്. ജോലിക്കാരടക്കമുള്ളവര്‍ വീടുകളില്‍ നിന്നും ഓഫീസില്‍ പോയി തുടങ്ങുന്നത് ഗതാഗതമേഖലയ്ക്കും വ്യാപാര വ്യവസായ മേഖലകള്‍ക്കും കൂടുതല്‍ ഉണര്‍വ്വ് നല്‍കുമെന്നാണ് കരുതുന്നത്. A phased return to physical workplaces for all staff can commence from Monday. pic.twitter.com/A60PIHZvC0 — Stephen Donnelly (@DonnellyStephen) January 21, 2022 ഓഫീസുകള്‍ കൂടുതല്‍ സജീവമാകുന്നതോടെ രാജ്യത്തെ വ്യവസായ മേഖല കൂടുതല്‍ ഉണര്‍വ്വ് കൈവരിക്കുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതും ഇത് തന്നെയാണ്. വര്‍ക്ക് ഫ്രം ഹോം പൂര്‍ണ്ണമായും ഓഫിസുകളിലേയ്ക്ക് മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിവിധ തൊഴിലാളി സംഘടനകളുമായും ഇതിനകം ചര്‍ച്ച നടത്തി കഴിഞ്ഞു.

Read More

കോവിഡ് നിയന്ത്രണങ്ങള്‍ മാറുന്നു ; ഇനി സ്വയം ജാഗ്രത

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളെടുത്ത് മാറ്റാന്‍ ആരോഗ്യവിദഗ്ദരുടെ പച്ചക്കൊടി. മാസ്‌ക് ധരിക്കുക, അന്താരാഷ്ട്ര യാത്രകള്‍ക്ക് കോവിഡ് പാസുകള്‍, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഐസൊലേഷന്‍ , എന്നീ നിബന്ധനകള്‍ നിലനിര്‍ത്തിക്കൊണ്ട് മറ്റു നിയന്ത്രണങ്ങള്‍ എടുത്തുമ മാറ്റാനാണ് NPHET യോഗത്തില്‍ പച്ചക്കൊടി കാണിച്ചത്. എന്നാല്‍ നിയന്ത്രണങ്ങള്‍ എന്ന് എടുത്ത് മാറ്റണം എന്നതു സംബന്ധിച്ച് ചിഫ് മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ നിര്‍ദ്ദേശങ്ങളില്ല. ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് സമയപരിധി എടുത്തു മാറ്റും. ഇത് സാമ്പത്തീക മേഖലയ്ക്കും ഉണര്‍വ് നല്‍കും. നിയന്ത്രണങ്ങള്‍ ഒരുമിച്ച് എടുത്തുമാറ്റുമോ ഘട്ടം ഘട്ടമായി പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ ഇന്ന സര്‍ക്കാര്‍ വ്യക്തമായ രൂപരേഖ പുറത്തിറക്കും എന്നാണ് കരുതുന്നത്.

Read More

സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ബോണസ് ലഭിക്കുമോ ?

അയര്‍ലണ്ടില്‍ കോവിഡ് കാലത്തെ സേവനങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ബോണസ് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. സ്വകാര്യ നഴ്‌സിംഗ് ഹോമുകള്‍ എന്നു സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ഉണ്ടെങ്കിലും സ്വകാര്യ ആശുപത്രികള്‍ എന്നു പരാമര്‍ശിച്ചിട്ടില്ല. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വഴി വെക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് ബോണസ് ലഭിച്ചില്ലെങ്കില്‍ ഇന്ത്യക്കാരടക്കം നിരവധി നേഴ്‌സുമാര്‍ക്ക് ഇത് തിരിച്ചടിയാകും. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന നികുതി രഹിത ബോണസായ 1000 യൂറോ എന്നു നല്‍കുമെന്ന കാര്യത്തിലും വ്യക്തതയില്ല. എത്രയും പെട്ടെന്നെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായും ലിയോ വരദ്ക്കര്‍ പറഞ്ഞു. കോവിഡ് കാലത്ത് സേവനം ചെയ്ത കൂടുതല്‍ വിഭാഗങ്ങളെ ബോണസിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

Read More