അയര്‍ലണ്ടും സാമ്പത്തീക മാന്ദ്യത്തലേയ്‌ക്കോ? സൂചന നല്‍കി പ്രധാനമന്ത്രി

റഷ്യ – യുക്രൈന്‍ യുദ്ധത്തിന്റെ പ്രതിഫലനങ്ങള്‍ അയര്‍ലണ്ടിന്റെ സമ്പദ്ഘടനയേയും ബാധിക്കുമോ എന്ന ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ആശങ്ക പങ്കുവച്ച് പ്രധാനമന്ത്രി മിഹോള്‍ മാര്‍ട്ടിന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സെന്റ് പാട്രിക്‌സ് ദിനാഘോഷത്തിന്‍രെ ഭാഗമായി അമേരിക്കിയിലെത്തിയ പ്രധാനമന്ത്രി അവിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് തന്റെ ആശങ്ക പങ്കുവച്ചത്. ഇപ്പോള്‍ തന്നെ രാജ്യം ഉര്‍ജ്ജവിലവര്‍ദ്ധനവും പണപ്പെരുപ്പവും നേരിടുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി രാജ്യം സാമ്പത്തീകമാന്ദ്യത്തിലേയ്ക്ക് നീങ്ങുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയില്ല എന്ന മറുപടിയാണ് നല്‍കിയത്. റഷ്യ- യുക്രൈന്‍ യുദ്ധം അമേരിക്കയും ബ്രിട്ടനും പോലുള്ള രാജ്യങ്ങളിലെ സാമ്പത്തീക സ്ഥിതിയെ ബാധിച്ചാല്‍ ഇവിടങ്ങളിലേയ്ക്കുള്ള അയര്‍ലണ്ടിന്റെ കയറ്റുമതി കുറയുകയും ഇത് തിരിച്ചടിയാവുകയും ചെയ്യും. ഇതിനാല്‍ വാറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന മുന്നറിയിപ്പും പ്രധാനമന്ത്രി നല്‍കി. വാറ്റ് നിയമങ്ങളിലെ മാറ്റം വീണ്ടും വിലക്കയറ്റത്തിന് കാരണമായേക്കും. Share This News

Share This News
Read More

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

അയര്‍ലണ്ട് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന് കോവിഡ് സ്ഥീരീകരിച്ചു സെന്റ് പാട്രിക്‌സ് ഡേയോട് അനുബന്ധിച്ചു നടത്തുന്ന് അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വാഷിംഗ്ടണ്‍ ഡിസിയില്‍ വച്ചാണ് കഴിഞ്ഞ രാത്രി പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ജോ ബൈഡനുമായി ഇന്ന് നടത്തേണ്ടിയിരുന്ന സെന്റ് പാട്രിക്‌സ് ഡേ മീറ്റിംഗ് ഒഴിവാക്കുമെന്നാണ് ലഭിക്കുന്ന വിവരം. വൈറ്റ് ഹൗസില്‍ വച്ചു നടക്കേണ്ടിയിരുന്ന മീറ്റിംഗിന് മുന്നോടിയായി നടത്തിയ ടെസ്റ്റിലാണ് കോവിഡ് രോഗമുണ്ടെന്ന സ്ഥിരീകരണം ഉണ്ടായത്. പ്രധാനമന്ത്രി സുഖമായിരിക്കുന്നുവെന്നും എന്നാല്‍ ഇന്നലെ നടത്തിയ ഒരു പ്രധാനപ്പെട്ട ഡിന്നറില്‍ അദ്ദേഹത്തന് പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും വക്താവ് അറിയിച്ചു. പ്രധാനമന്ത്രി അമേരിക്കയിലാണെങ്കിലും ഇന്ന് ഇവിടെ നടക്കേണ്ട എല്ലാ മീറ്റിംഗുകളും ഓണ്‍ലൈനായി നടത്താനാണ് സാധ്യത. Share This News

Share This News
Read More

രുചിക്കൂട്ടുകളുടെ വിസ്മയം തീര്‍ത്ത് റോയല്‍ കേറ്ററിംഗ് മുന്നോട്ട്

മലയാളത്തനിമയുള്ള രുചിവൈവിധ്യങ്ങളോടെ വിത്യസ്ത വിഭങ്ങളുടെ വിസ്മയം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മനസ്സുകളില്‍ ഇതിനകം കുടിയേറിക്കഴിഞ്ഞു. ഒരു പതിറ്റാണ്ടിലധികമുള്ള പാരമ്പര്യത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് കൊണ്ട് അയര്‍ലണ്ടിലെ ആദ്യ മലയാളി ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മലയാളികള്‍ അര്‍പ്പിച്ച പ്രതീക്ഷ അതിന്റെ പൂര്‍ണ്ണതയില്‍ കാത്തു സൂക്ഷിക്കാനയതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ കൂടിയാണ് റോയല്‍ കേറ്ററിംഗ് മുന്നോട്ട് പോകുന്നത്. അയര്‍ലണ്ടിലെ കുടിയേറ്റ മലയാളികളുടെ കാലഘട്ടത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ട് എല്ലാവിധ ചെറുതും വലുതുമായ ഇവെന്റുകളാണ് റോയല്‍ കേറ്ററിംഗ് ഇതിനകം അഭനന്ദനാര്‍ഹമായ രീതിയില്‍ നിര്‍വ്വഹിച്ചിട്ടുള്ളത്. വിവാഹം, മാമ്മോദീസ, ആദ്യ കുര്‍ബാന, പിറന്നാള്‍ ആഘോഷങ്ങള്‍, ഫാമിലി ഗെറ്റ്ടുഗെതര്‍, കമ്മ്യൂണിറ്റി കൂട്ടായ്മകള്‍ എന്നിങ്ങനെ ഏത് ആഘോഷങ്ങളും ഫുള്‍ ലൈസന്‍സ് ഉള്ള ഇവന്റായി വളരെ പ്രൊഫഷണലായി റോയല്‍ കേറ്ററിംഗ് & ഇവന്റ് മാനേജ്മന്റ് ഏറ്റെടുത്ത് ചെയ്യുന്നു സ്റ്റേജ് ഡെക്കറേഷന്‍, ഹാള്‍ ഡെക്കറേഷന്‍ തുടങ്ങിയവ ഇന്‍ഷുറന്‍സ്…

Share This News
Read More

രുചിക്കൂട്ടുകളുടെ വിസ്മയം തീര്‍ത്ത് റോയല്‍ കേറ്ററിംഗ് മുന്നോട്ട്

മലയാളത്തനിമയുള്ള രുചിവൈവിധ്യങ്ങളോടെ വിത്യസ്ത വിഭങ്ങളുടെ വിസ്മയം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മനസ്സുകളില്‍ ഇതിനകം കുടിയേറിക്കഴിഞ്ഞു. ഒരു പതിറ്റാണ്ടിലധികമുള്ള പാരമ്പര്യത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് കൊണ്ട് അയര്‍ലണ്ടിലെ ആദ്യ മലയാളി ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മലയാളികള്‍ അര്‍പ്പിച്ച പ്രതീക്ഷ അതിന്റെ പൂര്‍ണ്ണതയില്‍ കാത്തു സൂക്ഷിക്കാനയതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ കൂടിയാണ് റോയല്‍ കേറ്ററിംഗ് മുന്നോട്ട് പോകുന്നത്. അയര്‍ലണ്ടിലെ കുടിയേറ്റ മലയാളികളുടെ കാലഘട്ടത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ട് എല്ലാവിധ ചെറുതും വലുതുമായ ഇവെന്റുകളാണ് റോയല്‍ കേറ്ററിംഗ് ഇതിനകം അഭനന്ദനാര്‍ഹമായ രീതിയില്‍ നിര്‍വ്വഹിച്ചിട്ടുള്ളത്. വിവാഹം, മാമ്മോദീസ, ആദ്യ കുര്‍ബാന, പിറന്നാള്‍ ആഘോഷങ്ങള്‍, ഫാമിലി ഗെറ്റ്ടുഗെതര്‍, കമ്മ്യൂണിറ്റി കൂട്ടായ്മകള്‍ എന്നിങ്ങനെ ഏത് ആഘോഷങ്ങളും ഫുള്‍ ലൈസന്‍സ് ഉള്ള ഇവന്റായി വളരെ പ്രൊഫഷണലായി റോയല്‍ കേറ്ററിംഗ് & ഇവന്റ് മാനേജ്മന്റ് ഏറ്റെടുത്ത് ചെയ്യുന്നു സ്റ്റേജ് ഡെക്കറേഷന്‍, ഹാള്‍ ഡെക്കറേഷന്‍ തുടങ്ങിയവ ഇന്‍ഷുറന്‍സ്…

Share This News
Read More

സെന്റ് പാട്രിക്‌സ് ഡേ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ റോയല്‍ ഇന്ത്യന്‍ കുസീൻ സൂപ്പര്‍ ഓഫര്‍

അയര്‍ലണ്ട് സെന്റ് പാട്രിക്‌സ് ഡേയുടെ ആഘോഷത്തിമിര്‍പ്പിലാണ്. അയര്‍ലണ്ടിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹവും ആഘോഷത്തിലാണ് . ആഘോഷത്തിമിര്‍പ്പിന് ആവേശവും ഒപ്പം ആനന്ദവും പകര്‍ന്നു നല്‍കാന്‍ നാവില്‍ കൊതിയൂറുന്ന വിഭവങ്ങളുമായി റോയല്‍ ഇന്ത്യന്‍ കുസീൻ റെസ്‌റ്റോറന്റും ഒരുങ്ങിക്കഴിഞ്ഞു. വിത്യസ്തമായ വിഭവങ്ങള്‍ ആകര്‍ഷകമായ ഓഫറുകളോടെയാണ് നിങ്ങളുടെ മുന്നിലേയ്‌ക്കെത്തുന്നത് വിഭവങ്ങ ള്‍ക്ക് ഇതിനകം തന്നെ പത്ത് ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രോണും ചിക്കനും ഉള്‍പ്പെടുന്ന വിത്യസ്ത തരം വിഭവങ്ങളാണ് ഇവിടെ ഏറ്റവും ആകര്‍ഷണീയം. ആഘോഷാവസരങ്ങള്‍ക്ക് മോഡി കൂട്ടാന്‍ രുചിക്കൂട്ടുകളുടെ ഈ മാന്ത്രിക ലോകത്തിന് സാധിക്കുമെന്നതില്‍ തര്‍ക്കമില്ല.   Share This News

Share This News
Read More

വൈദ്യുതി , പാചക വാതക നിരക്കുകളില്‍ വന്‍ വര്‍ദ്ധനയ്ക്ക് സാധ്യത

അയര്‍ലണ്ടില്‍ വൈദ്യുതിയുടയും പാചകവാതകത്തിന്റെയും വില കുത്തനെ ഉയരും. അടുത്തമാസം മുതലാണ് വര്‍ദ്ധനവിന് സാധ്യത. വൈദ്യുതിയുടേത് ശരാശരി 27 ശതമാനവും പാചക വാതകത്തിന്റേത് 39 ശതമാനവുമാണ് വര്‍ദ്ധിക്കാന്‍ സാധ്യത. ബോര്‍ഡ് ഗെയിസ് എനര്‍ജിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിലവര്‍ദ്ധനവ് പ്രഖ്യപിച്ചിരിക്കുന്ന ആദ്യ ഊര്‍ജ്ജ വിതരണ കമ്പനിയാണ് ബോര്‍ഡ് ഗയിസ് എനര്‍ജി. മറ്റു കമ്പനികളുടെ ഭാഗത്ത് നിന്നും ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായുള്ള ആഗോള പ്രതിസന്ധിയും വില വര്‍ദ്ധനവിന് കാരണമായേക്കും. വിലവര്‍ദ്ധനവ് ഭക്ഷ്യ വസ്തുക്കളേയും ബാധിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ഇപ്പോള്‍ തന്നെ രാജ്യത്തെ പണപ്പെരുപ്പം വളരെ കൂടുതലാണ്. വിവിധ മേഖലകളിലെ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. Share This News

Share This News
Read More

കുഞ്ഞുങ്ങള്‍ക്കാപത്ത് : ഈ പാവകള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ തിരികെ നല്‍കുക

പ്രമുഖ റീട്ടെയ്ല്‍ കമ്പനിയായ ഡീല്‍സ് തങ്ങള്‍ വിറ്റ ആയിരക്കണക്കിന് കളിപ്പാട്ടപാവകള്‍ തിരികെ വാങ്ങുന്നു. ഈ പാവകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ രാസവസ്തുക്കള്‍ അടങ്ങിയട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഇത് കുട്ടികള്‍ക്ക് ദോഷം ചെയ്യുമെന്നും ഇതിനാല്‍ ഈ പാവകള്‍ വാങ്ങിയിട്ടുള്ളവര്‍ തിരികെ നല്‍കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ബെല്ലാ സിറ്റി ചിക് ഡോള്‍ എന്ന കളിപ്പാട്ട പാവയാണ് തിരികെ വിളിച്ചിരിക്കുന്നത്. കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഈ പാവകള്‍ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കരുത് തിരികെ നല്‍കണം. രാസവസ്തുക്കള്‍ കൂടിയ തോതില്‍ അടങ്ങിയിരിക്കുന്ന 18,986 പാവകള്‍ അയര്‍ലണ്ടില്‍ വിറ്റിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഈ പാവകളിലെ ഡീല്‍സിന്റെ പ്രൊഡക്ട് കോഡ് 452987 ആണ്. ബാച്ച് നമ്പര്‍ 2007 ഉം ബാര്‍കോഡ് 5054110024185 ഉം ആണ് ഇത് പ്രൊഡക്ടിന്റെ പിന്‍വശത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡീല്‍സ് സ്റ്റോറുകളില്‍ പാവകള്‍ തിരികെ നല്‍കുന്ന…

Share This News
Read More

Accommodation needed in Tallaght

2 bedroom and 2 bath apartment or house for rent needed for two working women (malayali nurses). 0892472925 Or 0892472926 chippypauloseammu@gmail.com ashlyantony43@gmail.com Working in tymon North community unit near Tallaght, Dublin 24 We are new in town and using public transport only so any apartment near bus route will be appreciated. Share This News

Share This News
Read More

ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ ഡ്രോപ്പ-ഓഫ് , പിക്ക് – അപ്പ് ഫീസ് ; പ്രതിഷേധം

ഡബ്ലിനിലെ എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് – ഓഫ് , പിക്ക് – അപ്പ് എന്നിവയ്ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനം. ഫിന്‍ഗല്‍ കൗണ്ടി കൗണ്‍സിലിന്റേതാണ് തീരുമാനം. ഇവിടെ ആളുകളെ ഇറക്കാന്‍ വരുന്ന വാഹനങ്ങള്‍ക്കും വിമാനത്താവളളത്തില്‍ വന്നിറങ്ങുന്നവരെ കയറ്റിക്കൊണ്ട് പോകാന്‍ വരുന്ന വാഹനങ്ങള്‍ക്കും ചാര്‍ജ് ഈടാക്കാനാണ് തീരുമാനം . വിമാനത്താവളത്തിലേയ്ക്കുള്ള ട്രാഫിക് കുറയ്ക്കുന്നതിനും ആളുകള്‍ കൂടുതലായി പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിശദീകരണം. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കുമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ പൊതുജനങ്ങളില്‍ നിന്നും ഈ നീക്കത്തിനെതിരെ ഓണ്‍ലൈനായും അല്ലാതെയും പതിഷേധ കാംമ്പയിനുകള്‍ നടക്കുന്നുണ്ട്. ഇതിനെതിരെ നിരവധി പേരാണ് അധികൃതര്‍ക്ക് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. Share This News

Share This News
Read More

കോവിഡ് ആശുപത്രി കേസുകള്‍ ആയിരത്തിന് മുകളില്‍ ; പലതും ആകസ്മികം

രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. കോവിഡ് ബാധിച്ച് അശുപത്രിയിലുള്ളവരുടെ പ്രതിദിന എണ്ണം വീണ്ടും ആയിരത്തിന് മുകളിലെത്തി. 1042 പോരാണ് ഇന്നലത്തെ കണക്കനുസരിച്ച് ആശുപത്രികളിലുള്ളത്. ഞായറാഴ്ച ഇത് 957 ആയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 12 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളില്‍ സ്ഥിരീകരിച്ച പല കേസുകളും ആകസ്മികം എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതായത് മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവരെ പരിശോധിക്കുമ്പോഴാണ് പലരും കോവിഡ് പോസിറ്റിവാണെന്ന് അറിയുന്നത്. സെന്റ് പാട്രിക് ഡേ അടക്കമുള്ള ആഘോഷങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. കോവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റാക്രോണ്‍ സംബന്ധിച്ചാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലടക്കം ഇത് വ്യാപിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. Share This News

Share This News
Read More