അയര്‍ലണ്ടില്‍ വാക്‌സനേഷന്‍ വിജയകരമെന്ന് വിലയിരുത്തല്‍

അയര്‍ലണ്ടില്‍ വാക്‌സിനേഷന്‍ ജനങ്ങളിലേയ്ക്ക് ഗവണ്‍മെന്റ് ഉദ്ദേശിച്ച രീതിയില്‍ തന്നെ എത്തുന്നുണ്ടെന്നും കൂടുതല്‍ ആളുകള്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറാകുന്നതായും പഠന റിപ്പോര്‍ട്ടുകള്‍. ഹെല്‍ത്ത് സര്‍വ്വീസ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ പോള്‍ റീഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ നവംബറില്‍ 45 % ആളുകളാണ് തങ്ങള്‍ ഉറപ്പായും വാക്‌സിന്‍ എടുക്കും എന്ന് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ രാജ്യത്തെ 70% ആളുകള്‍ക്കും വാക്‌സിനില്‍ വിശ്വാസമാണെന്നും ഇവര്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 17% ആളുകള്‍ വാക്‌സിന്‍ ഒരു പക്ഷെ എടുത്തേക്കും എന്ന നിലപാടിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 85 വയസ്സിന് മുകളിലുള്ളവരില്‍ 96 % ആളുകളും 80 മുതല്‍ 84 വയസ്സ് വരെയുള്ളവരില്‍ 99% ആളുകളും 70 മുതല്‍ 79 വയസ്സ് വരെയുള്ളവരില്‍ 97 % ആളുകളും 74 മുതല്‍ 75 വയസ്സ് വരെയുള്ളവരില്‍ 92% ശതമാനം ആളുകളും…

Share This News
Read More

ഹോട്ടൽ ക്വാറന്റൈൻ നിലനിൽക്കെ ഡബ്ലിൻ എയർപോർട്ടിൽ യാത്രക്കാർ കൂടുന്നു

നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ സംവിധാനം നിലനിൽക്കുമ്പോഴും ഡബ്ലിൻ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന. കഴിഞ്ഞ ആഴ്ച്ച ഡബ്ലിൻ എയർപോർട്ടിൽ എത്തിച്ചേർന്ന യാത്രക്കാരുടെ എണ്ണത്തിൽ 9 % വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതായത് കഴിഞ്ഞ ആഴ്ച്ച ഡബ്ലിൻ എയർപോർട്ടിൽ ഏകദേശം 11,700 യാത്രക്കാരാണ് പറന്നിറങ്ങിയത് മുമ്പത്തെ ആഴ്ചയേ അപേക്ഷിച്ച് നോക്കിയാൽ 900-ലധികം വർദ്ധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. വിദേശ യാത്രക്കാരുടെ എണ്ണത്തിൽ 10% വർദ്ധനവുണ്ടായപ്പോൾ അയർലണ്ടിലെ നിവാസികളായ യാത്രക്കാരുടെ എണ്ണം 8% ഉയർന്നു. യൂറോപ്യൻ രാജ്യങ്ങളായ ജർമ്മൻ, ബെൽജിയം ഉൾപ്പെടെ 62 യൂറോപ്യൻ രാജ്യങ്ങൾക്കും, കൂടാതെ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റനേക രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ നിലവിൽ അയർലണ്ടിൽ ബാധകമാണ്. Share This News

Share This News
Read More

പ്രൈവറ്റ് ഹോമുകളിൽ കോവിഡ് വ്യാപനം കൂടുന്നു

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അയർലണ്ടിലെ പ്രൈവറ്റ് ഹോമുകളിൽ ആകെ 153 കോവിഡ് -19 ഔട്ട്ബ്രേക്കുകൾ ഉണ്ടായതായി ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രം (എച്ച്പിഎസ്സി) അറിയിച്ചു. ഏപ്രിൽ 22 മുതൽ മെയ് 9 വരെ രാജ്യത്തുടനീളം പല ഇടങ്ങളിലായി 311 കോവിഡ് കേസുകളുടെ ഔട്ട്ബ്രേക്കാണ് ഉണ്ടായിട്ടുള്ളത്. കോവിഡ്-19 ഔട്ട്ബ്രേക്കുകളെക്കുറിച്ചുള്ള കൂടുതൽ ഭയപ്പെടുത്തുന്ന കണക്കുകളിലൊന്ന് അയർലണ്ടിലെ സ്കൂളുകളിൽ സംഭവിച്ചതാണ്. കഴിഞ്ഞ ആഴ്ചയിൽ, സ്കൂളുകളുമായി ബന്ധപ്പെട്ട 61 ഔട്ട്ബ്രേക്കുകൾ ഉണ്ടായിട്ടുണ്ട്, ഇത് മുൻ ആഴ്ചയേക്കാൾ വളരെ കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതേ കാലയളവിൽ 15 ഓളം ഔട്ട്ബ്രേക്കുകൾ കമ്മ്യൂണിറ്റി ട്രാൻസ്മിഷനുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്നും എച്ച്പി‌എസ്‌സി അറിയിച്ചു. കൂടുതൽ പോസിറ്റീവ് കേസുകളുടെ ഔട്ട്ബ്രേക്കിന്റെ കണക്കെടുത്തുനോക്കിയാൽ, അയർലണ്ടിലെ നഴ്സിംഗ് ഹോമുകളെ സംബന്ധിച്ച് ഒരേയൊരു ഔട്ട്ബ്രേക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ, കാരണം നഴ്സിംഗ് ഹോമുകളിൽ കഴിയുന്ന ഭൂരിഭാഗം ആളുകൾക്കും വാക്സിനേഷൻ നൽകിയിട്ടുണ്ട്. എന്നാൽ അയർലണ്ടിലെ ദുർബലരായ ജനസംഖ്യയുടെ കാര്യത്തിൽ…

Share This News
Read More

രാജ്യത്ത് 448 പുതിയ കോവിഡ് കേസുകള്‍ കൂടി

അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 448 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. പുതുതായി എട്ടു മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നവരുടെ എണ്ണം 109 ആണ്. ഇതില്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളില്‍ കഴിയുന്നത് 34 പേരാണ്. ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ച മരണങ്ങള്‍ മുന്‍ മാസങ്ങളില്‍ നടന്നതാണ്. ഇതുവരെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4937 ആണ്. 40 വയസ്സുമുതല്‍ 92 വയസ്സുവരെയുള്ളവരാണ് മരണപ്പെട്ടവര്‍. എന്നാല്‍ മരണപ്പെട്ടവരുടെ ശരാശരി പ്രായം 82 ആണ്. ഇന്ന കോവിഡ് സ്ഥരീകരിച്ചവരില്‍ 213 പുരുഷന്‍മാരും 230 സ്ത്രീകളും ഉള്‍പ്പെടുന്നു. രോഗം ബാധിച്ചവരില്‍ 78% ആളുകളും 45 വയസ്സിനു താഴെ പ്രായമുള്ളവരാണ്. 2,54,013 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥരീകരിച്ചിരിക്കുന്നത്. Share This News

Share This News
Read More

ഗര്‍ഭിണികള്‍ക്കൊപ്പം പങ്കാളികളേയും അനുവദിക്കാത്ത ആശുപത്രികള്‍ക്കെതിരെ ആരോഗ്യ വകുപ്പ്

രാജ്യത്തെ മെറ്റേണിറ്റി ഹോസ്പിറ്റലുകളില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താത്തതിനെതിരെ സര്‍ക്കാര്‍. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഗര്‍ഭിണികളായ സ്ത്രീകളുടെ പങ്കാളികളേയും ഇവര്‍ക്കൊപ്പം ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തത് തന്നെ ഏറെ അസ്വസ്ഥനാക്കുന്നുവെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു. ഗര്‍ഭിണികള്‍ക്കൊപ്പം പങ്കാളികള്‍ക്കും പ്രവേശനാനുമതി നല്‍കാത്ത ആശുപത്രികള്‍ ഇതിന് വ്യക്തമായ കാരണം ആരോഗ്യവകുപ്പിനെ ബോധിപ്പിക്കണമെന്നും ഇല്ലാത്തപക്ഷം സര്‍ക്കാര്‍ നടപടിയിലേയ്ക്ക് നീങ്ങേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പല ആശുപത്രികളും ഇപ്പോള്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കൊപ്പം പങ്കാളികളേയും ആശുപത്രിയിലെത്താന്‍ അനുവദിക്കുന്നില്ല. ഇതിന്റെ പേരില്‍ പലയിടങ്ങളിലും മെറ്റേണിററി ഹോസ്പിറ്റലുകള്‍ക്ക് മുമ്പില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് കൃത്യമായ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി നേരിട്ട് രംഗത്ത് വന്നത്. Share This News

Share This News
Read More

അയര്‍ലണ്ടില്‍ ആവശ്യക്കാര്‍ക്കെല്ലാം വാക്‌സിന്‍ ജൂണ്‍ അവസാനത്തോടെ

അയര്‍ലണ്ടില്‍ വാക്‌സിനേഷന്‍ ജൂണ്‍ അവസാനത്തോടെ കൂടുതല്‍ എളുപ്പമാക്കുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍. വാക്‌സിന്‍ ആവശ്യമുള്ളവര്‍ക്കെല്ലാം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കെല്ലാം വാക്‌സിന്‍ എടുക്കാനും സാധിക്കും എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് ജൂണ്‍ അവസാനത്തോടെ സാധ്യമാകുമന്നൊണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പ്രായം കൂടിയവര്‍ മുതലാണ് വാക്‌സിന്‍ നല്‍കി വരുന്നത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രായപരിധിയിലുള്ളവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുകയും വാക്‌സിന്‍ എടുക്കുകയുമാണ് നിലവിലെ രീതി. അയര്‍ലണ്ടില്‍ ഇപ്പോള്‍ വാക്‌സിനേഷന്‍ വിജയകരമായാണ് നല്കി വരുന്നത്. യുകെയെക്കാള്‍ വേഗത്തില്‍ അയര്‍ലണ്ടാണ് വാക്‌സിനുകള്‍ നല്‍കുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാക്‌സിനേഷന്‍ വ്യപകമാക്കുന്നതിനൊപ്പം സാമ്പത്തികരംഗത്തിന് ഉണര്‍വ് നല്‍കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിവരുന്ന സഹായങ്ങള്‍ തുടര്‍ന്നും നല്‍കുമെന്നും സാമ്പത്തീകമേഖല സ്ഥിരത കൈവരിക്കുന്നതുവരെ ഇതു തുടരുകയാണ് സര്‍ക്കാര്‍ ലക്ഷൃമെന്നും വരദ്ക്കര്‍ പറഞ്ഞു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍…

Share This News
Read More

അയർലൻഡ് യുകെയേക്കാൾ വേഗത്തിൽ വാക്സിൻ ഡോസുകൾ നൽകുന്നു

പ്രതിരോധ കുത്തിവയ്പ്പുകൾ അയർലണ്ടിൽ വർദ്ധിച്ചുവരികയാണ്, യുണൈറ്റഡ് കിംഗ്ഡത്തേക്കാൾ വേഗത്തിലാണ് അയർലൻഡ് ഇപ്പോൾ വാക്സിൻ ഡോസുകൾ നൽകുന്നത്. കഴിഞ്ഞ ആഴ്ചയിൽ അയർലണ്ടിലുടനീളം ഓരോ ദിവസവും ശരാശരി 33,000 ലധികം വാക്സിൻ ഡോസുകൾ നൽകി. അയർലണ്ടിലെ ഈ നിരക്ക് യുകെയിൽ ഓരോ ദിവസവും നൽകുന്ന ഷോട്ടുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. മെയ് മാസത്തിൽ പുറത്തുവിട്ട ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം മെയ് എട്ടിന് അയർലണ്ട് 100 പേർക്ക് 0.68 വാക്സിൻ ഡോസുകൾ നൽകി, എന്നാൽ യുകെയിൽ ഇത് 0.67 ആണ്. 67 ശതമാനം മുതിർന്നവർക്ക് തുല്യമായ 35 ദശലക്ഷത്തിലധികം ആളുകൾക്ക് യുകെയിൽ കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചു, എന്നാൽ അയർലണ്ടിൽ അത് 1.3 ദശലക്ഷം (മുതിർന്നവരിൽ 35 ശതമാനം) ആണ്, ജനസംഖ്യ വച്ച് നോക്കുമ്പോൾ അയർലണ്ട് മുന്നിലാണ്. യൂറോപ്യൻ യൂണിയൻ വാക്സിനേഷൻ കാമ്പെയ്ൻ അസ്ട്രാസെനെക്ക, ജോൺസൺ ആന്റ് ജോൺസൺ വാക്സിനുകൾ വിതരണം…

Share This News
Read More

ഡബ്ലിനിൽ വീട്ടുവാടക കുറയുന്നു, മറ്റിടങ്ങളിൽ 7% വർദ്ധനവും

ഐറിഷ് റെന്റൽ മാർക്കറ്റുകളുടെ കണക്കുകളനുസരിച്ച് കോവിഡ് പാൻഡെമിക് ഡബ്ലിനിലെ വാടക (Rental Rate) കുറച്ചതായി കണ്ടെത്തി, അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാടക (Rental Rate) ഏഴ് ശതമാനം ഉയർന്നു. 2021-ലെ ആദ്യ മൂന്ന് മാസത്തെ അയർലണ്ടിലെ റെന്റൽ റിപ്പോർട്ടനുസരിച്ച് ഡബ്ലിന് പുറത്തുള്ള വാടകക്കാർക്കുള്ള വർദ്ധനവ് അർത്ഥമാക്കുന്നത് അവർ ഇപ്പോൾ പ്രതിവർഷം 900 യൂറോ അധിക വാടക നൽകുന്നു എന്നതാണ്. കോർക്ക്, ഗോൽവേ, ലിമെറിക്ക് നഗരങ്ങളിൽ വാടക കഴിഞ്ഞ വർഷത്തേക്കാൾ ആറ് ശതമാനം കൂടുതലാണ്, വാട്ടർഫോർഡിൽ 8.3 ശതമാനം കൂടുതലാണ്. കൂടാതെ അയർലണ്ടിലെ മറ്റ് പ്രദേശങ്ങളിൽ വാടക വർഷം തോറും 7.3 ശതമാനം ഉയർന്നു. ഡബ്ലിനുപുറത്ത് ഉണ്ടായ ഏഴ് ശതമാനം വാടക വർദ്ധനവ് 2021-ന്റെ ആദ്യ പാദത്തിൽ (1st Quarter) തന്നെ 2.9 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. അയർലണ്ടിലെ ചില പ്രധാനപ്പെട്ട സ്ഥലങ്ങളിലെ…

Share This News
Read More

രാജ്യത്ത് ഒമ്പത് കോവിഡ് മരണങ്ങള്‍കൂടി

അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 379 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. പുതുതായി കോവിഡ് ബാധിച്ചുള്ള ഒമ്പത് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4229 ആയി. രാജ്യത്ത് ഇതുവരെ 253,567 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 117 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 34 പേര്‍ ഐസിയുവിലാണ് . ഐസിയുവിലുള്ള രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 4 എണ്ണം കൂടുതലാണ്. 20 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ രോഗവ്യാപനമുണ്ടാകാതിരിക്കാന്‍ ജനങ്ങളുടെ ഭാഗത്ത് നിന്നു പൂര്‍ണ്ണ സഹകരണം ഉണ്ടാകണമെന്നും ആരോഗ്യപ്രവര്‍ത്തര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. Share This News

Share This News
Read More

ബ്രിട്ടന്‍ -അയര്‍ലണ്ട് യാത്രാ നിയന്ത്രണങ്ങള്‍ നീങ്ങിയേക്കും

കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടനും അയര്‍ലണ്ടിനുമിടയില്‍ നിലവില്‍ നിലനില്‍ക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയേക്കും. ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ ആണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. സമ്മര്‍ സീസണ്‍ എത്തുന്നതോടെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്രകള്‍ പഴയ നിലയിലേയ്്ക്കെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് റെസ്റ്റോറന്റുകളും പബ്ബുകളുമടങ്ങുന്ന ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ്വ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് കെറി പോലുള്ള മേഖലകള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ക്വാറന്റയിനടക്കമുള്ള നിയന്ത്രണങ്ങളാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത്. യാത്രകള്‍ പഴയ രീതിയിലാക്കുക എന്നു പറയുമ്പോള്‍ യാതൊരുവിധ നിയന്ത്രങ്ങളുമില്ലാതെയുള്ള യാത്രാ സൗകര്യം എന്ന നിലയിലാണ് സര്‍ക്കാര്‍ ചിന്തിക്കുന്നതെന്നും അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള യാത്രകളുടെ കാര്യത്തില്‍ നിലവില്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ലിയോ വരദ്ക്കര്‍ പറഞ്ഞു. Share This News

Share This News
Read More