ഓഗസ്റ്റ് മാസത്തോടെ ഓഫീസുകള്‍ പൂര്‍ണ്ണ പ്രവര്‍ത്തനത്തിലേയ്ക്ക്

രാജ്യത്ത് ഓഫീസുകള്‍ ഓഗസ്റ്റ് മാസത്തോടെ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കും. ഇപ്പോള്‍ കൂടുതല്‍ ആളുകളും തങ്ങളുടെ വീടുകളില്‍ ഇരുന്ന് തന്നെയാണ് ജോലി ചെയ്യുന്നത്. മുമ്പ് സെപ്റ്റംബറിലായിരുന്നു ഓഫീസുകള്‍ തുറക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഓഗസ്റ്റ് മാസം മുതല്‍ ആളുകള്‍ ഓഫീസുകളിലെത്തി ജോലി ചെയ്ത് തുടങ്ങട്ടെ എന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പദ്ധതി. സ്‌കൂളുകളും കോളേജുകളുമടക്കം തുറന്ന് പ്രവര്‍ത്തനമാരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് സെപ്റ്റംബറിലാണ്. ഇതിനുമുമ്പ് ഓഫീസുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായാണ് ഓഫീസുകള്‍ തുറക്കുന്നത് ഓഗസ്റ്റ് മാസത്തിലാക്കാന്‍ പദ്ധതിയിടുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല. തീരുമാനം ഉടന്‍ ഉണ്ടാകാനാണ് സാധ്യത. രാജ്യത്ത് ഇപ്പോള്‍ വാക്‌സിനേഷന്‍ വിജയകരമായി നടന്നു വരികയാണ്. ഓഗസ്റ്റ് മാസത്തോടെ പ്രായപൂര്‍ത്തിയായവരില്‍ അധികവും വാക്‌സിന്‍ സ്വീകരിച്ചേക്കും. ഇതിനാല്‍ തന്നെ കോവിഡ് ഭീഷണി കുറയുകയും ചെയ്യും. സെപ്റ്റംബറില്‍ സ്‌കൂള്‍, കോളേജ് , പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് എന്നിവ പ്രവര്‍ത്തനമാരംഭിക്കും. Share This News

Share This News
Read More

രാജ്യത്തിന് അഭിമാനിക്കാം ; വാക്‌സിനേഷന്‍ മൂന്ന് മില്ല്യണ്‍ കടന്നു

അയര്‍ലണ്ട് വാക്‌സിനേഷനില്‍ അതിവേഗം ബഹുദൂരം മുന്നോട്ട് പോകുന്നതായി കണക്കുകള്‍. ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്ക് പ്രകാരം ഇതുവരെ മൂന്നു മില്ല്യണിലധികം ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഹോണ്‍ലി പറഞ്ഞു. മൂന്നു മില്ല്യണ്‍ എന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വാക്‌സിന്‍ ആദ്യ ഡോസെങ്കിലും സ്വീകരിച്ചു കഴിഞ്ഞു എന്നാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വാക്‌സിനേഷന്‍ നയത്തോട് പൂര്‍ണ്ണമായി സഹകരിച്ച ജനങ്ങളോട് നന്ദി അറിയിച്ച ആരോഗ്യമന്ത്രി ഈ വലിയ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ഇനി 40 വയസ്സുമുതലുള്ളവര്‍ക്ക് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാനുള്ള സാഹചര്യം വേഗത്തില്‍ ഒരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഇളവുകള്‍ ഇന്നുമുതല്‍ നിലവില്‍ വരികയാണ്. ഔട്ട് ഡോര്‍ ഡൈനിംഗ്, പബ്ബുകള്‍ എന്നിവ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം. ഇളവുകളിലും എല്ലാവരും ജാഗ്രത പാലിക്കണമെന്നും…

Share This News
Read More

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കോവിഡ് ഡെല്‍റ്റാ വകഭേദം സ്ഥിരീകരിച്ചു

കില്‍ക്കീല്‍ പ്രദേശത്താണ് വൈറസിന്റെ ഈ വകഭേദം കണ്ടെത്തിയത്. നിലവില്‍ അഞ്ചു പേരിലാണ് ഡെല്‍റ്റാ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ആല്‍ഫാ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ തീവ്ര വ്യാപനശേഷിയുള്ള വൈറസാണിത്. ആല്‍ഫാ വകഭേദത്തേക്കാള്‍ 40 മുതല്‍ 50 ശതമാനം വരെ വ്യാപനശേഷിയാണ് ഡെല്‍റ്റാ വകഭേദത്തിനുള്ളതെന്നാണ് വിദഗ്ദര്‍ പറയുന്നത്. പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് കില്‍ക്കീല്‍ പ്രദേശത്ത് മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. ലയ്ഷ്യൂര്‍ സെന്ററിലും സെന്റ് ലൂയീസ് ഗ്രാമര്‍ സ്‌കൂളിലും ജിഎഎ കാര്‍ പാര്‍ക്കിംഗ് ഏരിയായിലുമാണ് മൊബൈല്‍ യൂണീറ്റ് പരിശോധനകള്‍ നടത്തുന്നത്. ഇതുവരെയുള്ള പരിശോധനയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും മേഖലയില്‍ കനത്ത ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 313 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 70 രോഗികളാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 27 പേര്‍ ഐസിയുകളിലാണ്. രാജ്യത്ത് ലോക്ഡൗണ്‍…

Share This News
Read More

കോവിഡ് ഔട്ട് ബ്രേക്ക് ; സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അടച്ചു

കോവിഡ് ഔട്ട് ബ്രേക്ക് റിപ്പോര്‍ട്ട് ചെയ്ത ലൗത്ത് ഡ്രോഗഡയില്‍ സ്ഥിതി ചെയ്യുന്ന പ്രൈമറി സ്‌കൂള്‍ അടച്ചു. സെന്റ് ജോസഫ്‌സ് ബോയ്‌സ് സിബിഎസ് പ്രൈമറി സ്‌കൂളാണ് അടച്ചത്. ആരോഗ്യ മേഖലയിലെ വിദഗ്ദരും ഡോക്ടേഴ്‌സും എത്തി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. സ്‌കൂളിലെ പന്ത്രണ്ട് കുട്ടികള്‍ക്ക് ഇതിനകം തന്നെ കോവിഡ് ബാധിച്ചതായി കണ്ടെത്തി. രണ്ട് അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. അടുത്ത വ്യാഴാഴ്ചയാണ് ഇനി സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനു മുമ്പ് തന്നെ അധ്യാപകരും വിദ്യാര്‍ത്ഥികളും വീണ്ടും കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടി വരും. ഇതു സംബന്ധിച്ച് രക്ഷിതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചില കുട്ടികളില്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിനേയും ഡോക്ടേഴ്‌സിനേയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഔട്ട് ബ്രേക്ക് സ്ഥിതീകരിച്ചത്. Share This News

Share This News
Read More

ഇടവേള കുറച്ചാല്‍ വാക്‌സിനേഷന്‍ വേഗത ഇരട്ടിയാകും

അസ്ട്രാസെനക്കാ കോവിഡ് വാക്‌സിന്‍ ആദ്യ ഡോസും രണ്ടാം ഡോസും തമ്മിലുള്ള ഇടവേള കുറച്ചാല്‍ രാജ്യത്ത് വാക്‌സിനേഷന്‍ സ്പീഡ് ഇരട്ടിയാകും. നിലവില്‍ കുറഞ്ഞത് പന്ത്രണ്ട് ആഴ്ചയാണ് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള നിശ്ചയിച്ചിരിക്കുന്നത്. ഇത് എട്ട് ആഴ്ചയിലേക്ക് കുറയ്ക്കണമെന്നായിരുന്നു ശുപാര്‍ശ. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയിയായിരുന്നു ഈ നിര്‍ദ്ദേശം നല്‍കിയത്. രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചാല്‍ രാജ്യത്തെ വാക്‌സിന്‍ ലഭ്യത ഇപ്പോളത്തേതിന്റെ ഇരട്ടിയാക്കേണ്ടി വരും. ഇപ്പോളത്തെ കണക്കനുസരിച്ച് തന്നെ ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകള്‍ ഇപ്പോള്‍ മുതല്‍ ആഗസ്റ്റ് പകുതി വരെയുള്ള സമയത്ത് അസ്ട്രാസെനക്ക രണ്ടാം ഡോസ് സ്വീകരിക്കാന്‍ കാത്തിരിക്കുന്നവരാണ്. ഇപ്പോളത്തെ 12 ആഴ്ച എന്ന സമയപരിധി അനുസരിച്ചുള്ളവരാണ് ഇവര്‍. ഇതില്‍ 32000 ആളുകള്‍ ഈ ആഴ്ചത്തന്നെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവരാണ്. ജൂലൈ മൂന്നാമത്തെ ആഴ്ചയാണ് ഏറ്റവുമധികം ആളുകള്‍ക്ക് രണ്ടാം ഡോസ് നല്‍കേണ്ടത്. 124,000 ആളുകളാണ് ആ…

Share This News
Read More

ലീവിങ് സര്‍ട്ടിഫിക്കറ്റ് ഫലപ്രഖ്യാപനം സെപ്റ്റംബറില്‍

ലീവിങ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികളുടെ പരിക്ഷാഫലം സെപ്റ്റംബര്‍ മൂന്നിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. സാധാരണയായി ഓഗസ്റ്റ് മാസത്തിലായിരുന്നു ലീവിങ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ റിസല്‍ട്ടും ഉന്നത പഠനത്തിനുള്ള ഓഫറുകളും ലഭിച്ചിരുന്നത്. ഇത്തവണ സെപ്റ്റംബര്‍ മൂന്നിന് ഫലപ്രഖ്യാപനം നടത്തിയ ശേഷമായിരിക്കും റിസല്‍ട്ടുകള്‍ സെന്‍ട്രല്‍ ആപ്ലിക്കേഷന്‍ ഓഫീസിലേയ്ക്ക് കൈമാറുക ഇതിനാല്‍ തന്നെ സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ചയോടെയെ ഉന്നതവിദ്യാഭ്യാസ കോഴ്‌സുകളിലേയ്ക്കുള്ള ഓഫറുകള്‍ ലഭിച്ചു തുടങ്ങൂ. 60,000 വിദ്യാര്‍ത്ഥികളാണ് ഇത്തവണയുള്ളത്. ഇവര്‍ക്ക് രണ്ട് ഓപ്ഷനുകളായിരുന്നു വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരുന്നത്. മുന്‍ വര്‍ഷങ്ങളിലെ ഗ്രേഡ് വച്ച് ഇത്തവണത്തെ ഗ്രേഡ് നിശ്ചയിക്കുന്ന പ്രഡിക്റ്റഡ് ഗ്രേഡ് സിസ്റ്റം. അതല്ലെങ്കില്‍ ഇ വര്‍ഷത്തെ എല്ലാ വിഷയങ്ങള്‍ക്കും പരീക്ഷ എഴുതുക. ഈ രണ്ട് ഓപ്ഷനുകളും തെരഞ്ഞെടുക്കാനും സാധിക്കും. ഏതിനാണ് മെച്ചപ്പെട്ട ഗ്രേഡ് ലഭിക്കുക അതായിരിക്കും സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാവുക. ഇതിനാല്‍ തന്നെ കൂടുതല്‍ വിദ്യാര്‍ത്ഥികളും രണ്ട് ഓപ്ഷനുകളും പരീക്ഷിക്കുന്നുണ്ട്.…

Share This News
Read More

അസ്ട്രാസെനക്കാ ; ഇടവേള കുറച്ചേക്കും

അയര്‍ലണ്ടില്‍ അസ്ട്രാസെനക്ക വാക്‌സിനേഷന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചേക്കും . നിലവില്‍ പന്ത്രണ്ട് ആഴ്ച മുതല്‍ പതിനാറ് ആഴ്ചകള്‍ വരെയാണ് ഇടവേള നിശ്ചയിച്ചിട്ടുള്ളത്. ഇത് പന്ത്രണ്ടില്‍ നിന്നും എട്ട് ആഴ്ചയിലേയ്ക്ക് ചുരുക്കാനാണ് പദ്ധതി. ദേശീയ രോഗ പ്രതിരോധ ഉപദേശക സമിതിയാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവ് (എച്ച്എസ്ഇ) ആണ് ഇതു സംബന്ധിച്ചതീരുമാനമെടുക്കേണ്ടത്. പുതിയ നിര്‍ദ്ദേശം സംബന്ധിച്ച് എച്ച്എസ്ഇ പഠനം നടത്തി വരികയാണ്. മുമ്പ് രണ്ട് ഡോസുകള്‍ തമ്മിലുളള കുറഞ്ഞ ഇടവേള പതിനാറ് ആഴ്ചകളായിരുന്നു. ഇതാണ് പന്ത്രണ്ടിലേയ്ക്ക് കുറച്ചത്. ഇവിടെ നിന്നാണ് ഇപ്പോള്‍ എട്ട് ആഴ്ചകളിലേയ്ക്ക് കുറയ്ക്കുന്നത്. ആളുകള്‍ക്ക് രണ്ട് ഡോസുകളും വേഗത്തില്‍ എടുത്ത് രോഗപ്രതിരോധശേഷി എളുപ്പത്തില്‍ ആര്‍ജ്ജിക്കാമെന്നതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കോവിഡിന്റെ മാരക വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചിരുന്നു. യുകെയില്‍ നടത്തിയ പഠന പ്രകാരം അട്രാസെനകാ…

Share This News
Read More

വീടുകളുടെ പുനര്‍മൂല്ല്യനിര്‍ണ്ണയം പ്രാബല്ല്യത്തിലാകുമ്പോള്‍

രാജ്യത്ത് വീടുകളുടെ മൂല്ല്യ നിര്‍ണ്ണയം വീണ്ടും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ നിലവിലുള്ളതില്‍ മൂന്നിലൊന്ന് ആളുകള്‍ വീടുകള്‍ക്ക് കൂടുതല്‍ ടാക്‌സ് അടയ്‌ക്കേണ്ടി വരുമെന്നാണ് കണക്ക്. നവംബര്‍ മാസത്തിലാണ് പുനര്‍മൂല്ല്യനിര്‍ണ്ണയം ആരംഭിക്കുന്നത്. നേരത്തെ വാങ്ങിയ വിടുകള്‍ക്ക് ഈ കാലയളവിലുണ്ടായ വിലവര്‍ദ്ധനവ് കൂടി പരിഗണിച്ചാവും മൂല്ല്യനിര്‍ണ്ണയം നടത്തുക. ഉദാഹരണത്തിന് നേരത്തെ 200,000 യൂറോ മുതല്‍ 250,000 യൂറോ വരെ മൂല്ല്യമുണ്ടായിരുന്ന വീടുകള്‍ക്ക് 405 യൂറോയായിരുന്നു ഉടമ ടാക്‌സ് അടയ്‌ക്കേണ്ടി വന്നിരുന്നതെങ്കില്‍ വരാന്‍ പോകുന്ന മൂല്ല്യനിര്‍ണ്ണയത്തില്‍ വീടിന്റെ മൂല്ല്യം 350,000 മുതല്‍ 437,500 വരെ ഉയര്‍ന്നാലും നിലവില്‍ നല്‍കി കൊണ്ടിരിക്കുന്ന 405 യൂറോ തന്നെ അടച്ചാല്‍ മതിയാകും. എന്നാല്‍ ഈ സ്ലാബിന് മുകളിലായാല്‍ 495 യൂറോ അടയ്‌ക്കേണ്ടി വരും. 11 % ആളുകള്‍ക്ക് നിലവില്‍ അടച്ചു കൊണ്ടിരിക്കുന്നതിലും കുറഞ്ഞ ടാക്‌സായിരിക്കും അടയ്‌ക്കേണ്ടി വരിക. എന്നാല്‍ 53 ശതമാനം ആളുകള്‍ക്ക് ടാക്‌സില്‍ വിത്യാസം വരാന്‍…

Share This News
Read More

കോവിഡ് : പുതിയ കേസുകള്‍  337

അയര്‍ലണ്ടില്‍ 332 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. 89 ആളുകളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 34 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. ഈ കണക്കുകളില്‍ നേരിയ വിത്യാസത്തിനു സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 54 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യം പരിഗണിച്ച് രാജ്യം കൂടുതല്‍ ലോക് ഡൗണ്‍ ഇളവുകളിലേയ്ക്ക് നീങ്ങുകയാണ്. ജൂലൈ മാസത്തോടെ മിക്കവാറും എല്ലാ മേഖലകളും തുറന്നു കൊടുക്കുവാനാണ് നിലവിലെ തീരുമാനം എന്നാല്‍ വരും ദിവസങ്ങളിലെ കോവിഡ് കണക്കുകളും പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനത്തിലേയ്ക്ക് പോവുക. രാജ്യത്ത് കോവിഡിനോടനുബന്ധിച്ച് നല്‍കി വരുന്ന അധിക തൊഴില്‍ രഹിത വേതനം (പാനാഡെമിക് അണ്‍എംപ്ലോയ്‌മെന്റ് പേയ്‌മെന്റ്) സെപ്റ്റംബര്‍ മാസം മുതല്‍ ഘട്ടം…

Share This News
Read More

ഔട്ട് ഡോര്‍ ഡൈനിംഗുകള്‍ നേരത്തെ തുറക്കില്ല ; കാരണമിതാണ്

രാജ്യത്ത് ഔട്ട് ഡോര്‍ ഡൈനിംഗുകള്‍ അടക്കമുള്ള ഹോസ്പിറ്റാലിറ്റി സെക്ടറുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം ജൂണ്‍ ഏഴ് മുതല്‍ മാത്രമെ തുറന്ന് പ്രവര്‍ത്തിക്കൂ. ഗവണ്‍മെന്റ് വൃത്തങ്ങള്‍ ആണ് ഇത് വ്യക്തമാക്കിയത്. ഒരു പക്ഷെ ജൂണിലെ ആദ്യ വീക്ക് എന്‍ഡ് മുതല്‍ തുറന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. കഴിഞ്ഞ ദിവസം ഡബ്ലിന്‍ സിറ്റി സെന്റര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടിയിരുന്നു. പോലീസ് ബലം പ്രയോഗിച്ചായിരുന്നു ഇവരെ പിരിച്ചു വിട്ടത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ തുറക്കേണ്ടതില്ല എന്ന തീരുമാനത്തിലേയ്ക്ക് സര്‍ക്കാര്‍ എത്തിയത്. പബ്ബുകളും ഹോട്ടലുകളും ജൂണ്‍ ഏഴിനായിരിക്കും തുറക്കുക. ഇവ തുറന്ന് പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണമെന്നും ഇല്ലാത്ത പക്ഷം നടപടിയുണ്ടെകുമെന്നുള്ള മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. Share This News

Share This News
Read More