ഓണമെത്തിയതോടെ അയര്‍ലണ്ടില്‍ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഓണാഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അയര്‍ലണ്ടില്‍ മലയാളികള്‍ കൂടുന്നിടങ്ങളിലെല്ലാം ഓണാഘോഷങ്ങളാണ് അല്ലെങ്കില്‍ ഓണത്തിന്റെ ഉത്സവ ലഹരിയിലാണെന്നു തന്നെ പറയാം. മോനാഗന്‍ മലയാളി കൂട്ടായ്മയും ഓണാഘോഷത്തിലേയ്ക്ക് കടക്കുകയാണ്. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ് ആഘോഷ പരിപാടികള്‍. ടുളിബാക്ക് ക്ലോണ്ടിബ്രെട്ടിലെ സെന്റ് മേരീസ് ചാപ്പല്‍ ഹാളിലാണ് ആഘോഷം നടക്കുന്നത്. വിപുലവും വിത്യസ്തങ്ങളുമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. Share This News
Read Moreആയിരങ്ങൾക്ക് അഭിഷേകം പകർന്ന് നൽകി “ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2022” ന് സമാപനമായി
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമെറിക്ക് ബൈബിള്‍ കണ്വെന്ഷൻ 2022 നടത്തപ്പെട്ടു . ഓഗസ്റ്റ് 25 മുതൽ 27 വരെ മൂന്നു ദിവസങ്ങളിലായാണ് കണ്വെന്ഷൻ നടന്നത് .ഓഗസ്റ്റ് 25 ന് ലിമെറിക്ക് ബിഷപ്പ് മാർ .Brendan Leahy കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ച് പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്വെന്ഷന് നയിച്ചത് . രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടന്ന കണ്‍വെന്‍ഷനിൽ കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിയും ഉണ്ടായിരുന്നു . കൺവെൻഷന്റെ വിജയത്തിനായി സഹായ സഹകരണങ്ങൾ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സീറോ മലബാർ ലിമെറിക്ക് ചാപ്ലയിൻ ഫാ .റോബിൻ തോമസ് അറിയിച്ചു . വാർത്ത : സെബിൻ സെബാസ്റ്റ്യൻ (പി .ആർ…
Read Moreവര്‍ക്കിംഗ് ഫാമിലി പേയ്മെന്റിന്റെ വരുമാന പരിധി ഉയര്‍ത്തണമെന്ന ആവശ്യം ശക്തം
വര്‍ക്കിംഗ് ഫാമിലി പേയ്മെന്റിനായുള്ള വരുമാന പരിധി ഉയര്‍ത്തണമെന്ന ആവശ്യം ശക്തം. രാജ്യത്ത് ജോലി ഉണ്ടായിട്ടും താഴ്ന്ന വരുമാനമുള്ളവരെ സഹായിക്കാനാണ് വര്‍ക്കിംഗ് ഫാമിലി പേയ്മെന്റ് നടപ്പിലാക്കിയിരിക്കുന്നത്. എന്നാല്‍ നിലവില്‍ പൊതുമേഖലയിലെ ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ശമ്പള വര്‍ദ്ധനവിനൊപ്പം വര്‍ക്കിംഗ് ഫാമിലി പേയ്മെന്റിനായുള്ള വരുമാന പരിധിയും ഉയര്‍ത്തുന്ന കാര്യം ആലോചിക്കണമെന്നാണ് സാമൂഹ്യ സുരക്ഷാ മേഖലയിലെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇല്ലാത്ത പക്ഷം നിരവധി അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്ല്യം ലഭിക്കാതെ പോവുമെന്നും ഇവര്‍ പറയുന്നത്. പൊതുമേഖലയിലെ ശമ്പളവര്‍ദ്ധനവ് ഉണ്ടായാല്‍ വരുന്ന ബഡ്ജറ്റില്‍ തന്നെ വര്‍ക്കിംഗ് ഫാമിലി പേയ്മെന്റ് സംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനമുണ്ടാവുമെന്നാണ് കരുതുന്നത്. Share This News
Read Moreനോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
അയര്‍ലണ്ട് മലയാളികളെ ദു:ഖത്തിലാഴ്ത്തി 16 വയസ്സുകാരായ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ലണ്ടന്‍ ടെറിയിലാണ് സംഭവം. സ്ട്രാത്ത് ഫോയിലെ ഇനാഫ് തടാകത്തിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. എരുമേലിക്ക് സമീപം കുറുവാമൂഴി സ്വദേശികളായ അജു – വിജി ദമ്പദികളുടെ മകന് ജോപ്പു (16), കണ്ണൂര്‍ പയ്യാവൂര്‍ മുപ്രാപ്പള്ളിയില്‍ ജോഷിയുടെ മകന് റുവാന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ ആറുപേരടങ്ങിയ ഒരു സംഘമാണ് ഇവിടെ എത്തിയത്. ഇവിടെ നീന്തുമ്പോളാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍്. സംഭവം പുറത്തറിഞ്ഞ ഉടന്‍ ആംബുലന്‍സ് , റിപ്പിഡ് റെസ്പോണ്‍സ് ടീം, എമര്‍ജന്‍സി ക്രൂ, ഹസാര്‍ഡസ് ഏരിയ റെസ്പോണ്‍സ് ടീം എന്നിവര്‍ സംഭവ സ്ഥലത്ത് പാഞ്ഞെത്തിയിരുന്നു. എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെയാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ഒരാളെ ഏറെ നേരത്തെ തെരച്ചിലിനു ശേഷം ജീവന് നഷ്ടപ്പെട്ട അവസ്ഥയിലാണ് കണ്ടെത്താനായതെന്നും മറ്റൊരാള്‍ സാരമല്ലാത്ത…
Read Moreരാജ്യത്ത് ഭവനരഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍
അയര്‍ലണ്ടില്‍ എമര്‍ജന്‍സി അക്കമഡേഷനുകള്‍ തേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. പതിനായിരത്തിന് മുകളില്‍ ആളുകളാണ് ഇക്കഴിഞ്ഞ മാസം എമര്‍ജന്‍സി അക്കമഡേഷനുകള്‍ സ്വീകരിച്ചത്. വാടക വീടുകള്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണം. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹൗസിംഗ് ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. എമര്‍ജന്‍സി അക്കമഡേഷനുകള്‍ തേടിയവരില്‍ 5140 മുതിര്‍ന്നവും 3137 കുട്ടികളും ഉണ്ട്. 2019 ഒക്ടോബറിലാണ് ഇതിനു മുമ്പ് ഇത്രയധികം ഭവനരഹിതരുണ്ടായത്. വീടുകള്‍ വാടകയ്ക്ക് നല്‍കുന്നത് പലരും അവസാനിപ്പിക്കുന്നതാണ് ഇതിന് പ്രധാന കാരണം. നിരവധിയാളുകള്‍ക്കാണ് വിവിധയിടങ്ങളില്‍ വാടക വീടൊഴിയുന്നതിന് നോട്ടീസുകള്‍ ലഭിച്ചിരിക്കുന്നത്. വരും മാസങ്ങളില്‍ ഈ കണക്കുകള്‍ വര്‍ദ്ധിക്കുമോ എന്നും ആശങ്കയുണ്ട്. Share This News
Read Moreപ്രത്യക്ഷമല്ലാത്ത വൈകല്ല്യങ്ങളുള്ളവര്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ സുഗമ യാത്രയൊരുക്കാന്‍ പുതിയ പദ്ധതി
ശാരീരികമായി വൈകല്ല്യങ്ങളുള്ളവര്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ മറ്റു യാത്രക്കാര്‍ ഒരു പരിഗണന നല്‍കാറുണ്ട്. അത് അവരുടെ അവകാശമാണ് താനും. തിരക്കുള്ള ബസില്‍ സീറ്റുകള്‍ അവര്‍ക്ക് നല്‍കുക , അവരെ കയറാനും ഇറങ്ങാനും സഹായിക്കുക എന്നിവയാണ് ഇവയില്‍ ചിലത്. എന്നാല്‍ പുറത്തു കാണാന്‍ സാധിക്കാത്ത വിധത്തിലുള്ള വൈകല്യങ്ങളുള്ളവര്‍ക്ക് പലപ്പോഴും ഈ ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നില്ല. തങ്ങളുടെ വൈകല്ല്യവും ബുദ്ധിമുട്ടും മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്തതും അല്ലെങ്കില്‍ അത് മറ്റുള്ളവരോട് പറയുന്നതിനുള്ള ബുദ്ധിമുട്ടുമാണ് ഇതിന് കാരണം. എന്നാല്‍ ഇപ്പോള്‍ ഇതിനൊരു പരിഹാരമായിരിക്കുകയാണ്. പൊതുഗാതാഗത സംവിധാനങ്ങളില്‍ ഉപയോഗിക്കാന്‍ അവര്‍ക്ക് അധികൃതര്‍ ഒരു ബാഡ്ജ് നല്‍കും. Please Offer me a seat ‘ എന്നായിരിക്കും ഇതില്‍ എഴുതിയിരിക്കുക. തങ്ങളുടെ ബുദ്ധിമുട്ടുകള്‍ മറ്റുള്ളവരെ മനസ്സിലാക്കാനും യാത്ര സുഗമമാക്കാനും ഇത് ഉപകരിക്കുമെന്നാണ് ഇവരുടെയും അധികൃതരുടേയും വിശ്വാസം. Trasport for Ireland ആണ് ഈ ബാഡ്ജ് നല്‍കുന്നത്. Share This News
Read Moreസെപ്റ്റംബര്‍ ഒന്നുമുതല്‍ ടാക്സി ചാര്‍ജ് വര്‍ദ്ധിക്കും
അയര്‍ലണ്ടില്‍ ടാക്സി ചാര്‍ജും വര്‍ദ്ധിക്കുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. സെപ്റ്റംബര്‍ ഒന്നുമുതലാണ് വര്‍ദ്ധിപ്പിച്ച ചാര്‍ജ് നിലവില്‍ വരുന്നത്. 12 ശതമാനം വര്‍ദ്ധനവാണ് ഉണ്ടാവുക. നാഷണല്‍ ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനം അടുത്തത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ടാക്സികളില്‍ കാര്‍ഡ് പേയ്മെന്റ് സംവിധാനവും നിലവില്‍ വരും. എല്ലാ ടാക്സികളിലും ഇത് നിര്‍ബന്ധമാണ്. യാത്രക്കാര്‍ക്ക് ക്യാഷ് പേയ്മെന്റ് നല്‍കാനുള്ള സൗകര്യവുമുണ്ടാകും. 2018 ലാണ് ഇതിനു മുമ്പ് ടാക്സി ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. 2019 മുതല്‍ രാജ്യത്തെ ടാക്സി ഡ്രൈവര്‍മാര്‍ക്കിടയിലും കസ്റ്റമേഴ്സിനിടയും NTA ഇതു സംബന്ധിച്ച് സര്‍വ്വേ നടത്തിയിരുന്നു. വാഹനത്തിന്റെ വില, ഓപ്പറേഷണല്‍ എക്സ്പെന്‍സ്, ഇന്ധന വില എന്നിവ പരിഗണിച്ചാണ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. Share This News
Read Moreചാര്‍ജ് വര്‍ദ്ധന പ്രഖ്യാപിച്ച് എസ്എസ്ഇ എയര്‍ട്രിസിറ്റി
ചാര്‍ജ്ജ് വര്‍ദ്ധന പ്രഖ്യാപിച്ച് പ്രമുഖ ഊര്‍ജ്ജ വിതരണ കമ്പനിയായ എയര്‍ട്രിസിറ്റി. ഒക്ടോബര്‍ ഒന്നുമുതലാണ്് വര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുതി ബില്ലില്‍ 35 ശതമാനവും ഗ്യാസ് ബില്ലില്‍ 39 ശതമാനവുമാണ് വര്‍ദ്ധനവ്. രാജ്യത്ത് ഇതുവരെ വിവിധ കമ്പനികള്‍ പ്രഖ്യാപിച്ചതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് വര്‍ദ്ധനവാണിത്. യുക്രൈന് യുദ്ധം അടക്കമുള്ള കാരണങ്ങളാല്‍ ഹോള്‍സെയില്‍ ഊര്‍ജവില വര്‍ദ്ധിച്ചതാണ് വില വര്‍ദ്ധനവിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സാധാരണ ഉപഭോക്താവിന് ഗ്യാസ് ബില്ലില്‍ ഒരു ദിവസം 1.40 യൂറോയുടെ വര്‍ദ്ധനവും ഇലക്ട്രിസിറ്റി ബില്ലില്‍ പ്രതിദിനം 1.62 യൂറോയുടെ വര്‍ദ്ധനവുമാണ് ഉണ്ടാകുന്നത്. അതായത് രണ്ടിനത്തിലുമായി ദിവസേന ഉണ്ടാകുന്ന വര്‍ദ്ധനവ് 3.02 യൂറോയായിരിക്കും. ഏകദേശം 250,000 ത്തോളം വൈദ്യുതി ഉപഭോക്താക്കളേയും 85,000 ഗ്യാസ് ഉപഭോക്താക്കളേയും വില വര്‍ദ്ധനവ് ബാധിക്കും. അര്‍ഹരായ ഉപഭോക്താക്കളെ സഹായിക്കുന്നതിനായുള്ള കസ്റ്റമര്‍ സപ്പോര്‍ട്ട് ഫണ്ട് 25 മില്ല്യണ്‍ ആയി ഉയര്‍ത്തിയതായും കമ്പനി അറിയിച്ചു.…
Read Moreലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷനു തുടക്കമായി
ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷനു തുടക്കമായി. 2022 ഓഗസ്റ്റ് 25, വ്യാഴാഴ്ചയാണ് കണ്വെന്ഷന് തുടക്കമായത്. 27 നാണ് സമാപനമാകുക ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കണ്വെന്ഷന് നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്വെന്ഷന് നയിക്കുന്നത്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം. കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും. Share This News
Read Moreമങ്കി പോക്സ് വാക്സിന് വിതരണത്തില്‍ നിര്‍ണ്ണായക നിര്‍ദ്ദേശം
മങ്കിപോക്സ് വാക്സിന് ക്ഷാമം അനുഭവപ്പെടുകയും എന്നാല്‍ രോഗം ഇപ്പോഴും പടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മങ്കിപോക്സ് വാക്സിന് വിതരണത്തില്‍ നിര്‍ണ്ണായക നിര്‍ദ്ദേശം. ദേശിയ രേഗപ്രതിരോധ ഉപദേശക സമിതിയാണ് പുതിയനിര്‍ദ്ദേശം നല്‍കിയത്. കൈകളുടെ ദശയേറിയ ഭാഗത്തെ ഏറ്റവും ഉള്ളിലെ പാളിയിലേയ്ക്ക് ഇന്ജക്ഷനായി വാക്സിന് നല്‍കാനാണ് നിര്‍ദ്ദേശം. ഇങ്ങനെ വരുമ്പോള്‍ വളരെ കുറഞ്ഞ അളവ് വാക്സിന് മാത്രം മതിയാകും. അതായത് ഇപ്പോള്‍ ഒരാള്‍ക്ക് നല്കാന് ഉദ്ദേശിക്കുന്ന ഡോസുപയോഗിച്ച് അഞ്ച് പേര്‍ക്ക് വാക്സിന് നല്കാന് സാധിക്കും. മങ്കിപോക്സുമായി ബന്ധപ്പെട്ട് റിസ്ക് കാറ്റഗറിയിലുള്ള 6000 പേരെ ഇതിനകം ആരോഗ്യ വകുപ്പ് കണ്ടെത്തിക്കഴിഞ്ഞു. ഇവരില്‍ പത്ത് ശതമാനം പേര്‍ക്ക് വാക്സിന് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ പുതിയ നിര്‍ദ്ദേശം നടപ്പിലായാല്‍ 600 പേര്‍ക്ക് പകരം 3000 പേര്‍ക്ക് വാക്സിന് നല്‍കാനാവും. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉടന്‍ ഉണ്ടാവും. Share This News
Read More