ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിരവധി ഒഴിവുകള്‍

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഒഴിവുകള്‍. വിവധ തസ്തികകളിലേയ്ക്കാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്. വിവിധ സീസണല്‍ ജോലികള്‍, സെക്യൂരിറ്റി, എയര്‍പോര്‍ട്ട് ഡെലിവറി ടീം മെമ്പര്‍, ക്ലീനിംഗ് ടീം മെമ്പര്‍, എന്നിവ അടക്കം നിരവധി ഒഴിവുകളിലേയ്ക്കാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ആഴ്ചയില്‍ 30 മണിക്കൂര്‍ മുതല്‍ മുതല്‍ 40 മണിക്കൂര്‍ വരെയുള്ള കോണ്‍ട്രാക്ടുകളും ആഴ്ചാവസാനങ്ങളില്‍ മാത്രമായി 20 മണിക്കൂറിന്റെ കോണ്‍ട്രാക്ടുകളും ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനവും ഉയര്‍ന്ന ശമ്പളവുമാണ് എയര്‍പോര്‍ട്ട് അധികൃതര്‍ വാഗ്ദാനം ചെയ്യുന്നത്. താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. https://www.daa.ie/careers/job-vacancies/

Read More

തൊഴിലന്വേഷകര്‍ക്ക് വഴികാട്ടിയാകാന്‍ കരിയര്‍ എക്‌സിബിഷന്‍

അയര്‍ലണ്ടിലെ പ്രമുഖ റിക്രൂട്ട്‌മെന്റ് കണ്‍സല്‍ട്ടന്‍സിയായ recruitment.ie കരിയര്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. തൊഴിലന്വേഷകര്‍ക്ക് വഴികാട്ടിയാകുന്ന നിരവധി പ്രോഗ്രാമുകളാണ് എക്‌സിബിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 22 ന് Corke Park ലെ Hogan Suite ലാണ് കരിയര്‍ എക്‌സിബിഷന്‍ നടക്കുന്നത്. രാവിലെ 10 മണിമുതലാണ് നടപടി വെകുന്നേരം 4 മണിക്ക് അവസാനിക്കും. ഇന്റര്‍വ്യൂ സ്‌കില്‍സ് , സി.വി. സ്‌കില്‍സ് എന്നിവയില്‍ പ്രത്യേക പരിശനം നല്‍കുകയും ജോലി അന്വേഷിക്കുന്നതിനായി സോഷ്യല്‍ എങ്ങനെ ഉപയോഗിക്കാം എന്നത് സംബന്ധിച്ചും കരിയര്‍ ക്ലിനിക്കല്‍ പരിശീലനം നല്‍കും. തൊഴില്‍ ദാതാക്കളുമായി നേരിട്ട് കാണാനുള്ള സൗകര്യവും കരിയര്‍ എക്‌സിബിഷനില്‍ ഉണ്ടായിരിക്കും.. സൗജന്യപ്രവേശനത്തിനുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി………. ഇവിടെ ക്ലിക്ക് ചെയ്യുക.……………..

Read More

ഗാര്‍ഡയുടെ പേരില്‍ ഇ-മെയില്‍ തട്ടിപ്പ് ; ജാഗ്രത വേണമെന്ന് ഗാര്‍ഡ

ഇ-മെയില്‍ വഴിയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നതായും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഗാര്‍ഡ. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഗാര്‍ഡയുടെ പേരില്‍ തന്നെ നിരവധി തട്ടിപ്പുകള്‍ നടന്ന സാഹചര്യത്തിലാണ് ഗാര്‍ഡയുടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗാര്‍ഡയുടേതെന്ന് തോന്നിക്കുന്ന ഇമെയിലുകളാണ് വരുന്നത്. കേസില്‍ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കാന്‍ പണം പിഴയായി അടയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് മെയില്‍ വരുന്നത്. പലരും ഇതില്‍പ്പെട്ട് പണം നല്‍കുന്നതായി ഗാര്‍ഡയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം ഒരു വ്യക്തിക്ക് വന്ന മെയിലില്‍ അദ്ദേഹത്തിനെതിരെ ലൈംഗീക ആരോപണ കേസ് ഉണ്ടെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കാന്‍ 5879 യൂറോ പിഴയടയ്ക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നാണ് ഗാര്‍ഡയുടെ മുന്നറിയിപ്പ്. വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.garda.ie/en/about-us/organised-serious-crime/garda-national-economic-crime-bureau/

Read More

ഗാല്‍വേ Xerotech ല്‍ 100 ഒഴിവുകള്‍

പ്രമുഖ ബാറ്ററി ടെക്‌നോളജി കമ്പനിയായ Xerotech ല്‍ ഒഴിവുകള്‍. ഗാല്‍വേ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് Xerotech. തങ്ങളുടെ ഉത്പന്നത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബിസിനസ് വിപൂലീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി അധികമായി 100 പേരെ നിയമിക്കുന്നത്. ഏവിയേഷന്‍ വെഹിക്കിള്‍ , മൈനിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് ബാറ്ററി സൊലൂഷന്‍ നല്‍കുകയെന്നതാണ് കമ്പനിയുടെ സേവനം. എഞ്ചിനിയറിംഗ്, പ്രൊഡക്ഷന്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ് , റിസേര്‍ച്ച് ആന്‍ഡ് ഡവലെപ്പ്‌മെന്റ് , എന്നി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് ഒഴിവുകള്‍ ഉള്ളത്. ഒരു വര്‍ഷം കൊണ്ടാണ് 100 ഒഴിവുകള്‍ നികത്തുന്നത്. നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കും. കമ്പനി ഇക്കഴിഞ്ഞ മാസങ്ങളിലായി 50 പേരെ പുതുതായി നിയമിച്ചിരുന്നു. ഇത് കൂടാതെയാണ് 100 പേരെ ഇനിയും നിയമിക്കുന്നത്. നിലവിലുള്ള ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക…………… https://xerotech.bamboohr.com/careers

Read More

ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നത് മാസങ്ങള്‍

അയര്‍ലണ്ടില്‍ ഇപ്പോഴും ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കായി അപേക്ഷ നല്‍കിയ ശേഷം ഇന്‍വിറ്റേഷന്‍ ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടി വരുന്നത് മാസങ്ങള്‍. NCT കള്‍ക്കും വിലയ കാലതാമസമാണ് നേരിടുന്നത്. ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കായി കാത്തിരിക്കേണ്ടി വരുന്നത് ശരാശരി 20 ആഴ്ചയാണ്. NCT പരിശോധനകള്‍ക്കായി ഒരു മാസത്തോളം കാത്തിരിക്കേണ്ട അവസ്ഥയും ഉണ്ട്. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഇന്‍വിറ്റേഷനുകള്‍ക്കായി കാത്തിരിക്കേണ്ടത് ഏഴ് ആഴ്ചകളായിന്ന സ്ഥാനത്താണ് ഇപ്പോള്‍ 20 ആഴ്ചകള്‍ വരെ കാത്തിരിക്കേണ്ടി വരുന്നത്. നിലവില്‍ 58946 അപേക്ഷകരാണ് രാജ്യത്ത ഡ്രൈവിംഗ് ടെസ്റ്റിനായ കാത്തിരിക്കുന്നത്. അടുത്ത നാലാഴ്ചയ്ക്കകം ടെസ്റ്റ് നടത്തുന്നത് 14976 പേര്‍ക്കാണ്. NCT പരിശോധനകളുടെ പേരില്‍ കരാര്‍ കമ്പനിയായ Applsu നെ കഴിഞ്ഞ ദിവസം മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് കാര്യങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. NCT പരിശോധനകള്‍ക്കായി കൂടുതല്‍ ടെസ്റ്റര്‍മാര്‍ക്കായുള്ള റിക്രൂട്ട്‌മെന്റ് ഉടന്‍ നടക്കും.

Read More

വീട്ടുടമകള്‍ വാടകയേക്കാളും വില്‍പ്പനയ്ക്ക് പ്രാമുഖ്യം നല്‍കുന്നു

അയര്‍ലണ്ടില്‍ വീടുകള്‍ റെന്റിന് നല്‍കുന്നതിനേക്കാള്‍ കെട്ടിടമുടമകള്‍ പ്രാമുഖ്യം നല്‍കുന്നത് വീടുകള്‍ വില്‍ക്കാനാണെന്ന് റിപ്പോര്‍ട്ട്. 2022 അവസാന മൂന്നു മാസത്തെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റെസിഡന്‍ഷ്യല്‍ ടെന്‍ഡന്‍സി ബോര്‍ഡാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ 4500 വാടകകാര്‍ക്കാണ് വീടൊഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഇങ്ങനെ നല്‍കുന്ന നോട്ടീസിന്റെ ഒരു പകര്‍പ്പ് RTB ക്കും നല്‍കാറുണ്ട്. ഈ നോട്ടീസുകളില്‍ പകുതിയലധികവും വീടൊഴിയാന്‍ കാരണമായി കാണിച്ചിരിക്കുന്നത് വീട് വില്‍ക്കാന്‍ പോകുന്നു എന്നതാണ്. ഈ ട്രെന്‍ഡ് മുന്നോട്ട് പോയാല്‍ വീട് വാടകയ്ക്കായി കാത്തിരിക്കുന്നവര്‍ക്ക് ഇത് കനത്ത തിരിച്ചടിയാകും. മാത്രമല്ല വീട് വാങ്ങാന്‍ ആവശ്യക്കാരേറുന്നു എന്ന സൂചനയും ഇതിന് പിന്നിലുണ്ട്. ഇത് സംബന്ധിച്ച് ഈ മാര്‍ച്ച് മാസം വരെയുള്ള കണക്കുകള്‍ ഉടന്‍ പുറത്തു വരും.

Read More

എൽസ അലക്സ് പുതിയപീസ് കമ്മീഷണർ

മുള്ളിങ്ങ്ഗാ൪: അയർലണ്ടിലെ വെസ്റ്റ് മീത്ത് കൗണ്ടിയും സമീപ കൗണ്ടികളും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ പീസ് കമ്മീഷണറായി എൽസ അലക്സിനെ മിനിസ്റ്റർ സൈമൺ ഹാരിസ് (Minister for Justice) നിയമിച്ചു.  ഒന്നര പതിറ്റാണ്ട് കാലത്തിൽ അധികമായി കോട്ടയ൦ ജില്ലയിൽ നിന്നു൦ അയർലണ്ടിൽ കുടുംബമായി താമസിക്കുന്ന ഇന്ത്യൻ വംശജയാണ്. അയർലണ്ടിലെ വിവിധ വോളണ്ടിയർ സർവീസുകളിൽ ( Volunteer Ireland, SVP, AWARE, Team Hope, Fleadh Cheoil) സജീവ പ്രവർത്തകയാണ്. Mullingar Badminton club Treasurer & Membership officer ആണ്. തിരുവല്ല തച്ചേടത്ത് കുടു൦ബാ൦ഗമായ എൽസാ മുള്ളി൦ ഗാർ സെന്റ് സ്റ്റീഫൻസ് ഇടവകയുടെ സൺഡേ സ്കൂൾ Head Teacher ആണ്. അയർലണ്ടിലെ ഓർത്തഡോക്സ് സഭ വൈദികനായ പുളിയായിൽ ഫാ. നൈനാൻ കുറിയാക്കോസിന്റെ പത്നിയാണ് കുരുവിള, ആൻ , അലക്സാണ്ടർ എന്നിവർ മക്കളാണ്. തുള്ള മോർ മിഡ്‌ലാൻഡ് റീജണൽ ഹോസ്പിറ്റൽ സ്റ്റാഫ്…

Read More

സോളാര്‍ പാനല്‍ ഇന്‍സ്റ്റാളേഷന് ചെലവ് കുറയും

വീടുകളിലും സ്ഥാപനങ്ങളിലും സോളാര്‍ പാനല്‍ ഇന്‍സ്റ്റാളേന് ഇനിയും ചെലവ് കുറയും. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പദ്ധതിയനുസരിച്ച് പുതുതായി സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നവര്‍ക്ക് നിലവിലുള്ളതിലും 1000 യൂറോ കുറയും. നേരത്തെ 9000 യൂറോയോളം ചെലവ് വരുമായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് 8000 ത്തോളം മാത്രമെ ആകൂ. ഇതില്‍ തന്നെ SEAI 2400 രൂപ ഗ്രാന്റായി നല്‍കും. ഇതു കൂടി കുറച്ചാല്‍ ഏകദേശം 5600 രൂപയോളം മാത്രമെ ഇതിന് ചെലവാകൂ. സോളാര്‍ പാനല്‍ സിസ്റ്റം വിതരണം ചെയ്യുന്നതിന്റെയും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റേയും നികുതി സര്‍ക്കാര്‍ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ചെലവ് കുറഞ്ഞത്. ഊര്‍ജ്ജവിലയിലെ വര്‍ദ്ധനവ് ജീവിതം ദുസഹമാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ ഏകദേശം 50,000 ത്തോളം വീടുകളാണ് അയര്‍ലണ്ടില്‍ സൗരോര്‍ജ്ജം ഉപയോഗിക്കുന്നത്.

Read More

ഡബ്ലിൻ ഹോളി ട്രിനിറ്റി സി എസ്‌ ഐ സഭയിൽ പുതിയ  വികാരിയായി  റവ. ജെനു ജോൺ  ചുമതലയേറ്റു.

ഡബ്ലിൻ ഹോളി ട്രിനിറ്റി സി എസ്‌ ഐ കോൺഗ്രിഗേഷന്റെ പുതിയ  വികാരിയായി നിയമിതനായ റവ. ജെനു ജോണും കുടുംബവും  2023 March 29 ന് ഡബ്ലിനിൽ എത്തിച്ചേർന്നു.   ചർച്ചു കമ്മറ്റിയുടെ നേതൃത്വത്തിൽ സഭാജനങ്ങൾ ഡബ്ലിൻ എയർപോർട്ടിൽ ഉചിതമായി സ്വീകരിച്ചു. 2011 -ൽ സ്ഥാപിതമായ കോൺഗ്രിഗേഷൻ  12 വർഷങ്ങൾ പൂർത്തീകരിക്കുമ്പോളാണ് ആദ്യ പൂർണ്ണ സമയ വികാരി ചുമതലയേൽക്കുന്നത് . പത്തനംതിട്ട റാന്നി സ്വദേശിയായ റവ. ജെനു ജോൺ, ജാമിയ മിലിയാ യൂണിവേഴ്സിറ്റിയിൽ നിന്ന്  Physics -ൽ ബിരുദാനന്തര ബിരുദവും ,ചെന്നൈ ഗുരുകുൽ തിയോളജിക്കൽ കോളേജിൽ നിന്ന് വൈദിക വിദ്യാഭ്യാസവും പൂർത്തീകരിച്ചു. കാരിക്കുഴി സി എസ് ഐ ഇടവകയിൽ നിന്നാണ് ഡബ്ലിനിലേക്ക് സ്ഥലം മാറി വന്നത്. ഡോ . ഷെറിൻ ജേക്കബാണ്‌ ഭാര്യ . മക്കൾ – ജോർഡൻ , ജോവിറ്റാ . ഏപ്രിൽ മാസം 1- ന്  ശനിയാഴ്ച…

Read More

പണപ്പെരുപ്പം കുറയുന്നു ; എന്നാല്‍ വിലക്കുറവില്ല

അയര്‍ലണ്ടില്‍ പുറത്തു വരുന്ന സാമ്പത്തീക അവലോകന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയ പണപ്പെരുപ്പ നിരകക്ക് മാര്‍ച്ചില്‍ ഏഴ് ശതമാനത്തിലെത്തിയേക്കും എന്നാണ് പ്രതീക്ഷകള്‍. നിലവില്‍ അതനുസരിച്ചുള്ള കുറവുകള്‍ പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കുന്നുമുണ്ട്. ഫെബ്രുവരിയില്‍ 8.1 ശതമാനമായിരുന്ന പണപ്പെരുപ്പം മാര്‍ച്ചില്‍ ഏഴ് ശതമാനത്തിലെത്തുമെന്നാണ് കണക്കുകള്‍. എന്നാല്‍ ഇതനുസരിച്ചുള്ള വിലക്കുറവ് വിപണിയില്‍ ഒരു ഉത്പന്നത്തിന്റെ വിലയിലും പ്രതിഫലിച്ചിട്ടില്ലെന്ന് സാധാരണ ജനങ്ങളെ ഉദ്ധരിച്ച് അയര്‍ലണ്ടിലെ ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജൂലൈ മാസത്തിലെ 9.6 ശതമാനം എന്ന ഉയര്‍ന്ന നിരക്കില്‍ നിന്നാണ് പണപ്പെരുപ്പം ഫെബ്രുവരിയില്‍ 8.1 ശതമാനമായി കുറഞ്ഞത്. വരും ദിവസങ്ങളില്‍ വിലക്കുറവ് ചെറിയ തോതിലെങ്കിലും വിപണിയില്‍ പ്രതിഫലിച്ചേക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഉര്‍ജ്ജത്തിന്റെ മൊത്തവിലയിലെ കുറവും ഇതിന് കാരണമായേക്കും. എന്നാല്‍ ചില ക്യാഷ് ബാക്കുകള്‍ നല്‍കാന്‍ പദ്ധതിയിടുന്നതല്ലാതെ പ്രതിമാസ വിലയില്‍ സ്ഥിരമായ കുറവു വരുത്താന്‍ കമ്പനികള്‍ തയ്യാറാകുന്നില്ല എന്നതും ശ്രദ്ധേയമാണ്.

Read More