കോർക്ക് ആശുപത്രിയിൽ സന്ദർശക നിരോധനം

ഫ്ലൂ കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് കോർക്ക് ആശുപത്രിയിൽ സന്ദർശക നിരോധനം. ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിനെത്തുടർന്ന് ഫ്ലൂ പടരാതിരിക്കാനുള്ള ശ്രമത്തിൽ കോർക്കിലെ മേഴ്‌സി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സന്ദർശക നിരോധനം ഏർപ്പെടുത്തി.

കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ഡബ്ലിനിലെ മറ്റേർണിറ്റി ആശുപത്രി, വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവയുൾപ്പെടെ മറ്റ് ആശുപത്രികളിലും സന്ദർശക നിയന്ത്രണങ്ങൾ നിലവിലുണ്ട്.

കോർക്കിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ മേഴ്‌സി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 40 ലധികം പേരെ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ ഹാജരാകുന്ന 75% ആളുകൾക്കും ഇൻഫ്ലുവൻസയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

സന്ദർശക നിരോധനം അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരും.

Share This News

Related posts

Leave a Comment