അയര്‍ലണ്ടില്‍ മദ്യത്തിന് വില വര്‍ദ്ധിച്ചു

വിലക്കയറ്റം സമസ്തമേഖലകളേയും എന്നതുപോലെ മദ്യം വാങ്ങുന്നവരേയും ബാധിച്ചിരിക്കുകയാണ്. രാജ്യത്ത് മദ്യത്തിനു വില വര്‍ദ്ധിച്ചു. Diageo ആണ് മദ്യത്തിന്റെ വില ആദ്യം വര്‍ദ്ധിപ്പിച്ചിരിക്കുന്നത് ഒരു പൈന്റിന് നാല് സെന്റാണ് വില വര്‍ദ്ധിച്ചത്. വര്‍ദ്ധനവ് തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞ ഫെഫ്രുവരിയില്‍ 12 സെന്റ് വര്‍ദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോളത്തെ വിലക്കയറ്റം. മറ്റൊരു മദ്യ ബ്രാന്‍ഡായ Guinnsse 10 മുതല്‍ 15 സെന്റ് വരെയാണ് വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിന് പുറമെ Smithwick’s, Rockshore, Harp, Hop House 13 and Carlsberg എന്നിവയ്ക്കും വില വര്‍ദ്ധനവ് ഉണ്ടാകും. വിലവര്‍ദ്ധനവിനെതിരെ ഒരു ഭാഗത്ത് വിമര്‍ശനമുയരുമ്പോഴും ബിസിനസ് ചെലവ് വര്‍ദ്ധിച്ചതാണ് വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്നാണ് മദ്യ കമ്പനികളുടെ വാദം.

Read More

ജീവനക്കാര്‍ക്ക് ഡോക്ടറുടെ സൗജന്യസേവനമൊരുക്കി TESCO

തങ്ങളുടെ ജീവനക്കാര്‍ക്ക് സൗജന്യമായി ഡോക്ടറുടെ സേവനമൊരുക്കുകയാണ് TESCO IRELAND. ഓണ്‍ലൈനായി GP യെ കണ്‍സല്‍ട്ട് ചെയ്യാനുള്ള അവസരമാണ് ഒരുക്കുന്നത്. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കും കുറഞ്ഞ നിരകക്കില്‍ ഓണ്‍ലൈനില്‍ ഡോക്ടറുടെ സേവനം നല്‍കും ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ ഫാര്‍മസികളിലേയ്ക്ക് ഡോക്ടര്‍ പ്രിസ്‌ക്രിബ്ഷന്‍ അയച്ചു നല്‍കുകയും ചെയ്യും. Laya Healthcare മായി സഹകരിച്ചാണ് TESCO യുടെ പദ്ധതി. ജീവനക്കാരുടെ വളരെ വേഗത്തില്‍ ഡോക്ടറുടെ സേവനം ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത. 13000 ജീവനക്കാരാണ് TESCO യില്‍ ഉള്ളത്. കമ്പനിയുടെ പുതിയ പദ്ധതിയെ ജീവനക്കാര്‍ സ്വാഗതം ചെയ്തു.

Read More

ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ പെടും ; ഗാര്‍ഡയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍

വാഹനപരിശോധനാ മേഖലയില്‍ ഗാര്‍ഡയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്ലിന് അംഗീകാരം. റോഡരികുകളില്‍ നടക്കുന്ന ചെക്കിംഗുകളില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ കണ്ടെത്തിയാല്‍ അപ്പോള്‍ തന്നെ വാഹനം പിടിച്ചെടുക്കാനുള്ള അധികാരം ഇനി മുതല്‍ ഗാര്‍ഡയ്ക്കുണ്ടാവും കനത്തപിഴ ഈടാക്കാനും പെനാല്‍റ്റി പോയിന്റുകള്‍ രേഖപ്പെടുത്താനും ഡ്രൈവിംഗ് നിരോധനമേര്‍പ്പെടുത്താനും ഗാര്‍ഡയ്ക്ക് അധികാരമുണ്ടാവും. അയര്‍ലണ്ടില്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഇക്കാര്യത്തില്‍ യൂറോപ്പില്‍ രണ്ടാം സ്ഥാനമാണ് നിലവില്‍ അയര്‍ലണ്ടിന്. ഈ സ്ഥിതിക്ക് അറുതി വരുത്താനാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍

Read More

ഗാര്‍ഹിക പീഡനത്തിന്റെ ഇരകള്‍ക്ക് ഇനി ശമ്പളത്തോട് കൂടിയ അവധി

അയര്‍ലണ്ടില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവര്‍ക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍. ഇവര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കാനാണ് തീരുമാനം. ഇത് സംബന്ധിച്ച നിയമം പ്രാബല്ല്യത്തില്‍ വന്നു. മുഴുവന്‍ ശമ്പളത്തോട് കൂടിയ അവധിയാണ് സര്‍ക്കാര്‍ ഭാവിയില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ ഭാഗികമായ ശമ്പളം നല്‍കാനാണ് വ്യവസ്ഥയുള്ളത്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവര്‍ ഭാര്യയായാലും ഭര്‍ത്താവായാലും അഞ്ച് ദിവസത്തെ അവധി ലഭിക്കും. ദിവസവേതനത്തിന്റെ 70 ശതമാനം അല്ലെങ്കില്‍ 11 യൂറോ ഇതില്‍ ഏതാണോ കുറവ് അതായിരിക്കും ലഭിക്കുക. എന്നാല്‍ ഇങ്ങനെ അവധിയെടുക്കേണ്ടി വരുന്നവര്‍ക്ക് മുഴുവന്‍ ശമ്പളം നല്‍കാനുള്ള തീരുമാനം സമീപ ഭാവിയില്‍ തന്നെ ഉണ്ടാകും. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവര്‍ ഭാര്യായായാലും ഭര്‍ത്താവായാലും ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയില്‍ ശമ്പള നഷ്ടമുണ്ടാകുമെന്ന മാനസീക സമ്മര്‍ദ്ദം ഒഴിവാക്കാനും ഒപ്പം വര്‍ക്ക് – ലൈഫ് ബാലന്‍സ് ക്യത്യമാക്കാനും ഇത് ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

Read More

ഓണാഘോഷത്തിനായി കാവൻ ഇന്ത്യൻ അസ്സോസിയേഷൻ ഒരുങ്ങി

പ്രതീക്ഷകളുടെ പൂവിളികളുമായാണ് ഓരോ ഓണവും മലയാളികളെ തേടി വരുന്നത്. മലയാളത്തിന്റെ പുതുവർഷമായും കാർഷിക ഉത്സവങ്ങളുടെ ആഘോഷമായും പൊന്നിൻ ചിങ്ങത്തെ കരുതി വരുന്നു. പരിധികളില്ലാത്ത സന്തോഷവും അതിരുകളില്ലാത്ത ആഘോഷവും ഓണക്കാലത്തിൻറെ പ്രത്യേകതകളാണ്. കാവൻ ഇന്ത്യൻ അസ്സോസിയേഷന്റെ അഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 18 വെള്ളിയാഴ്ച ബാലിഹെസ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് 6 മണിവരെ നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്തപ്പെടുന്നു. ഓണാഘോഷത്തിന് മികവേറുവാൻ കൾച്ചറൽ പ്രോഗ്രാമുകൾ, തിരുവാതിര കളി, പുലികളി, അത്തപൂക്കള മത്സരം, പായസമേള, വടംവലി മത്സരം, എന്നിവ നടത്തപ്പെടുന്നു. എല്ലാ നല്ലവരായ ജനങ്ങളെയും ഓണാഘോഷ പരിപാടികൾക്കായി സ്വാഗതം ചൈയ്യുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Read More

കൃപാസനം ടീം നയിക്കുന്നലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2023′ ഓഗസ്റ്റ് 18 ന് ആരംഭിക്കും .

സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള  ‘ലിമെറിക് ബൈബിൾ കൺവെൻഷനായുള്ള  ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 2023 ഓഗസ്റ്റ്  18, 19, 20 (വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ രാവിലെ  9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ധ്യാനം നടത്തപ്പെടുന്നത്. ആലപ്പുഴ ,കൃപാസനം  ഡയറക്ടർ ഡോ.ഫാ .വി .പി .ജോസഫ് വലിയവീട്ടിൽ  ‘മരിയൻ ഉടമ്പടി ധ്യാനം’ നയിക്കും. പരിശുദ്ധ അമ്മയുടെ മധ്യസ്ഥ പ്രാർത്ഥനാ ശക്തിയാലുള്ള നിരവധി അത്ഭുതങ്ങളാൽ പ്രശസ്തമായ കൃപാസനം ടീം നയിക്കുന്ന ‘മരിയൻ ഉടമ്പടി ധ്യാനം ‘ആദ്യമായാണ് അയർലണ്ടിൽ നടത്തപ്പെടുന്നത്. ധ്യാന  ദിവസങ്ങളിൽ  ഉടമ്പടി എടുക്കാനും ,നേരത്തെ എടുത്തിട്ടുള്ളവർക്ക് ഉടമ്പടി പുതുക്കാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് . വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക്  (5 മുതൽ 8 വയസ് വരെ 8  മുതൽ…

Read More

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ കുറവില്ല

രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറവില്ലെന്നാണ് പുറത്തുവരുന്ന കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഈ വര്‍ഷം ഇതുവരെ 3000 മുന്‍ നിര ആരോഗ്യപ്രവര്‍ത്തകര്‍കരാണ് ആക്രമണങ്ങള്‍ക്കിരയായത് വാക്കുകള്‍കൊണ്ടും ശാരീരികമായും ലൈഗീകമായുള്ള അതിക്രമങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ തന്നെ നഴ്‌സുമാര്‍ക്കെതിരെയാണ് ഏറ്റവുമധികം അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1714 അതിക്രമങ്ങളാണ് നഴ്‌സുമാര്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 1631 ആയിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ കുറഞ്ഞു വരികയായിരുന്നു. ഈ വര്‍ഷമാണ് വീണ്ടും ഇതില്‍ വര്‍ദ്ധനവ് കണിച്ചത്. ഗാര്‍ഡ , ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരടക്കമുള്ള മുന്‍നിര ജോലിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇത്തരം അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലടക്കം ഉണ്ടാകുന്ന കനത്ത തിരക്കും ഇതിനൊരു കാരണമാണ്.

Read More

മോര്‍ട്ട്‌ഗേജ് പലിശ വര്‍ദ്ധനവ് : സര്‍ക്കാര്‍ ഇടപെടുമോ ?

ജീവിത ചെലവിനൊപ്പം തന്നെ അയര്‍ലണ്ടിലെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വീടിനായും വാഹനത്തിനായും മറ്റും എടുക്കുന്ന മോര്‍ട്ട്‌ഗേജുകളുടെ പലിശ വര്‍ദ്ധനവ്. ഇതും പ്രതിമാസം നല്‍കേണ്ട തുകയായതിനാല്‍ പലിശ വര്‍ദ്ധിക്കുമ്പോഴും കണക്കുകൂട്ടലുകള്‍ തെറ്റുകയാണ്. പണപ്പെരുപ്പത്തെ പിടിച്ചു കെട്ടാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് തന്നെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഇങ്ങനെ ബുദ്ധിമുട്ടുന്നവര്‍ക്കുവേണ്ടി സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രതീക്ഷ നല്‍കുന്ന വാക്കുകളാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതും. മോര്‍ട്ട്‌ഗേജ് പലിശ നിരക്കില്‍ നട്ടം തിരിയുന്നവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യുന്ന കാര്യം സര്‍ക്കാര്‍ തള്ളി കളഞ്ഞിട്ടില്ലെന്നാണ് വരദ്ക്കര്‍ പറഞ്ഞത്. എന്നാല്‍ അമിത പ്രതീക്ഷ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഡ്ജറ്റ് ചര്‍ച്ചകള്‍ നടക്കുന്ന സമയമായതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് ഏറെ ഗൗരവമുണ്ട്. രാജ്യത്ത് മോര്‍ട്ട്‌ഗേജുകളുടെ ശരാശരി പലിശ നിരക്ക് 3.84 ല്‍ നിന്നും…

Read More

അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജുകളുടെ ശരാശരി പലിശ നിരക്ക് ഉയര്‍ന്നു

പണപ്പെരുത്തെ പിടിച്ചു കെട്ടുന്നതിനായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കടക്കം പലിശ ഉയര്‍ത്തല്‍ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ അയര്‍ലണ്ടിലും ഭവന – വാഹന വായ്പകള്‍ ചെലവേറിയതാകുന്നു. ശരാശരി പലിശ നിരക്ക് ഇപ്പോള്‍ നാല് ശതമാനത്തിനും മുകളില്‍ എത്തയിരിക്കുകയാണ്. മെയ് മാസത്തില്‍ ശരാശരി പലിശ നിരക്ക് 3.84 ശതമാനമായിരുന്നു. ഇതാണ് ഇപ്പോള്‍ ഉയര്‍ന്ന് 4.04 ശതമാനത്തില്‍ എത്തിയിരിക്കുന്നത്. 0.20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. യൂറോ സോണിലെ ഏറ്റവുമധികം വര്‍ദ്ധനവും ഈ മാസം അയര്‍ലണ്ടിലാണ്. യൂറോ സോണിലെ ശരാശരി നിരക്ക് 3.79 ശതമാനമാണ്. മാള്‍ട്ടയില്‍ ഇത് 1.93 ശതമാനവും ലാറ്റ്വിയയില്‍ ആറ് ശതമാനവുമാണ്.

Read More

അയര്‍ലണ്ടില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി

അയര്‍ലണ്ടില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി. എച്ച്എസ്ഇ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. Eris എന്നറിയപ്പെടുന്ന EG.5 വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്. മുമ്പത്തെ വകതഭേദങ്ങളെക്കാള്‍ വ്യാപകശേഷിയുള്ള വൈറസാണിതെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഇക്കഴിഞ്ഞ ആഴ്ചകളില്‍ അയര്‍ലണ്ടില്‍ കോവിഡ് വ്യാപനം കാര്യമായ തോതില്‍ വര്‍ദ്ധിച്ചിട്ടില്ലെങ്കിലും ആശുപത്രി കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 408 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. മുമ്പിലത്തെ ആഴ്ചയെ അപേക്ഷിച്ച് 121 പേരുടെ വര്‍ദ്ധനവാണ് ഉള്ളത്. 13 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. മുമ്പിലത്തെ ആഴ്ചയില്‍ ഇത് 11 ആയിരുന്നു. ഇക്കഴിഞ്ഞ ആഴ്ചകളില്‍ കൊറോണ വൈറസിന്റെ വിവിധ വകഭോദങ്ങള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ കണ്ടെത്തിയിരുന്നു.

Read More