കോവിഡ് ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ കഴിയണമെന്ന് കര്‍ശന നിര്‍ദ്ദേശം

രാജ്യത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് ഏതെങ്കിലും വിധത്തിലുള്ള കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായാലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പുറത്തിറങ്ങിയാല്‍ അത് മറ്റുള്ളവരിലേയ്ക്ക് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രോഗലക്ഷണങ്ങളുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നത് രോഗ വ്യാപനത്തിന് കാരണമാകുന്നുവെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1015 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 178 പേരാണ് നിലവില്‍ ഹോസ്പിറ്റലുകളില്‍ ചികിത്സയിലുള്ളത്. 29 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലാണ്

Read More

ഫിറ്റായ ഡ്രൈവര്‍ ഉറങ്ങിപ്പോയി ; ടെസ്‌ല കാര്‍ സുരക്ഷിതമായി സ്വയം പാര്‍ക്ക് ചെയ്തു

മോട്ടോര്‍ വാഹന വിപണിയില്‍ അതിശയകരമായ മാറ്റങ്ങള്‍ നടത്തുന്ന കമ്പനിയാണ് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുകയാണ് ഇവിടെ ടെസ്‌ല ചെയ്യുന്നത്. നോര്‍വേയില്‍ മദ്യപിച്ചയാള്‍ ഓടിച്ച വാഹനം അപകടാവസ്ഥയിലേയ്ക്ക് പോകുന്നത് മുന്‍കൂട്ടി കണ്ട് ടെസ്‌ല കാര്‍ സ്വയം റോഡിന്റെ സൈഡിലേയ്ക്ക് മാറി പാര്‍ക്ക് ചെയ്തതാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ചര്‍ച്ചയായിരിക്കുന്ന ഒരു വിഷയം. ഇതു സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. രാത്രി ചുറ്റാനിറങ്ങയ ഇരുപത്തിനാല് കാരനാണ് മദ്യപിച്ച് വാഹനമോടിച്ചത്. അലക്ഷ്യമായി ഡ്രൈവ് ചെയ്ത ഇയാള്‍ ഇടയ്ക്ക് ഉറങ്ങിപ്പോവുകയും സ്റ്റിയറിംഗിലേയ്ക്ക് തല ചായ്ച്ച് കിടക്കുകയുമായിരുന്നു. ഈ സമയം അപായസൂചന നല്‍കുന്ന ലൈറ്റുകല്‍ തെളിച്ച് റോഡില്‍ ഒപ്പമുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയ കാര്‍ മറ്റ് വാഹനങ്ങള്‍ക്ക് ശല്ല്യമില്ലാതെ റോഡിന്റെ സൈഡിലേയ്ക്ക് മാറി കൃത്യമായി പാര്‍ക്ക് ചെയ്യുകയായിരുന്നു. നോസ്റ്റ്‌വെറ്റ് ടണലിലൂടെ വാഹനം കടന്നു പോയപ്പോഴായിരുന്നു സംഭവം.…

Read More

കോവിഡ് കണക്കുകള്‍ ഉയര്‍ന്നുതന്നെ

രാജ്യത്ത് കോവിഡ് കണക്കുകള്‍ മുന്‍ ആഴ്ചകളെ അപേക്ഷിച്ച് ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1352 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 177 ആളുകളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 27 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍ പ്രകാരം ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. രോഗികളുടെ വര്‍ദ്ധനവും ആശുപത്രി അഡ്മിഷന്റെ കാര്യത്തിലുള്ള വര്‍ദ്ധനവും കൃത്യമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡെല്‍റ്റാ വകഭേദത്തിന്റെ ഭീതി നിലനില്‍ക്കുകയാണെന്നും ഓകസിജന്‍ അടക്കം ആവശ്യംവന്നാല്‍ അത്തരം ആളുകളെ സഹായിക്കുന്നതിനായുള്ള സംവിധാനങ്ങളടക്കം ഒരുക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Read More

12 – 15 പ്രായക്കാര്‍ക്കും വാക്‌സിന്‍ ഉടന്‍

രാജ്യത്ത് 12-15 പ്രായപരിധിയില്‍പെട്ടവര്‍ക്ക് ഉടന്‍ വാക്‌സിന്‍ നല്‍കും. രണ്ടാഴ്ചയ്ക്കകം ഇവരിലേയ്ക്ക് വാക്‌സിന്‍ എത്തിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ. ചീഫ് ക്ലിനിക്കല്‍ ഓഫീസര്‍ കോം ഹെന്‍ട്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവര്‍ക്കായുള്ള ബുക്കിംഗ് സൗകര്യം വാക്‌സിനേഷന്‍ പോര്‍ട്ടലില്‍ ഉടന്‍ തുടങ്ങുമെന്നും ഇതിന്റെ അവസാന ഘട്ടത്തിലെ ചില പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 12-15 പ്രായപരിധിയിലെ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്റെ കാര്യത്തില്‍ അവരുടെ രക്ഷിതാക്കള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കും. കുട്ടികളുടേയും രക്ഷിതാക്കളുടേയും സമ്മതത്തോടെയായിരിക്കും ഇവര്‍ക്ക് വാക്‌സിന്‍ നല്‍കുക. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും ആരോഗ്യവകുപ്പ് ബോധവത്ക്കരണം നല്‍കും. ആരോഗ്യ വകുപ്പിന്റെ ഐടി സിസ്റ്റത്തിലും ഈ പ്രായപരിധിക്കാരെ ഉള്‍ക്കൊള്ളുവാനുള്ള അവസാനഘട്ട അഴിച്ചുപണികള്‍ നടക്കുകയാണ്. 12-15 പ്രായപരിധിയില്‍പ്പെട്ട ഏകദേശം 280,000 കുട്ടികളാണ് രാജ്യത്ത് വാക്‌സിനേഷന് അര്‍ഹരായിട്ടുള്ളത്. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരം ഇവര്‍ക്ക് ഫൈസര്‍ വാക്‌സിനായിരിക്കും നല്‍കുക.. രജിസ്റ്റര്‍ ചെയ്യാതെ നേരിട്ട്…

Read More

രാജ്യത്ത് 1098 പുതിയ കോവിഡ് കേസുകള്‍ കൂടി

രാജ്യത്ത് 1098 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 163 പേരാണ് ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 26 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1072 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ദ്രുതഗതിയില്‍ തന്നെ പുരോഗമിക്കുകയാണ് ശനിയാഴ്ച ഒരു ദിവസം മാത്രം 10000 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുന്ന രീതിയില്‍ കൂടുതല്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും രജിസ്‌ട്രേഷന്റെ കാര്യത്തില്‍ നല്ല പ്രതികരണമാണ് പൊതു ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ആഗ്‌സ്റ്റ് പകുതിയോടെ വിശുദ്ധ ബലികള്‍ ആരംഭിക്കണമെന്ന് ബിഷപ്പുമാരുടെ ഭാഗത്ത് നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കര്‍ശന ജാഗ്രതയോടെ മാത്രമെ ഇത്തരം ചടങ്ങുകള്‍ നടത്താവു എന്നും ഇവര്‍ നിര്‍ദ്ദേശിച്ചു.

Read More

വാക്‌സിനേഷന്റെ പേരിലും തട്ടിപ്പ്; ജാഗ്രത പാലിക്കുക

രാജ്യത്ത് വാക്‌സിനേഷന്റെ പേരില്‍ തട്ടിപ്പു സംഘങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ വേണ്ടി എന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടുന്നത്. വാക്‌സിന്‍ ബുക്ക് ചെയ്തു ആരോഗ്യവകുപ്പില്‍ നിന്നാണെന്നു പറഞ്ഞാണ് വ്യാജ സന്ദേശങ്ങള്‍ വരുന്നത്. വാക്‌സിന്‍ ബുക്കിംഗിനായി ഈ സന്ദേശങ്ങളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടും. വാക്‌സിനേഷന്‍ ബുക്കിംഗ് പൂര്‍ത്തീകരിക്കാനായി ബാങ്ക് വിവരങ്ങള്‍. ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ ചോദിക്കും . ഈ വിവരങ്ങള്‍ നല്‍കുന്നവരുടെ പണം തട്ടിയെടുക്കും. വാക്‌സിനേഷന്‍ ബുക്കിംഗിനായി ആരോഗ്യ വകുപ്പ് പൊതു ജനങ്ങളില്‍ നിന്നും യാതൊരു ഫീസും ഈടാക്കുന്നില്ലെന്നും ആരും വഞ്ചിതരാകരുതെന്നും ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കി. ഇങ്ങനെ ഏതെങ്കിലും വിധത്തില്‍ സംശയകരമായ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ 1800 700 700 എന്ന നമ്പരില്‍ പരാതി പെടണമെന്നും വാക്‌സിന്‍ ബുക്കിംഗിനായി…

Read More

തൊഴിലിടങ്ങളില്‍ തിരിച്ചെത്താന്‍ വാക്‌സിനേഷന്റെ തെളിവ് വേണ്ട

രാജ്യത്ത് ആളുകള്‍ക്ക് തങ്ങളുടെ ഓഫീസ് ജോലികളിലേയ്ക്ക് മടങ്ങിയെത്താന്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ തെളിവ് ഹാജരാക്കേണ്ട കാര്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഓഫീസുകളിലേയ്ക്ക് തിരിച്ചെത്തുക എന്നാല്‍ ജനങ്ങള്‍ തങ്ങളുടെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരികയാണെന്നും അവിടെ ഒരു പ്രതിബന്ധം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഉപപ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ പറഞ്ഞു. രാജ്യത്ത് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിരുന്നില്ലെന്നും വാക്‌സിന്‍ എടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്നും എന്നാല്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും മികച്ച പ്രതകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ രാജ്യത്ത് പുതുതായി 1,361 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 160 പേരാണ് ഹോസ്പിറ്റലുകളില്‍ ഉള്ളത്. 26 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്

Read More

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബോണസ് നല്‍കും

കോവിഡ് മഹാമാരിയെ നേരിടുന്നതിനായി കഠിന പ്രയത്‌നം നടത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബോണസ് നല്‍കിയേക്കും. ആരോഗ്യമന്ത്രിയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിലെ എല്ലാ ജീവനക്കാര്‍ക്കും സാമ്പത്തീകമായി ഗുണം ചെയ്യുന്ന ബോണസ് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ലിംറിക്കിലെ കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി. ആരോഗ്യപ്രവര്‍ത്തകര്‍ വിലമതിക്കാനാവാത്ത സേവനമാണ് ചെയ്യുന്നതെന്നും . ഇവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ബോണസായി തന്നെ നല്‍കാന്‍ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഒന്നരവര്‍ഷത്തോളമായി ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിലെ ഡോക്ടേഴ്‌സും നഴ്‌സുമാരും അഡ്മിനിസ്‌ട്രേറ്റേഴ്‌സും മറ്റ് ഹെല്‍ത്ത് കെയര്‍ പ്രഫഷണല്‍സും കോവിഡിനെ തോല്‍പ്പിക്കാന്‍ അഹോരാത്രം പരിശ്രമിക്കുകയാണെന്നും ഇത് നാം കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

Read More

നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കിയേക്കുമെന്ന് സൂചന

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ അധികം വൈകാതെ എടുത്തുമാറ്റിയേക്കുമെന്ന് സൂചനകള്‍. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാനാണ് ഈ വിഷയത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. ഇപ്പോള്‍ കൂടുതലും രോഗം വരുന്നത് 19-24 പ്രായപരിധിയിലുള്ളവര്‍ക്കാണ് . ഇതിനാല്‍ വാക്‌സിനേഷന്‍ ഈ വിഭാഗത്തിലേയ്ക്ക് കൂടി എത്തുന്നതോടെ രാജ്യം കൂടുതല്‍ സുരക്ഷിതമാകുമെന്നും അപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ സാധിക്കുമെന്നുമാണ് ടോണി ഹോളോഹാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്.

Read More

രജിസ്‌ട്രേഷനില്ലാതെ വാക്‌സിന്‍ എടുക്കാവുന്ന സ്ഥലങ്ങള്‍

രാജ്യത്ത് വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി യാതൊരു വിധത്തിലുള്ള രജിസ്‌ട്രേഷനുമില്ലാതെ വാക്‌സിന്‍ നല്‍കുന്നു. നിശ്ചയിക്കപ്പെട്ടിരിക്കുന്ന സെന്ററുകളില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്താണ് രജിസ്റ്റര്‍ ചെയ്യാതെയുള്ള വാക്‌സിനേഷന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒന്നം ഡോസ് വാക്‌സിനായി കാത്തിരിക്കുന്ന 16 വയസ്സ് കഴിഞ്ഞവര്‍ക്കാണ് ഈ സൗകര്യം ഒുരുക്കിയിരിക്കുന്നത്. എന്നാല്‍ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഓരോരുത്തരും പിപിഎസ് നമ്പര്‍, ഫോണ്‍ നമ്പര്‍ , ഈ മെയില്‍ ഐഡി, ഫോട്ടോ ഐഡി എന്നിവ ഹാജരാക്കണം. താഴെ പറയുന്ന സെന്ററുകളിലാണ് നിലവില്‍ രജിസ്‌ട്രേഷനില്ലാതെ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. Carlow Institute of Technology – Saturday, 31 July (2pm – 4.14pm) and Monday, 2 August (9.15am – 12.15pm and 1.15pm – 4.15pm) Kilmore Hotel, Cavan – Saturday, 31 July (8.30am – 12.30pm), Sunday, 1 August (8.30am – 12.30pm) and Monday…

Read More