സീമ ബാനുവിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ ഒരു മുപ്പത്കാരൻ അറസ്റ്റിൽ

കഴിഞ്ഞ മാസം ഡബ്ലിനിൽ ഒരു സ്ത്രീയുടെയും രണ്ട് മക്കളുടെയും മരണവുമായി ബന്ധപ്പെട്ട് ഒരാളെ ഇന്ന് അറസ്റ് ചെയ്തതായി റിപോർട്ടുകൾ.

സീമ ബാനു (37), ആറുവയസ്സുള്ള മകൻ ഫൈസാൻ സയ്യിദ്, 11 വയസ്സുള്ള മകൾ അസ്ഫിറ റിസ എന്നിവരെ ഒക്ടോബർ 28 ന് ബല്ലിന്റീറിലെ ലെവെല്ലിൻ കോർട്ടിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് ഗാർഡ മുപ്പതുകളിൽ ഒരാളെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചു. ക്രിമിനൽ ജസ്റ്റിസ് ആക്റ്റ് 1984 ലെ സെക്ഷൻ 4 ലെ വകുപ്പുകൾ പ്രകാരമാണ് ഇയാളെ ഇപ്പോൾ ഡണ്ട്രം ഗാർഡ സ്റ്റേഷനിൽ വച്ചിരിക്കുന്നത്. അന്വേഷണം തുടരുകയാണ്.

അയൽക്കാർ അലാറം ഉയർത്തിയതിനെത്തുടർന്ന് ഒക്ടോബർ 28 നാണ് എംഎസ് ബാനുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ കുടുംബവീട്ടിൽ കണ്ടെത്തിയത്, അവർ മരിച്ചിട്ട് ദിവസങ്ങൾ ആയിരുന്നു. അന്വേഷണത്തിന് സഹായകരമല്ലെന്ന് കരുതപ്പെടുന്ന വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കരുതെന്ന് ഗാർഡ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

മൃതദേഹങ്ങൾ കണ്ടെത്തി മണിക്കൂറുകൾക്ക് ശേഷം ഡസൻ കണക്കിന് നാട്ടുകാർ അവരുടെ വീടിന് പുറത്ത് മെഴുകുതിരി കത്തിച്ച് അവരുടെ ആത്‌മാവിന് വേണ്ടി പ്രാർത്ഥിച്ചു.

മരണത്തിന് ശേഷമുള്ള ദിവസങ്ങളിൽ അവരുടെ കുടുംബത്തിന് പരിചയമുള്ള ഒരു 36 കാരനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് ചെയ്തില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യമായി ഒരു അറസ്റ്റ് നടക്കുന്നത് ശനിയാഴ്ചയാണ്.

Share This News

Related posts

Leave a Comment