“മിനിമം വേജസ്” ലോ പേ കമ്മീഷനിൽ നിന്ന് ICTU പിന്മാറുന്നു

സർക്കാർ സ്ഥാപിച്ച ലോ പേ കമ്മീഷനിൽ നിന്ന് പിന്മാറിയതായി ട്രേഡ് യൂണിയനുകളുടെ ഐറിഷ് കോൺഗ്രസ് (ഐസിടിയു) പ്രഖ്യാപിച്ചു.

നാഷണൽ മിനിമം വേജ് വർദ്ധനവ് വരുത്തുന്നതിനെക്കുറിച്ച് ഗ്രൂപ്പും കമ്മീഷനിലെ മറ്റ് അംഗങ്ങളും കഴിഞ്ഞ രാത്രി നടത്തിയ ചർച്ചയിൽ ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്നാണിത്.

നാഷണൽ മിനിമം വേജ് നിലവിൽ മണിക്കൂറിന് 10.10 യൂറോയാണ്. അത് കുറഞ്ഞത് 2% എങ്കിലും ആക്കാനാണ് ലോ പേ കമ്മീഷനിൽ ICTU-യുവിനെ നിയമിച്ചിരുന്നത്.

ന്യായമായ മിനിമം വേജ് നിശ്ചയിക്കാൻ തൊഴിൽകാര്യ സാമൂഹിക സംരക്ഷണ മന്ത്രിയെ ഉപദേശിക്കുന്നതിനാണ് കമ്മീഷൻ 2015 ൽ സ്ഥാപിതമായത്. ഇതിന് ഒരു ഇൻഡിപെൻഡന്റ് ചെയറുമുണ്ട്, കൂടാതെ അതിന്റെ അംഗങ്ങളിൽ ട്രേഡ് യൂണിയനുകൾ, ബിസിനസ് ഗ്രൂപ്പുകൾ, ചാരിറ്റികൾ എന്നിവയുടെ പ്രതിനിധികളും അക്കാദമിക് വിദഗ്ധരും ഉൾപ്പെടുന്നു.

2021 ലെ നാഷണൽ മിനിമം വേജ് വർദ്ധിപ്പിക്കുന്നതിന് സർക്കാരിനോട് യോജിച്ച ശുപാർശയിൽ എത്തിച്ചേരാനുള്ള ശ്രമത്തിലാണ് ഇന്നലെ രാത്രി കമ്മീഷൻ ചർച്ച നടത്തിയത്. കമ്മീഷനിലെ മിക്ക അംഗങ്ങളും മണിക്കൂറിൽ 10 ശതമാനത്തിന് തുല്യമായ 1% വർദ്ധനവ്  നിർദ്ദേശിച്ചതായി പറയുന്നു.

നാഷണൽ മിനിമം വേജ് 2% എങ്കിലും വർദ്ധിപ്പിക്കാത്ത ഒരു ശുപാർശയിൽ പങ്കാളിയാകാൻ കഴിയില്ലെന്ന് ഐസിടിയു ജനറൽ സെക്രട്ടറി പട്രീഷ്യ കിംഗ് കഴിഞ്ഞ രാത്രി കമ്മീഷനെ അറിയിച്ചിരുന്നു. അത് കമ്മീഷൻ അംഗീകരിക്കാത്തതിനെ തുടർന്നാണ് ഈ പിന്മാറ്റം.

Share This News

Related posts

Leave a Comment