കോവിഡിന്റെ ഇന്ത്യൻ വകഭേദം അയർലണ്ടിലും

ഇന്ത്യയിൽ കണ്ടുവരുന്ന കോവിഡ് -19 വേരിയന്റിലെ കേസുകളുടെ എണ്ണത്തിൽ നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിന് ആശങ്കയുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. കോവിഡിന്റെ ഇന്ത്യൻ വകഭേദം അയർലണ്ടിലും ഉണ്ടാകുവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. വാക്സിനേഷന്റെ ആദ്യത്തെ ഡോസിന് ശേഷം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൽ നിന്നുള്ള വിവരങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കെ, ഇന്ത്യൻ കോവിഡ് വേരിയൻറ് പകരുന്നത് തടയുന്നതിൽ വാക്സിനുകളുടെ ഫലപ്രാപ്തി കുറയാൻ സാധ്യതയുണ്ടെന്ന് ഡോ. ടോണി ഹോളോഹാൻ അഭിപ്രായപ്പെട്ടു. അതിനർത്ഥം ഒരുപക്ഷെ പ്രത്യക്ഷത്തിൽ നോക്കിയാൽ അയർലണ്ടിൽ ഇന്ത്യൻ വകഭേദത്തിലുള്ള കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല എങ്കിലും വന്നുപോയവരിൽ ചിലർക്കെങ്കിലും ഇന്ത്യൻ വകഭേദത്തിലുള്ള കൊറോണ വൈറസ് ഉണ്ടായിരുന്നേക്കാം എന്നാണ് ആരോഗ്യവകുപ്പ് സൂചിപ്പിക്കുന്നത്, അതിനാൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും ജാഗ്രത ആളുകൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

ബി-117 വേരിയന്റിനേക്കാൾ 50 ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ള വേരിയന്റുകളാണ് ഇന്ത്യയിൽ നിന്നുള്ളവയെന്ന് യുകെയിൽ നിന്നും ശേഖരിച്ച ചില ഡാറ്റകൾ തെളിയിച്ചിട്ടുണ്ട്. 2020 അവസാനത്തിൽ യുകെയിൽ ആദ്യമായി കണ്ടെത്തിയ ബി-117 വേരിയന്റിന്റെ വേറിട്ട ഭാവത്തിന് ശേഷം NPHET കണ്ട ഏറ്റവും അപകടകാരിയായ കൊറോണ വകഭേദമാണ് ഇന്ത്യയിൽ നിന്നുള്ളതെന്ന് ഡോ. ടോണി ഹോളോഹാൻ അറിയിച്ചു. ഇന്ത്യൻ വകഭേദത്തിന്റെ വ്യാപനം അയർലണ്ടിലെ രോഗത്തിന്റെ നിലവിലെ അവസ്ഥയിലൂടെ കടന്നുപോകാൻ സാധ്യതയുണ്ടെന്ന് ഡോ. ഹോളോഹാൻ കൂട്ടിച്ചേർത്തു.

അയർലണ്ടിൽ ബി .1617.2 (ഇന്ത്യൻ വേരിയന്റ് എന്ന് വിളിക്കപ്പെടുന്ന) 72 കേസുകൾ കണ്ടെത്തിയതായി മെഡിക്കൽ വൈറോളജിസ്റ്റും നാഷണൽ വൈറസ് റഫറൻസ് ലബോറട്ടറി ഡയറക്ടറുമായ ഡോ. സിലിയൻ ഡി ഗാസ്കൺ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എൻ‌വി‌ആർ‌എല്ലിന് ലഭിച്ച ഡാറ്റയിലാണ് ഈ വേരിയന്റിലെ 13 കേസുകളുടെ വിവരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ ആഴ്ച ആദ്യം 59 കേസുകൾ (ഇന്ത്യൻ വേരിയന്റ്) തിരിച്ചറിഞ്ഞതായി ഡോ. ഡി ഗാസ്കൺ അഭിപ്രായപ്പെട്ടു. നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പട്ടികയിൽ ഇന്ത്യയെ ചേർക്കുന്നതിന് മുമ്പ് കണ്ടെത്തിയ പല കേസുകളും തിരിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഡയറക്ടർ ഹാൻസ് ക്ലൂഗെ ഇന്നലെ ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേഖലയിലെ 53 രാജ്യങ്ങളിൽ 26 എണ്ണത്തിലും ഇന്ത്യൻ വേരിയന്റ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അറിയിക്കുകയുണ്ടായി. “ഇതുവരെ പുറത്തുവന്ന എല്ലാ കോവിഡ് -19 വൈറസ് വകഭേദങ്ങളും ലഭ്യമായതും അംഗീകൃതവുമായ വാക്‌സിനുകളോട് പ്രതികരിക്കുന്നു.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This News

Related posts

Leave a Comment